<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-20438971</id><updated>2012-01-28T09:38:27.019-08:00</updated><category term='കവിത'/><category term='കഥ'/><category term='പലവക'/><title type='text'>കലാലയം</title><subtitle type='html'>അറിഞ്ഞവരും, അറിയാത്തവരും പിന്നെ അറിവുകെട്ടവരുമടങ്ങുന്ന മര്‍ത്ത്യന്റെ ലോകം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kalalayam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default?max-results=100'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>16</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-20438971.post-4851972357754881415</id><published>2008-01-04T15:54:00.000-08:00</published><updated>2008-01-04T16:24:51.910-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സുകുമാരമ...</title><content type='html'>മറുപടിക്ക്‌ പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്‌.&lt;br /&gt;&lt;br /&gt;"പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ"&lt;br /&gt;അതിനെ കുറിച്ചോര്‍ത്ത്‌ അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും&lt;br /&gt;&lt;br /&gt;"എന്തായിരിന്നിരിക്കണം മറുപടി"&lt;br /&gt;അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;ഇന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച്‌ കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു&lt;br /&gt;"പക്ഷെ എന്തു ചോദിക്കും"&lt;br /&gt;"അന്നു ഞാന്‍ പോയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നെന്നോ" അതോ&lt;br /&gt;"അന്നു ഞാന്‍ മറുപടിക്ക്‌ കാത്തിരുന്നെങ്കില്‍ ഉമയുടെയും എന്റെയും ജീവിതം മാറുമായിരുന്നെന്നോ"&lt;br /&gt;&lt;br /&gt;അവളെ കണ്ടു, കൂടെ അവളുടെ ഒരു സുഹ്രുത്തും, രാജന്‍ ആതിഥേയ മര്യാതയുടെ ഭാഗമായി അവരെ മുന്‍പു പരിചയമില്ലാത്തവരെ പോലെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോള്‍ അവനു തോന്നി അവള്‍ക്കു പകരം അവളുടെ സുഹ്രുത്തിനെ വര്‍ഷങ്ങളായിട്ടറിയാമെന്ന്‌.&lt;br /&gt;ഉമയാണെങ്കില്‍ ഇന്നുവരെ കണ്ടിട്ടില്ല, ഇനിയങ്ങോട്ട്‌ കാണാനും സദ്ധ്യതയില്ലെന്ന മട്ടിലും.&lt;br /&gt;&lt;br /&gt;കുറേ നേരം മുറിയുടെ പല കോണുകളിലുമായി നിന്ന് അവളേ പല ആങ്കിളിലും അവന്‍ നൊക്കി. അവളെ മാത്രമല്ല, അവളുടെ കൂടെ ഇടപഴകിയ എല്ലാവരേയും. അവളുമായി ഇടപെട്ട എല്ലാവരും തനിക്കന്യമായി അവനു തോന്നി.&lt;br /&gt;&lt;br /&gt;അവള്‍ കാണിച്ച ആ പരിചയമില്ലായ്മയാണോ, ആര്‍ക്കറിയാം. പാര്‍ട്ടി കഴിഞ്ഞപ്പ്പോള്‍ അപരിചിതര്‍ക്കിടക്ക്‌ സ്വയം നഷ്ടപ്പെട്ട ഒരനുഭവം.&lt;br /&gt;ഇതും കഴിഞ്ഞു പോകാന്‍ നേരത്ത്‌ അവളോട്‌ വിശേഷങ്ങളന്വേഷിക്കന്‍ അവനെങ്ങിനെ കഴിയും.&lt;br /&gt;&lt;br /&gt;രാത്രി കിടന്നിട്ടുറക്കം വന്നില്ല.&lt;br /&gt;"വരാത്തത്‌ പഴയ കാര്യങ്ങള്‍ അറിയാഞ്ഞിട്ടോ അതോ തന്റെ വര്‍ത്തമാനകാലത്തില്‍ നിന്നും തന്നെ അടര്‍ത്തി കളഞ്ഞ അവളുടെ സാമിപ്യമോ."&lt;br /&gt;അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.&lt;br /&gt;ഉറക്കം വരാത്തത്‌ പോട്ടെ, അവളേ കുറിച്ചുള്ള ചിന്തകളിലേക്ക്‌ വഴുതി വീഴാതെ ഉണര്‍ന്നിരിക്കാനും അവനു പ്രയാസമായി തോന്നി. അവന്‍ പലതും ആലോചിച്ച്‌ കിടന്നു.&lt;br /&gt;&lt;br /&gt;"രാജനേ വിളിച്ചന്വേഷിച്ചാലോ."&lt;br /&gt;"അവളേ കുറിച്ചല്ലാ, ആ സുഹ്രുത്തിനെ കുറിച്ച്‌. പക്ഷെ എന്ത്‌ പറയും."&lt;br /&gt;"കണ്ടിട്ടിഷ്ടപ്പെട്ടെന്നോ?"&lt;br /&gt;"അതു ശരിയാവില്ല, അതു പിന്നെ വയ്യാവേലിയാകും"&lt;br /&gt;&lt;br /&gt;ഏതായാലും രാജന്റെ പാര്‍ട്ടിക്ക്‌ വന്നവരല്ലെ അവനെന്തെങ്കിലും അറിയാതിരിക്കില്ല.&lt;br /&gt;ഫോണെടുത്ത്‌ നമ്പര്‍ ഡയല്‍ ചെയ്‌തു&lt;br /&gt;"ഹലോ..."&lt;br /&gt;"ഹലോ..."&lt;br /&gt;"രാജനുണ്ടോ"&lt;br /&gt;"ഇപ്പക്കോടുക്കാം, ആരാ വിളിക്കണത്‌"&lt;br /&gt;"ഞാനാ സുകു"&lt;br /&gt;"ഒര്‌ മിനിട്ട്ട്ടോ"&lt;br /&gt;അല്‍പസമയം കഴിഞ്ഞ്‌&lt;br /&gt;"എന്താടോ വെള്ളമടിച്ച്‌ ഓടിച്ച്‌ പോലിസുപിടിച്ചോ"&lt;br /&gt;"ഇല്ലെടാ, ഒരു കാര്യം അറിയണം"&lt;br /&gt;"എന്താ കാര്യം.."&lt;br /&gt;"നിന്റേ വീട്ടില്‍ വന്ന ആ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നില്ലെ"&lt;br /&gt;"ആര്‌ ഉമയും രമയുമല്ലെ"&lt;br /&gt;"അതേ രമ തന്നെ"&lt;br /&gt;"അപ്പോല്‍ ഉമയേ പറ്റിയല്ലാ അറിയേണ്ടത്‌"&lt;br /&gt;"ഉമയല്ല, രമ"&lt;br /&gt;"അതെന്താ സുകു, കാണാന്‍ മിടുക്കി ഉമയല്ലെ"&lt;br /&gt;"അല്ല രമ മതി"&lt;br /&gt;രാജന്‍ ചിരിച്ചു കൊണ്ടാണ്‌ പിന്നീട്‌ സംസാരിച്ചത്‌&lt;br /&gt;"എന്താടോ രമ മതി എന്നൊക്കെ, കല്ല്യാണം അന്വേഷിക്കാനാണോ"&lt;br /&gt;"അല്ല, എനിക്കല്ല...."&lt;br /&gt;വിളിച്ചാകെ വഷളാകുമെന്നുറപ്പായി&lt;br /&gt;രാജന്‍ അല്‍പ നേരം മിണ്ടിയില്ല പിന്നെ ചോദിച്ചു&lt;br /&gt;"എന്താടോ സുകു കാര്യം, എന്തായാലും അത്‌ നടക്കുമെന്ന് തോന്നുന്നില്ല"&lt;br /&gt;"അതെന്താ"&lt;br /&gt;"അതങ്ങനെയാണ്‌"&lt;br /&gt;"അങ്ങനെയെന്നു വച്ചാല്‍"&lt;br /&gt;"രമക്ക്‌ വേറെയാളുണ്ട്‌"&lt;br /&gt;"എന്നിട്ടെന്തിനാ അവള്‌ ഉമയുടെ കൂടെ വന്നത്‌"&lt;br /&gt;രാജന്‍ വീണ്ടും ചിരിച്ചു&lt;br /&gt;"അതു തന്നെയല്ലെടാ ഞാന്‍ ഇപ്പൊള്‍ പറഞ്ഞത്‌, അവള്‍ക്ക്‌ വേറെ ആളുണ്ട്‌. ആത്‌ നടക്കില്ലെന്ന്. നീ കിടന്നുറങ്ങ്‌. നമുക്ക്‌ നാളെ സംസാരിക്കാം.."&lt;br /&gt;&lt;br /&gt;രാജന്‍ ഫോണ്‍ വച്ച്‌ കഴിഞ്ഞിട്ടും അവന്‍ കുറേ നേരം ഫോണില്‍ മുറുക്കെ പിടിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അവനു മനസ്സിലായോ എന്ന് രാജന്‍ അടുത്ത ദിവസം ചോദിച്ചില്ല, അവനും ആ കാര്യം മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;പക്ഷെ പണ്ട്‌ ഉമയുടെ കേള്‍ക്കാതെ പോയ മറുപടിക്ക്‌ പല രൂപങ്ങളും അര്‍ഥങ്ങളും അവന്‍ നല്‍കി. ഇനി ഉമയേ കാണുമ്പോള്‍ പഴയ ഓര്‍മ്മകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഒന്നും അവനെ അലട്ടില്ലെന്നവനുറപ്പിച്ചു, മുന്‍പൊരിക്കല്‍ രാജന്റെ പാര്‍ട്ടിയില്‍ കണ്ട പരിചയം മാത്രം..&lt;br /&gt;&lt;br /&gt;ആ കൂടിക്കാഴ്ച്ച അവന്‍ പ്രതീക്ഷിക്കുന്നുണ്ടോ ആവോ,&lt;br /&gt;രാജന്റെ പാര്‍ട്ടികളിലൊന്നും പിന്നെ അവന്‍ അവരെ കണ്ടില്ല, അവന്‍ ചോദിച്ചുമില്ല...&lt;br /&gt;ഉമക്കും അവന്റെ സാമിപ്യം ഉത്തരമില്ലാത്ത ചോദ്യങ്ങളായി തീര്‍ന്നിരിക്കണം&lt;br /&gt;സുകുമാ.രമ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-4851972357754881415?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/4851972357754881415/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=4851972357754881415&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/4851972357754881415'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/4851972357754881415'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2008/01/blog-post.html' title='സുകുമാരമ...'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-7829799784195199003</id><published>2007-05-16T22:36:00.000-07:00</published><updated>2007-05-17T17:56:24.614-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സിംഹം</title><content type='html'>&lt;span style="font-size:130%;"&gt;"എന്താടൊ പതിവില്ലാതെ ഈ വഴിക്ക്‌"&lt;br /&gt;"ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ"&lt;br /&gt;"ങൂം? എന്താ കാര്യം"&lt;br /&gt;"ഏയ്‌ ഒന്നുല്യാ"&lt;br /&gt;&lt;br /&gt;കുഞ്ഞുണ്ണിക്ക്‌ അവിടെ ചെല്ലുന്നത്‌ ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത്‌ കൊണ്ട്‌ മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത്‌ കെട്ടിയിട്ടിട്ടുണ്ടാവും.&lt;br /&gt;പല്ലു പോയിന്നേ ഉള്ളു നാവിന്‌ നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന്‍ അസത്തിന്‌. എപ്പോഴും ഒര്‌ കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും.&lt;br /&gt;&lt;br /&gt;സിംഹം അല്‍പം കഴിഞ്ഞ്‌ പത്രത്തില്‍ നിന്ന് തല പൊക്കി നോക്കി&lt;br /&gt;"നീ പോയില്യെ ഇവടങ്ങനെ നിക്കണ്ട, നെനക്ക്‌ പഠിക്കാനൊന്നുല്യേ"&lt;br /&gt;"ഇല്ല പഠിച്ച്‌ കഴിഞ്ഞു"&lt;br /&gt;&lt;br /&gt;"ഹയ്‌ കേക്കണ്ടിക്ക്‌, കഴിഞ്ഞുത്രെ, എത്രാം വട്ടാ ഈ എഴുത്ത്‌"&lt;br /&gt;"ഇതവസാനത്ത്യാ"&lt;br /&gt;"ഹാവൂ അതേതായലും നന്നായി, ഇതന്ന്യാ നല്ല ബുദ്ധി, അല്ലെങ്കിങ്ങനെ ചാവണ വരെ എഴുത്തന്ന്യായിരിക്കും, നെനക്കതൊന്നും പറഞ്ഞിട്ടില്യ"&lt;br /&gt;&lt;br /&gt;കുഞ്ഞുണ്ണിക്ക്‌ അരിശം വന്നു"അതല്ല ഞാന്‍ ഇത്തവണ ജയിക്കും"&lt;br /&gt;"ങാഹ ഹ ഹ ഹ, അത്‌ ഞാന്‍ കേട്ടു, വേലു, നീ കേട്ടൊ, കുഞ്ഞുണ്ണി ജയിക്കാന്‍ പോണൂത്രേ"&lt;br /&gt;&lt;br /&gt;സിംഹം തന്റെ മേല്‌ നടത്തുന്ന താണ്ഡവത്തിന്‌ കൂട്ടിനായി വാല്യക്കാരന്‍ വേലുവിനേം വിളിച്ചു. വേലു പണി നിര്‍ത്തി അടുത്ത്‌ വന്ന് ഇളിച്ചു കാട്ടി വാല്യക്കാരന്റെ കൃത്ത്യം നിര്‍വഹിച്ചു&lt;br /&gt;&lt;br /&gt;"ഞാന്‍ ജയിക്കും ഇക്കുറി" കുഞ്ഞുണ്ണി വീണ്ടും പറഞ്ഞു&lt;br /&gt;"എടാ പോത്തെ, ബുദ്ധി ഇല്ലേങ്കില്‍ ബുദ്ധിമുട്ടന്യാ, അത്‌ മനസ്സിലാക്കാത്തവന്‍ മണ്ടന്‍"&lt;br /&gt;സിംഹത്തിനോട്‌ സംസാരിച്ചിട്ട്‌ കാര്യമൊന്നുമില്ലകുഞ്ഞുണ്ണി വീണ്ടും ചോദിച്ചു&lt;br /&gt;"അഹല്യല്ലേ ഇവടെ"&lt;br /&gt;&lt;br /&gt;"അതിന്‌ അഹല്യ പോയിലോ, രാവിലത്തെ വണ്ടിക്ക്‌. ഇപ്പം ഷോര്‍ണൂരെത്തിയിട്ടുണ്ടാവും, എന്താ കാര്യം ?"പുറത്തേക്ക്‌ വന്ന അഹല്യയുടെ അമ്മ ചിരിച്ച്‌ കോണ്ട്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;പെരുമാറ്റത്തില്‍ എന്തോരു വ്യത്യാസം. സിംഹത്തിന്റെ മോളാണെന്ന് ആരും പറയില്ല.&lt;br /&gt;&lt;br /&gt;"അതൊക്കെ അതിന്റെ അമ്മേടെ സമ്പ്രദായാണ്‌" കുഞ്ഞുണ്ണി അമ്മ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.&lt;br /&gt;സിംഹത്തിന്റെ ഭാര്യയുടെ, അഹല്യയുടെ മുത്തശ്ശിയുടെ കാര്യമാണ്‌. കുഞ്ഞൂട്ടന്‍ കണ്ടിട്ടില്ല, അഹല്യേടെ അമ്മ ചെറുതാവുമ്പോള്‍ തന്നെ എന്തോ അസുഖം വന്ന് മരിച്ചതാണ്‌.&lt;br /&gt;&lt;br /&gt;"ഈ സിംഹത്തിനെ സഹിക്കണ്ടെ" കുഞ്ഞുണ്ണി ചിന്തിച്ചു.&lt;br /&gt;&lt;br /&gt;പിന്നെ അഹല്യയുടെ അമ്മ വിവഹം കഴിഞ്ഞ്‌ വിദേശത്തേക്കും പോയി. സിംഹം ഒറ്റക്കായി, കൂട്ടിന്‌ വേലൂം തൊഴുത്തിലെ പശുക്കളും മാത്രം&lt;br /&gt;&lt;br /&gt;"ഇനി അഹല്യെന്നാ വരാ"&lt;br /&gt;"അടുത്ത കൊല്ലം"&lt;br /&gt;"ഇവിടെ പഠിച്ചൂടെ അഹല്യക്ക്‌"&lt;br /&gt;&lt;br /&gt;"നെന്റെ പഠിത്തം തന്നെ അസ്സലാവ്‌ണ്ട്‌, ഇനി അഹല്യേനെം കൂടി വേണല്ലെ കൂട്ടിന്‌" സിംഹം കളിയാക്കി&lt;br /&gt;"അമ്മ ചോദിച്ചതാണ്‌, എനിക്കെന്തായലും വേണ്ടില്യ. അത്‌ അവടെങ്ങാനും കെടന്നോട്ടെ"&lt;br /&gt;കുഞ്ഞുണ്ണിയുടെ ക്ഷമ നശിച്ച്‌ തുടങ്ങിയിരുന്നു&lt;br /&gt;&lt;br /&gt;"നിങ്ങള്‌ ഇത്രീസം കൊണ്ട്‌ നല്ല കൂട്ടായേര്‍ന്നു ലേ, കുഞ്ഞുണ്ണീനെ കണ്ടില്ല്യാന്നും പറഞ്ഞ്‌ വല്യ വെഷമേര്‍ന്നു അതിന്‌, പിന്നെ ഇത്‌ തരാന്‍ പറഞ്ഞേല്‍പ്പിച്ചു എന്റടുത്ത്‌"&lt;br /&gt;&lt;br /&gt;"എന്താത്‌"&lt;br /&gt;"കത്താന്നാ തോന്നണേ"&lt;br /&gt;&lt;br /&gt;"അതിനത്‌ ഇന്‍ഗ്ലീഷിലായിരിക്കും, നെനക്ക്ണ്ടോ അതൊക്കെ വായിക്കാന്‍ പറ്റുണൂ" സിംഹം പരിഹസിച്ചു, വേലു വീണ്ടും ഇളിച്ചു കാട്ടി.&lt;br /&gt;&lt;br /&gt;"അച്ഛനെന്തിനാ ഇതിനേ കണ്ടാ എപ്പഴും ഇങ്ങനെ കള്യാക്കണത്‌" അഹല്യയുടെ അമ്മ പരാതിയോടെ ചോദിച്ചു.&lt;br /&gt;&lt;br /&gt;സിംഹം എല്ലാവരെയും നോക്കിയിട്ട്‌ പറഞ്ഞു&lt;br /&gt;"ഞാന്‍ പറയാം നോക്കിക്കോ, കുഞ്ഞുണ്ണി, അന്‍പത്തഞ്ചീന്ന് ആറുപത്തഞ്ച്‌ പോയാ എത്ര്യാ ബാക്കി"&lt;br /&gt;കുഞ്ഞുണ്ണി ആലോചിച്ചു&lt;br /&gt;"ആറിയില്ല്യാ"&lt;br /&gt;&lt;br /&gt;"അമേരിക്കേടെ തലസ്ഥാനേതാ"&lt;br /&gt;"ഇക്കറിയില്ല്യാ"&lt;br /&gt;&lt;br /&gt;"പോട്ടെ ബീഹാറിലെ മുഖ്യമന്ത്രിയാരാ"&lt;br /&gt;"ഇന്‍ക്കിശ്ശല്യാ"&lt;br /&gt;&lt;br /&gt;" ഭേഷ്‌ അസ്സലായിരിക്ക്‌ണു ഇത്രക്ക്‌ണ്ട്‌ വെവരമ്ന്ന്‌ ഞാനും വിചാരിച്ചില്യ. ഉത്തരങ്ങള്‌ കേമായിട്ട്‌ണ്ട്‌, എന്ത്‌ ചൊദിച്ചാലും ഒരുത്തരണ്ടല്ലോ, ഒരുത്തരെ ഉള്ളുവെനിം, ഹ ഹ ഹ്‌, മണ്ടന്‍, ഹ ഹ ഹ"&lt;br /&gt;സിംഹം അട്ടഹസിച്ചു&lt;br /&gt;&lt;br /&gt;"ഞാന്‍ പറഞ്ഞില്ലെ രാധേ, ഇതിനെ പഠിപ്പിക്കണമ്ന്ന് ഇതിന്റെ അമ്മക്കാ ഏറേം, പക്ഷേ കണ്ടില്ലെ ഇതിന്റെ ബുദ്ധി, പുസ്തകം കയ്യോണ്ട്‌ തൊടില്ല. പത്രത്തിലും അഴ്ചപതിപ്പിലും ആള്‍ക്കാര്‍ക്ക്‌ മീശവരക്കണതാണ്‌ ആകേയുള്ള ബന്ധം. ഞാനാവണത്‌ പറഞ്ഞതാ അവളോട്‌, വല്ല പണിക്കും വിടാന്ന്, കേക്കണ്ടെ. ഇനി നീ പറഞ്ഞ്‌ നോക്ക്‌, നെന്റെ വല്യ കൂട്ടല്ലെ"&lt;br /&gt;&lt;br /&gt;"കുഞ്ഞുണ്ണി അമ്മ വീട്ടില്‌ണ്ടോ" രാധ ചോദിച്ചു&lt;br /&gt;"അറിയില്യ"&lt;br /&gt;&lt;br /&gt;"ദാ കടക്കുണു പിന്നേം അതേ ഉത്തരം തന്നെ...ഈ ചെക്കന്‌...." സിംഹം വീണ്ടും ഇടയാന്‍ തുടങ്ങിഅത്‌ കാര്യമാക്കാതെ രാധ കുഞ്ഞുണ്ണിയോടായ്‌ പറഞ്ഞു&lt;br /&gt;"ഞാനൂണ്ടങ്ങോട്ട്‌, നെന്റെ അമ്മേനേം കണ്ടിട്ട്‌ ദിവസം കൊറ്യായി"&lt;br /&gt;എന്നിട്ട്‌ സിംഹത്തിനോടായി "അച്ഛാ, ഞാന്‍ പോയിട്ടിപ്പം വരാം, അച്ഛന്‍ പറയണ പോലെ അത്രക്ക്‌ മോശക്കാരനാണൊ ഇയാള്‌ന്നറിയേണ്ടെ"&lt;br /&gt;&lt;br /&gt;കുഞ്ഞൂട്ടനും രാധയും പടിയിറങ്ങി നടന്നകലുന്നത്‌ സിംഹം നോക്കിയിരുന്നു&lt;br /&gt;&lt;br /&gt;"രാധയേയും അഹല്യയേയും പോലെ തന്നെയാണ്‌ തനിക്ക്‌ കുഞ്ഞുണ്ണീം അവന്റമ്മേം, മുന്‍പില്‍ കിടന്നിങ്ങനെ നശിക്കണത്‌ കാണാന്‍ പറ്റാഞ്ഞിട്ടാണ്‌ എപ്പോഴും അതിനേ ഇട്ട്‌ കളിയാക്കണത്‌. തന്റെ രക്താണെങ്കിലും ആ അധികാരം ഇട്ക്കാന്‍ പറ്റ്വൊ. പറഞ്ഞാല്‍ അതും ഇത്രയും കാലം കഴിഞ്ഞ്‌ ആരെങ്കിലും ചെവി കൊള്ള്വോ. ഇനി അറിഞ്ഞാല്‍ തന്നെ ഭാഗം പോവ്വോന്ന്ള്ള വേവലാതിയായിരിക്കും എല്ലാറ്റിനും. അറിയാതിര്‌ന്നാല്‍ കണ്ടില്ലെ രാധയേ പോലെ എല്ലാവരും സഹായിക്കും. ഇക്കാലത്ത്‌ ആശ്രിതര്‌ണ്ടാവണതും ഒരു ഗമയാണ്‌ എല്ലാത്തിനും." സിംഹം മനസ്സില്‍ താന്‍ ചെയ്യുന്നതിനെ സ്വയം ന്യായീകരിച്ചു.&lt;br /&gt;&lt;br /&gt;കുലമഹിമയും സമൂഹത്തിലേ സ്ഥാനവും പിന്നെ അതു വഴി സിദ്ധിച്ച സത്യത്തെ നേരിടാന്‍ കഴിയാത്ത ഒരുതരം ഷണ്ഡത്വവും സിഹത്തിനെ സത്യത്തില്‍ നിന്നും അതിലുപരി പൂര്‍ണ്ണതയില്‍ നിന്നും വളരെ ദൂരെയെത്തിച്ചിരുന്നു &lt;br /&gt;&lt;br /&gt;തന്റെ തെറ്റ്‌ മറയ്ക്കാനും അതിന്‌ പ്രായശ്ചിത്തം കാണാനും സമൂഹത്തില്‍ തന്നേക്കാള്‍ കുറഞ്ഞൊരു നിലയില്‍ തന്റെ തന്നെ രക്തത്തെ പാര്‍പ്പിച്ച്‌ തൃപ്തിയടയുകയായിരുന്നു എന്നതാണ്‌ വാസ്തവം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-7829799784195199003?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/7829799784195199003/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=7829799784195199003&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/7829799784195199003'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/7829799784195199003'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2007/05/blog-post.html' title='സിംഹം'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-4578281692859650386</id><published>2007-04-12T16:31:00.000-07:00</published><updated>2008-12-11T09:34:19.892-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുട്ടപ്പന്‍ ഖാന്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_-QqW6_CeKcQ/Rh7BsLg9flI/AAAAAAAAABw/8Lk5hGA2t-U/s1600-h/salman.gif"&gt;&lt;img id="BLOGGER_PHOTO_ID_5052688796705717842" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_-QqW6_CeKcQ/Rh7BsLg9flI/AAAAAAAAABw/8Lk5hGA2t-U/s320/salman.gif" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കുട്ടപ്പന്‍ ചെറുപ്പം മുതല്‍ക്കെ ഒരു സിനിമാ പ്രിയനായിരുന്നു, മലയാളമല്ല ഹിന്ദി സിനിമ മാത്രം. മാറിവരുന്ന നായക സങ്കല്‍പങ്ങള്‍ക്കൊത്ത്‌ കുട്ടപ്പനും സ്വയം മാറിയും വളര്‍ന്നും വന്നു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;എഴുപതുകളില്‍ ബച്ചനെ പോലെ നീണ്ടു നിവര്‍ന്ന് നടന്നും, എണ്‍പതുകളുടെ തുടക്കത്തില്‍ മിഥുനിനെ പോലെ കരാട്ടെ കാട്ടിയും, പിന്നെ ഗോവിന്ദയെ പോലെ തുള്ളിക്കളിച്ചും നടന്നപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സഞ്ചയ്‌ ദത്തിനെ പോലെ മുടി വളര്‍ത്തി, സണ്ണി ദിയോളിനെ പോലെ ആക്രോശിച്ച്‌ നടക്കാനും കുട്ടപ്പന്‍ മറന്നില്ല. പിന്നെ ഖാനുകളുടെ അതിപ്രസരത്തിന്‌ കീഴ്‌പ്പെട്ട്‌ ഒരു ഖാന്‍ പരിവേഷം സ്വന്തമാക്കാന്‍ തിരുമാനിച്ചുറച്ചു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;തനിക്ക്‌ പൊരുത്തപ്പെടാന്‍ പാകത്തിന്‌ പലരും നായക പതവിയിലെക്ക്‌ വന്നെങ്കിലും കുട്ടപ്പന്‌ സല്‍മാനോടായിരുന്നു കൂടുതല്‍ പ്രിയം. സിനിമയില്‍ ഷര്‍ട്ടിടാതെ വന്ന് മസിലുകള്‍ തട്ടിക്കളിപ്പിച്ച്‌ അതേ സമയം ഒരു പ്രേമവീരനായി അഭിനയിച്ചിരുന്ന സല്‍മാനെ കുട്ടപ്പന്‌ വളരെയങ്ങ്‌ പിടിച്ചു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;കുട്ടപ്പന്‍ ജിമ്മില്‍ ചേര്‍ന്ന് ദിവസവും രണ്ടു മണിക്കൂര്‍ വിയര്‍ക്കാന്‍ തുടങ്ങി. മഞ്ചാടി കുരു പോലത്തെ മസിലുകളെ (കുട്ടികൃഷ്ണന്‍ നായരെ പ്പോലെ) ജിമ്മിലെ ഇരുമ്പ്‌ മുട്ടികള്‍ക്ക്‌ മുന്‍പില്‍ സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞു, മഞ്ചാടിക്കുരുക്കള്‍ വലുതായി അവ ഒരു പേരക്കയോളമായി. ഓരോ പുതിയ സിനിമകളിലും സല്‍മാനും വീര്‍ത്ത്‌ വന്നു. സല്‍മാന്റെ മസിലുകള്‍ ഓരോ കയ്യിലും തേങ്ങയോളം വളര്‍ന്നു. കുട്ടപ്പന്‍ വീണ്ടും വിയര്‍ത്തു. സല്‍മാന്‍ വീര്‍ത്തു കുട്ടപ്പന്‍ വിയര്‍ത്തു. രണ്ടിനു പകരം നാലു മണിക്കൂര്‍ വരെ ജിമ്മില്‍ പോയി പയറ്റി. പേരക്കയില്‍ നിന്ന് ഒരു മാങ്ങയോളം വളര്‍ന്നെങ്കിലും സല്‍മാനുമായുള്ള ദൂരം കൂടിയതെ ഉള്ളു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകം ഇരുപത്തൊന്നാം നൂറ്റണ്ടിലേക്ക്‌ കാലുകുത്തി വീണു, ഹിന്ദി സിനിമാ പ്രേക്ഷകര്‍ പല നായകരേയും വിലയിരുത്തി വിമര്‍ശിച്ച്‌ ഓടിച്ചു, ചിലര്‍ സിനിമ വിട്ട്‌ രാഷ്ട്രീയത്തില്‍ പോയി ചേര്‍ന്നു, ചിലര്‍ സിനിമ പിടിച്ച്‌ പൊളിഞ്ഞു പാളീസായി, ചിലര്‍ ജയിലിലായി. സല്‍മാന്‍ വീണ്ടും തുടര്‍ന്നു, ഇന്നലെ വന്ന ചെക്കന്‍മാരുടെ കൂടെ പ്രേമിച്ചും, പാടിയും മസിലു പിടിച്ചും ഒപ്പത്തിനൊപ്പം നിന്നു. കുട്ടപ്പനും സല്‍മാന്റെ കൂടെ ഉറച്ചുനിന്നു. ജിമ്മിലെ വിയര്‍പ്പ്‌ നിര്‍ത്തിയില്ല, എങ്ങനെ നിര്‍ത്തും, സല്‍മാന്‍ വീണ്ടും വീര്‍ക്കുകയല്ലെ. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അങ്ങിനെയിരിക്കെ മുംബയില്‍ നിന്നും വന്ന സുഹൃത്ത്‌ പറഞ്ഞു "കുട്ടപ്പാ, ഇതൊറിജിനലൊന്നുമല്ല, സ്റ്റിറോയിടാണ്‌ സ്റ്റിറോയിട്‌ കണ്ടില്ലെ ആ ചെക്കന്റെ മുടിയൊക്കെ വെപ്പാണ്‌. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;കുട്ടപ്പനും വേണം സ്റ്റിറോയിട്‌, പക്ഷെ അതില്ലാതെ തന്നെ കുട്ടപ്പന്റെ മുടിയൊക്കെ കൊഴിഞ്ഞിരുന്നു, "കുളിക്കുന്ന വെള്ളത്തിലുമുണ്ടോ ഈശ്വരാ സ്റ്റിരോയിഡ്‌" കുട്ടപ്പന്‍ ചിന്തിച്ചു "ഇനി മാറ്റം അനിവാര്യം" &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;കുട്ടപ്പന്‍ മറ്റ്‌ നായകന്മാരുടെ സിനിമകളുടെ കാസറ്റ്‌ എടുത്ത്‌ കാണാന്‍ തുടങ്ങി, ഷാരുഖ്‌, ആമിര്‍, സൈഫ്‌ അലി ഖാന്‍, റിത്തിക്‌, കുട്ടി ബച്ചന്‍, പിന്നെ വയസ്സന്‍ ബച്ചന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷേട്ടി, അനില്‍ കപൂര്‍ , അജയ്‌ ദേവഗണ്‍, ജോണ്‍ എബ്രഹാം, അക്ഷയ കുമാരന്‍, പിന്നെ പേരോര്‍മ്മയില്ലാത്ത മുട്ടേന്ന്‌ വിരിയാത്ത ഒരു പറ്റം ചെക്കന്മാര്‍. കുട്ടപ്പന്‍ അങ്ങലാപ്പിലായി. തന്റെ ജീവിതത്തില്‍ പലരേയും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, സല്‍മാനോട്‌ കുട്ടപ്പനെന്തോ വളരെ അടുത്ത്‌ പോയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സല്‍മാന്‍ ഭ്രമം കുട്ടപ്പന്റെ ജീവിതത്തിലും പല മാറ്റങ്ങളുണ്ടക്കിയിരുന്നു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഐശ്വര്യ സല്‍മാനെ വിട്ടത്‌ കേട്ട്‌, ആ വിഷമത്തില്‍ കുട്ടപ്പന്‍ തന്റെ ബാല്യകാല സഖിയും ഭാര്യയുമായ ജാനകിയെ മൊഴി ചൊല്ലി. ഏതോ മാനിനെ വെടി വച്ചതിന്‌ സല്‍മാനെ ലോകം വേട്ടയടിയാപ്പോള്‍ കുട്ടപ്പന്‍ അടുത്തവീട്ടിലെ മൊഹനന്റെ ആടിനെ കൊന്ന് ഒളിവില്‍ പോയി. പിന്നെ മൂന്ന് മാസം കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോള്‍ മോഹനനും കുട്ടപ്പന്റെ പഴയ കെട്ട്യോളും ഒരുമിച്ചിരുന്നു, ഐശ്വര്യയും കല്യാണം കഴിക്കുന്ന വാര്‍ത്ത ഇന്ത്യയിലെ സിനിമാ ലോകത്തെ പ്രധാന്‍ സംഭവമായിരുന്നു. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;സിനിമാ നടന്മാരും സിനിമയുമായി കെട്ടിപിണഞ്ഞു കിടന്ന ജീവിതത്തില്‍ നിന്നും കുട്ടപ്പനു രക്ഷപ്പെടണം എന്നു തോന്നി. പക്ഷെ സിനിമയല്ലാതെ ഒന്നിനേയും (അതും ഹിന്ദി സിനിമ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും സല്‍മാന്റെ സിനിമ) കുട്ടപ്പന്‍ അടുത്തറിഞ്ഞിരുന്നില്ല. കുട്ടപ്പന്‍ ആകെ വിഷമത്തിലായി. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;കുട്ടപ്പന്‍ വീണ്ടും കാസറ്റുകള്‍ കണ്ടു, ഒരു പുതിയ മാതൃകാ രൂപത്തെ കണ്ടെത്താന്‍. കുട്ടപ്പനു തിരുമാനിക്കനാകുന്നില്ല, പുതിയവര്‍ക്കൊക്കെയുണ്ട്‌ ഗംഭീര മസില്‍, പോരാത്തതിന്‌ പ്രായയും കുറവ്‌. കുട്ടപ്പന്‌ ഒരു ബുദ്ധിയുദിച്ചു "മലയാളം, അവിടെ കിട്ടും അനുകരിക്കന്‍ പറ്റിയ ചില ഇനങ്ങള്‍". കുട്ടപ്പന്‍ വീടിയോ സ്റ്റോറില്‍ പോയി കുറേ മലയാളം പടങ്ങളെടുത്തു, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ ഗോപി, ദിലീപ്‌, പിന്നെ പയ്യന്മാരും, പ്രിത്വിരാജ്‌, ജയസൂര്യ അങ്ങിനെ പോകുന്നു. അവരില്‍ ചിലരുടെ വലിയ പൊസ്റ്ററുകളെടുത്ത്‌ അതിനു മിന്‍പില്‍ പോസ്‌ ചെയ്ത്‌ കുട്ടപ്പന്‍ താനുമായി ഏറ്റവും യോജിച്ച ആളെ തപ്പാന്‍ തുടങ്ങി. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;സല്‍മാന്‍ കാലഘട്ടം കുട്ടപ്പനെ മലയാള തനിമയില്‍ നിന്നും കുറേ അകലെ ചെന്നെത്തിച്ചിരുന്നു, സല്‍മാനോളമെത്തിയില്ലെങ്കിലും മലയാള നായക സങ്കല്‍പത്തില്‍ നിന്നും വളരെ കൂടുതലായിരുന്നു മസില്‍, പിന്നെ, മുടിയും കൊഴിഞ്ഞിരുന്നു. ദേഹത്തെയും മുഖത്തെയും രോമം പോകാന്‍ തേച്ച ക്രീമുകള്‍ കുറച്ചധികം തന്നെ ഫലം നല്‍കി എന്നതും ഒരു പാരയായി. &lt;/span&gt;&lt;p&gt;&lt;/p&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;അങ്ങിനെ ഹിന്ദിയിലും, മലയാളത്തിലും അനുകരിക്കാന്‍ ഒരു നായകനെ കിട്ടാതെ കുട്ടപ്പന്‍ സല്‍മാനോടുള്ള ആദരസൂചകമായി തന്റെ പേരിനോട്‌ ഒരു ഖാന്‍ ചേര്‍ത്തിട്ട്‌ "കുട്ടപ്പന്‍ ഖാന്‍" ആയി വീട്ടില്‍ പോയി പുതച്ച്‌ മൂടി കിടന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-4578281692859650386?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/4578281692859650386/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=4578281692859650386&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/4578281692859650386'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/4578281692859650386'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2007/04/blog-post.html' title='കുട്ടപ്പന്‍ ഖാന്‍'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_-QqW6_CeKcQ/Rh7BsLg9flI/AAAAAAAAABw/8Lk5hGA2t-U/s72-c/salman.gif' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-9148761750037302336</id><published>2007-01-27T10:39:00.000-08:00</published><updated>2008-12-11T09:34:20.058-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>"സത്യമേവ ജയതെ"</title><content type='html'>&lt;a href="http://2.bp.blogspot.com/_-QqW6_CeKcQ/RbueK_Y5pZI/AAAAAAAAAA0/M4cQCRdAc9o/s1600-h/Bribe.JPG"&gt;&lt;img id="BLOGGER_PHOTO_ID_5024783720913675666" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_-QqW6_CeKcQ/RbueK_Y5pZI/AAAAAAAAAA0/M4cQCRdAc9o/s320/Bribe.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;"സാറിന്‌ ചായയോ കാപ്പിയൊ അതോ കൂളായിട്ടെന്തെങ്കിലും?" സൈമണ്‍ ചോദിച്ചു&lt;/p&gt;&lt;p&gt;"വേണ്ട, ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത്‌, നമ്മള്‍ക്ക്‌ കാര്യത്തിലേക്ക്‌ കിടക്കാം"&lt;/p&gt;&lt;p&gt;സൈമണ്‍ ചിരിച്ചു "ശരി സാറ്‌ പറയുന്ന പോലെ, ഹൌ കാന്‍ ഐ ഹെല്‍പ്‌ യൂ"&lt;/p&gt;&lt;p&gt;"എനിക്ക്‌ അടുത്ത ഞായറാഴ്ച്ച തന്നെ തിരിക്കണം, അതിനു മുന്‍പെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കണം, എന്താ വേണ്ടെതെന്ന് പറഞ്ഞാല്‍ മതി, ജോസഫ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ സൈമണിനെ തന്നെ കാണാന്‍ വന്നത്‌"&lt;/p&gt;&lt;p&gt;"അതിനെന്താ സാര്‍, പ്ലാന്‍ തരൂ, ഞങ്ങള്‍ രണ്ട്‌ ദിവസത്തിനകം അപ്രൂവല്‍ ശരിയാക്കാം പിന്നെ സാറായി സാറിന്റെ പ്ലാനായി"&lt;/p&gt;&lt;p&gt;"പിന്നെ ജോസഫ്‌ പറഞ്ഞ തുക"&lt;/p&gt;&lt;p&gt;സൈമണ്‍ അടുത്തേക്ക്‌ നീങ്ങിക്കൊണ്ട്‌ പറഞ്ഞു "അന്‍പത്‌ ഇപ്പോള്‍ ബാക്കി അപ്രൂവല്‍ കഴിഞ്ഞിട്ട്‌, മുഴുവനാണ്‌ പതിവ്‌, പക്ഷെ സാറ്‌ ജോസഫിന്റെ ആളല്ലെ"&lt;/p&gt;&lt;p&gt;ബാഗില്‍ നിന്ന് ചെക്കെടുത്ത്‌ ചോദിച്ചു" ആരുടെ പേരിലാണ്‌ എഴുതേണ്ടത്‌"&lt;/p&gt;&lt;p&gt;സൈമണ്‍ ഉറക്കെ ചിരിച്ചു, "സാറ്‌ പുറത്തായിട്ട്‌ കുറേ കാലമായി അല്ലെ, ഇതിനൊക്കെ ക്യാഷല്ലെ പറ്റു, പണമെടുത്തില്ലെങ്കില്‍ വേണ്ട ഞാന്‍ പയ്യനെ കൂടെ വിടാം, കൊടുത്തയച്ചാല്‍ മതി"സൈമണ്‍ വീണ്ടും ഉറക്കെ ചിരിച്ചു&lt;/p&gt;&lt;p&gt;"അല്ല അതല്ല കാര്യം, ഇത്രയും തുക ഇങ്ങനെ ഒരു പേപ്പറുമില്ലാതെ"&lt;/p&gt;&lt;p&gt;"സാറ്‌ പേടിക്കണ്ട, ഇതൊക്കെ ഒരഡ്‌ജസ്റ്റ്‌മെന്റാണ്‌, പിന്നെ വിശ്വാസമില്ലാതെ കാര്യങ്ങള്‍ നടക്കുമൊ"സൈമണ്‍ വീണ്ടും ചിരിച്ചു.&lt;/p&gt;&lt;p&gt;"അങ്ങനെയല്ല വിശ്വാസമുണ്ട്‌, പണം കാറിലുണ്ട്‌ ഞാന്‍ എടുത്ത്‌ കോണ്ടു വരാം"&lt;/p&gt;&lt;p&gt;"ഷുവര്‍, സാറിന്‌ കുടിക്കാന്‍ ഒന്നും വേണ്ട എന്നല്ലെ"&lt;/p&gt;&lt;p&gt;"അതെ ഐ ആം ഷുവര്‍"&lt;/p&gt;&lt;p&gt;തിരിച്ച്‌ വന്നിരുന്ന് പൊതി സൈമണെ ഏല്‍പ്പിച്ചു. "എണ്ണി നോക്കു, മുഴുവനുണ്ട്‌"&lt;/p&gt;&lt;p&gt;"വിശ്വാസം രണ്ടു വഴിക്കും വേണ്ടെ സാറെ" പൊതി ഷെല്‍ഫിലേക്ക്‌ തള്ളിയിട്ട്‌ സൈമണ്‍ ഫോണെടുത്ത്‌ കറക്കി.&lt;/p&gt;&lt;p&gt;"സൈമണ്‍, ഞാനൊരു കോള്‍ ചെയ്യട്ടെ, കാര്യം നടന്നാല്‍ വിളിച്ച്‌ പറയാം എന്ന് പറഞ്ഞതാണ്‌"&lt;/p&gt;&lt;p&gt;"ഷുവര്‍ സാറിന്റെ കാര്യം നടക്കട്ടെ" സൈമണ്‍ ചിരിച്ചു കൊണ്ട്‌ ഫൊണ്‍ തന്റെ നേരെ തിരിച്ചു തന്നു.&lt;/p&gt;&lt;p&gt;ഫോണെടുത്ത്‌ കറക്കി, കൂട്ടത്തില്‍ തന്റെ ഒരു വിസിറ്റിംഗ്‌ കാര്‍ഡ്‌ സൈമണു നീട്ടി&lt;/p&gt;&lt;p&gt;"ങാ' ജോസെഫ്‌, ഞാനാണ്‌ ഗോപി, ഇറ്റ്‌ ഈസ്‌ ടണ്‍, നിങ്ങള്‍ക്ക്‌ വരാം, ആന്‍ഡ്‌ സീല്‍ എവെരി തിംഗ്‌"&lt;/p&gt;&lt;p&gt;വിസിറ്റിംഗ്‌ കാറിഡിലെ അച്ചടിച്ച ലിപികളൊ അതൊ തന്റെ ഫോണിളുള്ള സംസാരമൊ എന്താണ്‌ സൈമണില്‍ കൂടുതല്‍ മാറ്റമുണ്ടാക്കിയതെന്നറിയില്ല. ഏതായലും കാര്‍ഡ്‌ വായിച്ചപ്പോള്‍ മുഖത്തു നിന്ന് മാഞ്ഞു പോയ ചിരിക്കു പകരം പരിഭ്രമത്തിന്റെ വലിഞ്ഞു കയറ്റം തുടങ്ങിയിരുന്നു, സൈമണ്‍ തന്നെ തന്നെ നോക്കി സ്വയം പറഞ്ഞു "ഗോപിനാഥന്‍, വിജിലന്‍സ്‌" &lt;/p&gt;&lt;p&gt;സൈമണിന്റെ കൈയ്യില്‍ നിന്നും കാര്‍ട്‌ നിലത്ത്‌ വീണു, പിന്നെ ഞെട്ടിത്തെറിച്ച പോലെ ഷെല്‍ഫില്‍ നിന്നും പൊതിയെടുത്ത്‌ തന്റെ നേരെ എറിഞ്ഞു. &lt;/p&gt;&lt;p&gt;"ഹൌ ഡേര്‍ യൂ ബ്രൈബ്‌ മീ"&lt;/p&gt;&lt;p&gt;കൈ ഉയര്‍ത്തി സൈമണിനോട്‌ ശാന്തനാകാന്‍ പറഞ്ഞു "ഒച്ചയും നാടകവും ഒന്നും വേണ്ട, ഇറ്റ്‌ ഇസ്‌ ഫിനിഷ്ഡ്‌, പ്ലീസ്‌ കോപറേറ്റ്‌. നിങ്ങളൊറ്റക്കല്ല എന്നറിയാം, ഹെല്‍പ്‌ അസ്‌ ഇന്‍ ക്ലോസിംഗ്‌ ഓണ്‍ ദിസ്‌ റാക്കറ്റ്‌"&lt;/p&gt;&lt;p&gt;പോക്കറ്റില്‍ നിന്നും കണ്ണാടിയെടുത്തിട്ട്‌ എഴുന്നേറ്റ്‌ നിന്നു "പ്ലീസ്‌ ഫോളോ മി"&lt;/p&gt;&lt;p&gt;മുറിയില്‍ നീന്ന് പുറത്ത്‌ കിടന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, പരുങ്ങി നില്‍ക്കുന്ന ഒരു പറ്റം ഉദ്ധ്യോഗസ്ഥര്‍. താന്‍ കടന്നു ചെന്നപ്പോള്‍ സര്‍ക്കാറപ്പീസിനു പകരം സര്‍ക്കസ്സ്‌ കമ്പനിപോലെ കിടന്നിരുന്ന സ്ഥലത്തിന്‌ ഒരു അടക്കവും ചിട്ടയും വന്ന പോലെ. എല്ലാവരിലും ഒരു പരിഭ്രമവും ഭീതിയും നിഴലിക്കുന്നുണ്ടായിരുന്നു. അറിയപ്പെടാത്തതും അതേസമയം അസുഖകരമായതുമായ എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ. &lt;/p&gt;&lt;p&gt;കുറ്റത്തില്‍ പങ്കുള്ളതിന്റെ പരിഭ്രമമൊ, അതൊ ഇല്ലാതെയും ശിക്ഷിക്കപ്പെടുമോ എന്ന ഭീതിയോ ആയിരിക്കണം.&lt;/p&gt;&lt;p&gt;ഇതൊരു തുടക്കമല്ലെ, അടുത്ത ദിവസങ്ങളില്‍ പലതിനും, പലര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം.&lt;/p&gt;&lt;p&gt;ഒന്നുറപ്പാക്കണം സത്യം വിജയിക്കണം പക്ഷെ കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെടാന്‍ പാടുള്ളു.&lt;/p&gt;&lt;p&gt;"സത്യമേവ ജയതെ"&lt;/p&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-9148761750037302336?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/9148761750037302336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=9148761750037302336&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/9148761750037302336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/9148761750037302336'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2007/01/blog-post.html' title='&quot;സത്യമേവ ജയതെ&quot;'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_-QqW6_CeKcQ/RbueK_Y5pZI/AAAAAAAAAA0/M4cQCRdAc9o/s72-c/Bribe.JPG' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-116262512410878887</id><published>2006-11-03T23:07:00.000-08:00</published><updated>2006-11-03T23:25:24.123-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പുകവലി</title><content type='html'>&lt;a href="http://photos1.blogger.com/blogger/5060/2047/1600/Smoking.0.jpg"&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/blogger/5060/2047/320/Smoking.0.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://photos1.blogger.com/blogger/5060/2047/1600/Smoking.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"വീടും നാടും വിട്ട്‌ ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്"&lt;br /&gt;&lt;br /&gt;ബസ്സ്‌ സ്റ്റോപ്പിന്‌ സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട്‌ വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട്‌ പത്താമത്തെ തവണയാണ്‌ നടന്നത്‌. എപ്പോഴും ശത്രു പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു. ഭൂതകാലത്തിന്റെ ഓര്‍മ്മ തന്നെ വര്‍ത്തമാനത്തില്‍ എന്നും ഒറ്റപ്പെടുത്തിയിട്ടെയുള്ളു. അന്ന് കൂട്ടിനെപ്പോഴും ആ എരിയുന്ന സിസറുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഭക്ഷണത്തിന്‌ കാശ്‌ തികഞ്ഞില്ലെങ്കിലും എന്തോ പുകക്കൊരിക്കലും പഞ്ഞമില്ലായിരുന്നു. ഭക്ഷണം ചോദിച്ചാല്‍ ഭിക്ഷയാണെന്നു തോന്നിയതാകാം, പക്ഷെ വഴിയില്‍ പൊകുന്ന അറിയാത്തവനോടും പുക ചോദിക്കാന്‍ മടി തോന്നിയിട്ടില്ല. തരുന്നവരും ഒരിക്കലും മുഖം കൂര്‍പ്പിച്ച്‌ കണ്ടിട്ടില്ല. ബന്ദിന്റന്നോരിക്കല്‍ കാശും സിസറും മനുഷ്യരും കൈ വെടിഞ്ഞപ്പോള്‍ തലെ ദിവസം മുറിയിലെ ജനലില്‍ നിന്നും കണ്ട കാഴ്ച്ച ഓര്‍മ്മ വന്നു. മരാമത്ത്‌ പണിക്ക്‌ വന്നിരുന്ന കൂട്ടതിലാരോ മേസ്‌ത്രി വിളിച്ചത്‌ കേട്ട്‌ ഓടിയപ്പോള്‍ വെറും രണ്ട്‌ പുക മാത്രമെടുത്ത വില്‍സ്‌ നിലത്തിട്ട്‌ നിഷ്ട്ടൂരമായി ചവിട്ടി കെടുത്തിയത്‌ തന്റെ ജനലിന്റെ തൊട്ട്‌ പുറത്തായിരുന്നു. മനസ്സില്‍ അവനെ ശപിച്ചിരുന്നെങ്കിലും അരപ്പാക്കറ്റ്‌ കീശയിലുണ്ടായിരുന്നതിനാല്‍ അതിനെ കുറിച്ചധികമങ്ങനെ ആലോചിച്ചില്ല. ബഹുമാന്യര്‍ മിന്നല്‍ ബന്ദല്ലെ ആഹ്വാനം ചെയ്തത്‌.&lt;br /&gt;&lt;br /&gt;മെല്ലെ ജനലിനടുത്തോട്ട്‌ നീങ്ങി എത്തി നോക്കി. അളിയന്‍ അവിടെ തന്നെയുണ്ട്‌. പരേടിനിടയില്‍ മണ്ണ്‍ പതിഞ്ഞ ബനിയനും കാക്കിയുമിട്ട്‌ നിലത്ത്‌ കിടക്കുന്ന പുതിയ പട്ടാള റിക്രൂട്ടിനെ പോലെ പണിക്കാരന്റെ ചവിട്ടില്‍ ചതഞ്ഞരഞ്ഞ്‌. പരിസരമാകെ പതിഞ്ഞിരുന്ന മണ്ണില്‍ അയാളുടെ പുതിയ സാന്റക്കിന്റെ സോളിന്റെ പാടുകളും. ദൃശ്യം ദാരുണമെങ്കിലും പോംവഴിയില്ലാതില്ല.&lt;br /&gt;&lt;br /&gt;തിരിഞ്ഞിരുന്ന് മൂലയിലെ ബീടികുറ്റികളില്‍ സേഫ്റ്റിപ്പിന്നിട്ട്‌ കുത്തി ആഞ്ഞു വലിച്ച്‌ പുറത്തേക്ക്‌ വിടാന്‍ പുക ബാക്കി വരാതെ വലയുന്ന തനെ ഉറ്റ സുഹൃത്തിനെ നോക്കി ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്താ മോനെ പുറത്തൊരു തരക്കേടില്ലാത്ത കുറ്റിയുണ്ട്‌, ഒരു കൈ നോക്കിയാലൊ, ഇന്നലെ വയികീട്ട്‌ ആ പണിക്കാരന്‍ ചെക്കന്‍ ഇട്ടതാ. എന്താ..."&lt;br /&gt;&lt;br /&gt;"നീ പോട അതൊക്കെ വലിച്ചാല്‍ ആള്‌ കായും"&lt;br /&gt;&lt;br /&gt;നാല്‌ ബീടിത്തുണ്ടുകളില്‍ പത്ത്‌ മിനിട്ടായി അഭ്യാസം നടത്തി അവശനായ അവന്‌ പുകയോട്‌ തന്നെ വെറുപ്പായത്‌ പോലെ.&lt;br /&gt;&lt;br /&gt;"നിനക്ക്‌ വേണ്ടേ വേണ്ട, ഞാന്‍ ഒരു കൈ നോക്കിട്ടു തന്നെ"&lt;br /&gt;&lt;br /&gt;അവനെ കാക്കാതെ മെല്ലെ പുറത്തിറങ്ങി അടുത്ത്‌ ചെന്ന് സൂക്ഷിച്ച്‌ നോക്കി. നേര്‍ത്തെ കണ്ടതിലും ഭേദമാണ്‌ സ്ഥിതി. നിലത്തുന്നിന്നും അല്‍പം മനസ്സിരുത്തിത്തന്നെ അടര്‍ത്തിയെടുക്കേണ്ടി വന്നു. മെല്ലെ പൊടി തട്ടി ഭദ്രമായി കീശയിലിട്ടു. മുറിയില്‍ ചെന്നപ്പോള്‍ സുഹൃത്ത്‌ ചോദ്യഭാവത്തില്‍ നോക്കി. അത്‌ കണ്ടതായി നടിക്കാതെ തന്റെ ബെഡ്ഡില്‍ വന്നിരുന്ന് ഡിസിന്‍ഫെക്റ്റിംഗ്‌ തുടങ്ങി. ഈശ്വരന്‍ തന്ന കയ്യും വായും , നാവുമെല്ലാമുപയോകിച്ച്‌ അവനെ വീണ്ടും പൂര്‍വാധികം സുന്ദരനാക്കിയെടുത്തു.&lt;br /&gt;&lt;br /&gt;എന്നിട്ട്‌ ചുണ്ടില്‍ വച്ച്‌ ഒരറ്റം അതീവ ശ്രദ്ധയോടെ കൊളുത്തി ആഞ്ഞ്‌ വലിച്ചു&lt;br /&gt;&lt;br /&gt;എന്നിട്ട്‌ ഫ്ഹൂൂൂൂൂ.... ശബ്ദമുണ്ടാക്കിയങ്ങനെ...&lt;br /&gt;&lt;br /&gt;ഇടക്ക്‌ സുഹൃത്തിനെ നോക്കി കൊതിപ്പിച്ചു. ഒര്‌ നാല്‌ പുകവരെ അവന്‍ കണ്ടഭാവം നടിച്ചില്ല. കണ്ണടച്ച്‌ അഞ്ചാമത്തെ പുകയെടുത്ത്‌ കണ്ണ്‍ തുറന്നപ്പോള്‍ മുന്നില്‍ തോക്ക്‌ ചൂണ്ടിയ പോലെ രണ്ട്‌ വിരളുകള്‍.&lt;br /&gt;&lt;br /&gt;"എടാ ഒര്‌ വലി എനിക്കും"&lt;br /&gt;ഒരു വലിക്കാരന്റെ വിഷമം അനുഭവിചറിഞ്ഞതല്ലെ ഒരു വലി കൂടി അകത്തേക്കിടുത്തിട്ട്‌ ചിരിച്ചു കൊണ്ട്‌ കത്തി തീരാനുള്ള അതിന്റെ ധര്‍മ്മത്തെ നടപ്പിലാക്കാന്‍ സഹായിച്ച സംതൃപ്ത്തിയോടെ മിസ്റ്റര്‍ വില്‍സിനെ സുഹൃത്തിന്‌ കൈമാറി.&lt;br /&gt;&lt;br /&gt;കെട്ടിടത്തില്‍ കണ്ട ഒരു കടയിലേക്ക്‌ കയറി&lt;br /&gt;"മാഷെ, ഒര്‌ സിസര്‍" കൗണ്ടറില്‍ നിന്ന പയ്യന്‍ പരിചയമില്ലാത്ത മുഖം കണ്ട്‌ നോക്കി&lt;br /&gt;&lt;br /&gt;"സിഗററ്റില്ല സാറെ, കുറച്ച്‌ മുകളിലോട്ട്‌ നടന്നാല്‍ കിട്ടും"&lt;br /&gt;കടയില്‍ നിന്നിറങ്ങി മുന്നോട്ട്‌ നടന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു&lt;br /&gt;&lt;br /&gt;"മാഷേ തീയുണ്ടോ"&lt;br /&gt;തിരിഞ്ഞു നോക്കി, ഇതവനാ 'സദാചാരം'. സദാചാരം ചെല്ലപ്പേര, കോളേജിലെ ഏറ്റവും സല്‍സ്വഭാവിയായ പയ്യനായതു കൊണ്ട്‌ കിട്ടിയതാ. ശരിയായ പേരോര്‍ക്കുന്നില്ല, ആളടിച്ച്‌ പിമ്പിരിയാണ്‌&lt;br /&gt;&lt;br /&gt;"മാഷെ... നിങ്ങളോടാണ്‌ ഹെ", ആടിക്കൊണ്ട്‌ വീണ്ടും പറഞ്ഞു "തീ... തീ.. യുണ്ടോ എടുക്കാന്‍"&lt;br /&gt;തന്നെ മനസ്സിലായിട്ടില്ല തീര്‍ച്ച. അവന്റെ ഇടത്തെ കയ്യിലേക്ക്‌ നോക്കി, ഇന്നും മായാതെ കിടക്കുന്നുണ്ട്‌. അവന്റെ സദാചാരത്തിനു ഞങ്ങള്‍ കൊടുത്ത പാരിദോഷികമായിരുന്നു. ഒരിക്കല്‍ അവന്റെ റൂമിലിരുന്ന്‌ വലിച്ചതിനെ എതിര്‍ത്ത്‌ നടന്ന വഴക്കില്‍ കുറ്റി കുത്തി കെടുത്തിയതാണ്‌&lt;br /&gt;&lt;br /&gt;"ഇല്ലാ, ഞാന്‍ വലിക്കാറില്ല" എന്ന് പറഞ്ഞ്‌ ബസ്സ്റ്റോപ്പില്‍ നിന്നിറങ്ങി നടന്നു. കാലം തീര്‍ത്തും മാറിയിരിക്കുന്നു പലതും കൂട്ടത്തില്‍ താനും...&lt;br /&gt;&lt;br /&gt;ആദ്യം കണ്ട ഓട്ടോക്ക്‌ കൈ കാട്ടി "മാഷേ, അമൃതാ ബാര്‍"&lt;br /&gt;&lt;br /&gt;പിന്നെ ചിലതൊന്നും ഒരിക്കലും മാറില്ല&lt;br /&gt;&lt;br /&gt;ഒത്തു ചേരുമ്പോള്‍ ഞാനും, നിങ്ങളും പിന്നെ ബാഗ്‌പൈപ്പറും .....&lt;br /&gt;&lt;br /&gt;ചിയേര്‍സ്‌.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-116262512410878887?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/116262512410878887/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=116262512410878887&amp;isPopup=true' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/116262512410878887'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/116262512410878887'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/11/blog-post.html' title='പുകവലി'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-115320827444948352</id><published>2006-07-18T00:33:00.000-07:00</published><updated>2006-07-18T00:37:54.470-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വിടരുത്‌, ഒരുത്തനേയും.....</title><content type='html'>ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി.&lt;br /&gt;&lt;br /&gt;കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും റേസര്‍ പ്രയോകിച്ചിട്ടുണ്ട്‌. തനിക്കു തന്നെ മനസ്സിലാകുന്നില്ല. പിരികം പോയാല്‍ ആളെ തിരിച്ചറിയില്ല എന്ന് കേട്ടിട്ടുണ്ട്‌, ഇപ്പോള്‍ കണ്ടു. കഴിഞ്ഞത്‌ വീണ്ടും ഓര്‍ക്കാന്‍ നോക്കി, നാല്‌ അല്ല അഞ്ചു പേരുണ്ടായിരുന്നു. ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ്‌ വാതിലില്‍ മുട്ടിയത്‌. തുറക്കില്ലായിരുന്നു, പക്ഷെ ജോണിന്റെ പരിചിതമായ ശബ്ദം കേട്ടപ്പോള്‍ ചെന്ന് തുറന്നു, മുഖത്ത്‌ പുതപ്പിട്ടത്‌ ഓര്‍മ്മയുണ്ട്‌, പിന്നെ തലങ്ങും വിലങ്ങും ഇടിയും ചവിട്ടും. കസേരയിലേക്ക്‌ പിടിച്ച്‌ ഇരുത്തിയപ്പോഴാണ്‌ സംഗതി അവിടെ വച്ച്‌ തീര്‍ക്കാന്‍ അവര്‍ക്ക്‌ പ്ലാനില്ലെന്ന് ബോദ്ധ്യമായത്‌. ആദ്യമല്ലാതെ പിന്നെ ജോണിന്റെ ശബ്ദം കേട്ടില്ല. പുതപ്പൂരി വായില്‍ തുണി തിരുകിയപ്പോള്‍ കണ്ണ്‌ തുറന്ന് നോക്കി, മുറിയില്‍ മുഴുവന്‍ ഇരുട്ടായിരുന്നു, എങ്കിലും ചുറ്റും ആള്‍പെരുമാറ്റം വ്യക്തമാണ്‌. പിന്നെ കണ്ണുകളും ചെവിയും കൂട്ടി തോര്‍ത്തോണ്ട്‌ കെട്ടി. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും അറ്റുപോയപോലെ.&lt;br /&gt;&lt;br /&gt;ചുണ്ടിന്റെ മുകളില്‍ നനവ്‌ തട്ടിയപ്പോഴാണ്‌ പലതും നേരെ ചൊവ്വെ മനസ്സിലായി തുടങ്ങിയത്‌. റേസര്‍ മീശയിലും, പിന്നെ പിരികതിലും, തലയിലും ചലിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാം വ്യക്തമായി ഒര്‍മ്മവന്നു.&lt;br /&gt;&lt;br /&gt;ജോണിന്റെ വീട്ടിനടുത്തായിരുന്നത്‌ കൊണ്ട്‌ അല്‍പം ലിവറേജ്‌ താന്‍ പ്രതീക്ഷിച്ചിരുന്നു. തന്നെക്കാള്‍ മൂന്ന് കൊല്ലം സീനിയറും, മാത്രമല്ല, ഇപ്പോള്‍ കോളേജില്‍ തന്നെ സൂപ്പര്‍ സീനിയറുമായിരുന്നല്ലോ ജോണ്‍. അവന്റെ ജൂനിയര്‍ പയ്യന്മാരാണ്‌ ആദ്യം മീശയെടുക്കാന്‍ പറഞ്ഞത്‌, എടുക്കാഞ്ഞപ്പോള്‍ അടുത്ത ദിവസം അത്‌ താക്കീതായി "മുഴുവന്‍ വടിച്ച്‌ കളയുമെടാ" എന്നായി. ജോണിനോട്‌ പറഞ്ഞപ്പോള്‍ അവനും പറഞ്ഞു കാര്യമാക്കേണ്ടെന്ന്. പക്ഷെ ഇങ്ങിനെ ചെന്നവസാനിക്കും എന്ന് കരുതിയില്ല.&lt;br /&gt;&lt;br /&gt;അന്നാരൊക്കെയുണ്ടായിരുന്നു കാന്റീനില്‍ വച്ച്‌ തന്നെയും രഘുവിനെയും തടുത്ത്‌ നിര്‍ത്തി ചോദ്യം ചെയിതപ്പോള്‍ അനിഷ്‌, ഇബ്രാഹിം, സന്തോഷ്‌.. പിന്നെ.. അവര്‌ മതി ബാക്കി പേരുകള്‍ അവരില്‍ നിന്നും കിട്ടും.. അവരാണെങ്കില്‍.. ഇനി അല്ലെങ്കില്‍ അതപ്പോള്‍ നോക്കാം&lt;br /&gt;&lt;br /&gt;പക്ഷെ ജോണ്‍, അവനെന്തിനിങ്ങനെ, ഇനി അത്‌ ജോണായിരിക്കില്ലെ...&lt;br /&gt;&lt;br /&gt;വീണ്ടും ഓര്‍ത്തു..&lt;br /&gt;&lt;br /&gt;അല്ല ജോണല്ല, അവന്‍ രാവിലെ പോയതാണ്‌, തന്നോട്‌ പറഞ്ഞതാണ്‌ വീട്ടിലെക്ക്‌ തിരിച്ച്‌, ഒരാഴ്ച്ച കഴിഞ്ഞെ വരുകയുള്ളെന്ന്. ഇതെന്തു കൊണ്ട്‌ തനിക്ക്‌ ഓര്‍മ്മ വന്നില്ല.&lt;br /&gt;&lt;br /&gt;ഛെ!! ഇതൊഴിവാക്കാമായിരുന്നു, അവര്‌ കതക്‌ പോളിക്കില്ല എന്നു കരുതിയാല്‍ ഈ സംഭവം നടക്കില്ലായിരിക്കാം. അവര്‍ വച്ച വലയില്‍ ചെന്ന് ഇത്ര പെട്ടന്ന് കുടുങ്ങരുതായിരുന്നു.&lt;br /&gt;&lt;br /&gt;ഇനി പറഞ്ഞിട്ടെന്തു കാര്യം, വിടരുത്‌, ഒന്നിനേയും...&lt;br /&gt;&lt;br /&gt;ഡ്രോ തുറന്ന്‌ ആപല്‍ഘട്ടത്തിന്‌ വേണ്ടി താന്‍ കരുതിയിരുന്ന കത്തിയെടുത്തു, കണ്ണാടി നോക്കി വടിച്ച പിരികത്തിനു മുകളിലൂടെ കോറി.. ചോര ഇറ്റിറ്റായി കണ്‍പോളകള്‍ക്ക്‌ മുകളിലൂടെ കവിളിലേക്കും പിന്നെ ജുബ്ബയിലേക്കും വീണു.&lt;br /&gt;&lt;br /&gt;റേസറെടുത്ത്‌ ബാക്കിയുള്ള മുടിയിലൂടെ പ്രവര്‍ത്തിപ്പിച്ചു..&lt;br /&gt;&lt;br /&gt;വിടരുത്‌, ഒരുത്തനേയും.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-115320827444948352?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/115320827444948352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=115320827444948352&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/115320827444948352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/115320827444948352'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/07/blog-post.html' title='വിടരുത്‌, ഒരുത്തനേയും.....'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-115117116025522917</id><published>2006-06-24T10:41:00.000-07:00</published><updated>2006-06-24T10:57:41.176-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒളിച്ചോട്ടം</title><content type='html'>&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/blogger/5060/2047/320/Father%20Son.1.jpg" border="0" /&gt;&lt;br /&gt;ഇന്നുവരെ ചെയിതതൊന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഇന്നും അതേ തോന്നുന്നുള്ളു, പക്ഷെ ഈ അവസരത്തില്‍ അവരത്‌ പറയരുതായിരുന്നു. ആദ്യമായി ജീവിതതില്‍ എന്തെങ്കിലും ചെയ്യാന്‍ തുനിയുമ്പോള്‍ അവരില്‍ നിന്നും ഈ പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. എല്ലാം തിരുമാനിച്ച്‌ കഴിഞ്ഞ്‌ വണ്ടിക്കുള്ള ടിക്കറ്റും എടുത്ത്‌ അറിയിക്കാന്‍ ചെന്നപ്പോള്‍ ആശംസകളുടെ നാലു വാക്കുകള്‍ക്ക്‌ പകരം..&lt;br /&gt;&lt;br /&gt;"എന്നാലും നിനക്ക്‌ ഞങ്ങളോടൊരു വാക്ക്‌ പറയാമായിരുന്നില്ലെ, ഞാങ്ങളെന്താ നിനക്ക്‌ അന്യരാണൊ"&lt;br /&gt;&lt;br /&gt;"അതിന്‌ ഞാന്‍ എനിക്കു ഏറ്റവും ഉചിതമെന്ന് തോന്നിയ ഒരു തിരുമാനം എന്ന നിലക്ക്‌, എന്നെ സ്നേഹിക്കുന്നവരുടെ ആഗ്രഹവും ഇതായിരുന്നു, പിന്നെ എന്നായാലും ഇത്‌ വേണ്ടേ, ഇന്നല്ലെങ്കില്‍ നാളെ"&lt;br /&gt;&lt;br /&gt;അവര്‍ക്കത്‌ തൃപ്തികരമായില്ലെന്ന് തോന്നുന്നു&lt;br /&gt;"പക്ഷെ നീ ഞങ്ങളേ അറിയിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പോംവഴി കണ്ട്‌ പിടിക്കാമായിരുന്നു, മാത്രാമല്ല, രഘുവിന്റെ വീട്ടില്‍ നിനക്ക്‌ താമസവും ശരിയാക്കാമായിരുന്നു. ആരാണെങ്കിലും നമ്മള്‍ക്കും ഇല്ലെ ഒരഭിമാനമൊക്കെ, ഇപ്പോള്‍ നീ എല്ലാം ഇട്ടെറിഞ്ഞ്‌, ഒരു പരാജിതനെ പോലെ , ഇതൊര്‌ ഒളിച്ചോട്ടമല്ലെ മനു"&lt;br /&gt;&lt;br /&gt;ഒളിച്ചോട്ടം പോലും, എന്തൊളിച്ചോട്ടം, ഇവരൊക്കെ ചെയ്യുന്നതാണ്‌ ഒളിച്ചോട്ടം, ഞാന്‍ ഒന്നുമില്ലെങ്കില്‍ ഒരു പരിഹാരം എന്ന നിലക്കാണ്‌ ഇവിടം വിടുന്നത്‌,ഇവരോ ഇവിടെ തന്നെ നിന്ന് തങ്ങളില്‍ നിന്നും അന്യരില്‍ നിന്നും നിത്യവും ഒളിച്ചു നടക്കുന്നു, എന്നിട്ടിപ്പോള്‍ എല്ലാത്തിനും ഒരു വഴി കണ്ടു പിടിച്ചപ്പോള്‍ ഒളിച്ചോട്ടമാണു പോലും.&lt;br /&gt;&lt;br /&gt;പറയുന്നത്‌ കേട്ടാല്‍ തോന്നും, ജമാല്‌ കഴിഞ്ഞ വര്‍ഷം ആറു മാസം കൂര്‍ഗില്‍, അമ്മാമന്റെ കൂടെ സുഖവാസത്തിന്‌ ചെന്ന് നിന്നതാണെന്ന്. കയ്യും കാലും വെട്ടും എന്ന് പറഞ്ഞ്‌ നമ്പ്യാരടെ ആള്‍ക്കാര്‍ ഓടി നടന്നത്‌ എല്ലാവര്‍ക്കും അറിയാം. പിന്നെ അനിതയെ എതോ അമേരിക്കക്കാരന്‍ വന്ന് കെട്ടി കൊണ്ട്‌ പോയപ്പോഴാണ്‌ ജമാല്‍ നാട്ടിലെതിയത്‌. എന്നിട്ട്‌ ഇത്രയൊക്കെ ഇവിടെ നടന്നോ എന്നൊരു ചോദ്യവും. ആരെയാണവന്‍ പൊട്ടനാക്കാന്‍ ശ്രമിച്ചത്‌, നമ്പ്യാരുമായി അമ്മാമന്‍ നടത്തിയ ഒരു സെറ്റില്‍മെന്റ്‌, ജമാലിനെ അനിതയുടെ കല്യാണം കഴിഞ്ഞെ ഇവിടെ കണ്ടു പോകാവു എന്നായിരുന്നു കരാര്‍ എന്ന് നാടിനു മുഴുവന്‍ അറിയാവുന്നതല്ലെ.&lt;br /&gt;&lt;br /&gt;തന്നേ ഗുണദോഷിക്കാന്‍ ഇന്ന് മുന്‍പന്തിയിലും അവനാണ്‌, പിന്നെ ഹരി, അവനാണ്‌ രാത്രിക്ക്‌ രാമാനം ജമാലിനെ വണ്ടിയോടിച്ച്‌ കൂര്‍ഗിലെത്തിച്ചത്‌.&lt;br /&gt;&lt;br /&gt;പിന്നെ സുകു, IAS പരീക്ഷക്ക്‌ പഠിക്കുന്നെന്നും പറഞ്ഞ്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം അഞ്ചായി, ഡിഗ്രി പാസാവാത്ത കാര്യം അവന്‍ മറന്നുവെങ്കിലും തനിക്കിന്നും ഓര്‍മ്മയുണ്ട്‌.&lt;br /&gt;&lt;br /&gt;ഒളിച്ചോട്ടമാണത്രെ....ഒളിച്ചോട്ടം&lt;br /&gt;&lt;br /&gt;എന്തില്‍ നിന്നോടണം. പഠിപ്പ്‌ കഴിഞ്ഞ്‌ ഇത്രകാലമായിട്ടും ഒരു ജോലിയിലും കയറാതെ ഇവരുടെ കൂടെ നടന്നതിന്‌ അച്ഛന്‍ അവസാനത്തെ വഴി എന്ന നിലക്ക്‌ വീട്ടില്‍ കയറരുതെന്ന് പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ തിരിച്ചു വിളിക്കുന്ന നേരം വരെ രഘുവിന്റെ വീട്ടില്‍ തങ്ങണോ, അതൊ അവരിറക്കി വിട്ടാല്‍ പിന്നെ ജമാല്‍, പിന്നെ സുകു, പിന്നെ ഹരി എന്നിങ്ങനെ ഒരോരുത്തരുടെ സഹായത്തില്‍ അങ്ങിനെ വീടും കുടിയുമില്ലാതെ നടക്കണോ.&lt;br /&gt;&lt;br /&gt;ഇന്നലെ രാത്രി കയറി ചെന്നപ്പോള്‍ വൈകിയിരുന്നു അച്ഛന്‍ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിക്കുന്നുണ്ട്‌, കയ്യില്‍ ഒരു കെട്ട്‌ പേപ്പറും, താന്‍ പലപ്പോളായി കുറിച്ചിട്ടിരുന്ന വരികളുടെ സമാഹാരം..&lt;br /&gt;&lt;br /&gt;"ഇങ്ങനെ കുത്തി കുറിച്ചിട്ടാല്‍ ആരെങ്കിലും വായിലേക്ക്‌ വിളമ്പി തരും എന്ന് കരുതിയോ, അതോ ഞാന്‍ നിന്നെ കാലാകാലം ഊട്ടിക്കൊള്ളാം എന്നേറ്റിട്ടുണ്ടോ. ഇന്ന് ഇവിടെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങാം നാളെ പുലര്‍ച്ചെ ഇറങ്ങി കൊള്ളണം."&lt;br /&gt;&lt;br /&gt;"പക്ഷേ അച്ഛാ ഞാന്‍...", പറഞ്ഞ്‌ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല, കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആംഗ്യം കാട്ടി. എന്നിട്ട്‌ ഒരു പൊതി കയ്യിലേല്‍പിച്ചു.&lt;br /&gt;&lt;br /&gt;"സതിയുടെ വിവാഹത്തിനെന്ന് കരുതി വച്ചിരുന്നതില്‍ നിന്നാണ്‌, ഇതാ നാല്‍പ്പതിനായിരം രൂപയുണ്ട്‌. നീ എന്റെ മുന്‍പില്‍ കിടന്ന് നശിക്കുന്നത്‌ കാണാന്‍ എനിക്ക്‌ കഴിയില്ല, അതു കൊണ്ട്‌ നീ നാളെ ഈ പണവുമായി നിന്റെ മനസ്സ്‌ പറയുന്ന വഴി പോകണം. നാളെ എന്നെങ്കിലും നിനക്ക്‌ ഇത്‌ തിരിച്ചേല്‍പ്പിക്കാന്‍ പറ്റിയാല്‍ ഈ വാതില്‍ എന്നും നിനക്കു വേണ്ടി തുറന്നിരിക്കും, മറിച്ചാണെങ്കില്‍, നിന്റെ കൂടെ എന്റെ അനുഗ്രഹങ്ങളല്ലാതെ മറ്റൊന്നുമുണ്ടാവില്ല, ഞങ്ങളോ ബന്ധങ്ങളോ ഒന്നും."&lt;br /&gt;&lt;br /&gt;തനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മുറിയിലേക്ക്‌ പോയി. പോകുന്ന വഴി അമ്മയോട്‌ പറയുന്നത്‌ കേട്ടു. "അവന്റെ നന്മക്ക്‌ തന്നെയാണ്‌, അവന്‍ അത്താഴം കഴിച്ച്‌ കിടക്കട്ടെ."&lt;br /&gt;&lt;br /&gt;അമ്മ അത്താഴം വിളമ്പി അടുത്ത്‌ വന്നിരുന്നു, സതിയും കൂട്ടിനിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അമ്മക്ക്‌ പലതും പറയണമെന്നുണ്ടായിരുന്നെന്ന് തോന്നുന്നു പക്ഷെ എന്റെ തോളില്‍ കൈ വച്ച്‌ അടുത്തിരുന്നേയുള്ളു. സതിയും അവളുടെ പുസ്തകവുമായി അടുത്തിരുന്നു, വായിക്കുന്നില്ലെന്നറിയാം, അവളും ഒന്നും മിണ്ടിയില്ല. ഇന്ന് അവസാനമായി എന്റെ സാമിപ്യം, അതു മാത്രമേ അവരാഗ്രഹിച്ചിരുന്നുള്ളു എന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;പാവം അച്ഛന്‍, അവിടെ ഞങ്ങളുടെ കൂടെ ഇരിക്കാന്‍ അച്ഛനും ആഗ്രഹിച്ചിരിക്കണം, പക്ഷെ കഴിയില്ല, എന്റെ സ്വപ്നങ്ങള്‍ തെടിയുള്ള യാത്രയിലെക്ക്‌ എന്നെ ബലമായി ഉന്തി തള്ളി വിട്ടിട്ട്‌ അവിടെ എന്റെ കൂടെ ഇരിക്കാന്‍ കഴിയാതെ മുറിയില്‍ വിങ്ങി പൊട്ടി ഇരുന്നിട്ടുണ്ടായിരിക്കണം.&lt;br /&gt;&lt;br /&gt;ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം&lt;br /&gt;അച്ഛനെ ഇങ്ങനെ ഒരു തിരുമാനത്തില്‍ എത്തിച്ചത്‌ താന്‍ തന്നെയാണ്‌, അതിന്‌ പരിഹാരം അവിടെ തന്നെ നില്‍ക്കുകയല്ല. പോകണം ഈ നാട്ടില്‍ നിന്ന്, തന്റെ സൌകര്യങ്ങളുടെ ഈ ലോകത്തില്‍ നിന്ന്, അറിയപ്പെടാത്ത പലതിലേക്കും. തന്റെ സ്വപ്നങ്ങള്‍ പരിചിതങ്ങളെങ്കിലും അവയിലേക്കുള്ള വഴികള്‍ പലപ്പോഴും അപരിചിതമായിരിക്കും എന്നച്ഛന്‍ അറിഞ്ഞിരിക്കണം. അതിനൊരു കരുതലായിട്ടായിരിക്കണം ആ പണം ഏല്‍പ്പിച്ചത്‌.&lt;br /&gt;&lt;br /&gt;ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം&lt;br /&gt;എന്റെയും, എന്നിലൂടെ എന്റെ അച്ഛനും കണ്ടിരുന്ന സ്വപ്നങ്ങളിലേക്കുള്ള കുതിച്ചോട്ടമാണ്‌ സുഹൃത്തുക്കളെ...&lt;br /&gt;&lt;br /&gt;നിങ്ങളിന്നും അറിയാതെ പോകുന്നതും...&lt;br /&gt;ഞാന്‍ എന്റെ ബന്ധങ്ങള്‍ക്ക്‌ കൊടുത്തിരുന്നത്‌ എന്റെ ജീവന്റെ പങ്കായിരുന്നു, എപ്പോഴും, അച്ഛനായലും, അമ്മയായാലും, സുഹൃത്തുക്കളായലും. ഈ മുറിച്ചു കൊടുക്കലില്‍ എന്റെ ജീവന്‍ തീര്‍ന്നു കൊണ്ടിരിക്കുന്നത്‌ എന്റെ അച്ഛനു മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു എന്നതാണ്‌ സത്യം....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-115117116025522917?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/115117116025522917/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=115117116025522917&amp;isPopup=true' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/115117116025522917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/115117116025522917'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/06/blog-post_24.html' title='ഒളിച്ചോട്ടം'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114767527148586160</id><published>2006-05-14T23:27:00.000-07:00</published><updated>2006-05-14T23:41:11.506-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>"മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു"</title><content type='html'>"ആരാത്‌....."&lt;br /&gt;''ഞാന്‍.... എന്നെ കുമാരേട്ടന്‍ അയച്ചതാ''&lt;br /&gt;"ആര്‌....''&lt;br /&gt;"കുമാരേട്ടന്‍, സൌദാമിനീടെ അച്ഛന്‍, കോയമ്പത്തൂര്‌..''&lt;br /&gt;"അതിന്‌ കുമാരേട്ടന്‍ ഹരിദ്വാറില്‍ പോയതാണെന്ന് സൌദാമിനി ഇന്നാള്‌ വിളിച്ചപ്പോള്‍ പറഞ്ഞല്ലോ, ഇനി ഒരു മാസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞിരുന്നു''&lt;br /&gt;"അതേ ഞാന്‍ കുമാരേട്ടനെ ഹരിദ്വാറില്‍ വച്ച്‌ പരിചയപ്പെട്ടതാണ്‌, കുമാരേട്ടന്‍ താമസിച്ചിരുന്ന അതേ ലോഡ്ജിലാണ്‌ ഞങ്ങളും താമസിച്ചിരുന്നത്‌''&lt;br /&gt;&lt;br /&gt;"എന്താ കാര്യം..." ജാനു സംശയത്തോടെ ചോദിച്ചുപരിചയമില്ലാത്തവരെ വീട്ടിലേക്ക്‌ കയറ്റിയിരുത്തുന്നത്‌ ചെറുപ്പത്തില്‍ അമ്മ കല്‍പിച്ചത്‌ ഇന്നും പാലിച്ചു പോന്നു. ഒരു പരിധിവരെ ജനലിലൂടെ തന്നെ സംസാരിച്ചു തീര്‍ക്കാറുണ്ട്‌.&lt;br /&gt;&lt;br /&gt;"എന്നെ പരിചയമില്ല എന്നറിയാം, കുറഞ്ഞ സമയമേ കൂടെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങള്‍ കുമാരേട്ടനായി വളരെ അടുത്തിരുന്നു"&lt;br /&gt;&lt;br /&gt;തന്റെ സംശയം മുഖത്ത്‌ പ്രകടമായിട്ടുണ്ടാവണം, അയാള്‍ക്കത്‌ മനസ്സിലായിട്ടാവും അങ്ങിനെ പറഞ്ഞത്‌.&lt;br /&gt;അയാളെ ഒരു വട്ടം കൂടി നോക്കി, രൂപത്തിലും ഭാവത്തിലും സംസാരത്തിലും ഒന്നും സംശയം തോന്നിക്കത്തക്കതായി ഒന്നും തന്നെയില്ല. എങ്കിലും.....&lt;br /&gt;&lt;br /&gt;"വീടിതാണെന്ന് ഉറപ്പു വരുത്തിയിട്ടിറങ്ങാം എന്നും പറഞ്ഞ്‌ എന്റെ ഭാര്യയും മോളും കാറിലിരിക്കുന്നുണ്ട്‌, കുമാരേട്ടന്‍ പറഞ്ഞു കേട്ടിട്ട്‌ അവര്‍ക്കും ജാനുവിനെ കാണണം എന്ന് വലിയ നിര്‍ബന്ധം, എന്നാല്‍ പിന്നെ കൂടെ പോന്നോളാന്‍ ഞാനും പറഞ്ഞു."&lt;br /&gt;&lt;br /&gt;ഇത്രയേറെ സംശയിക്കേണ്ടിയിരുന്നില്ല എന്നു തോന്നി, ഒറ്റക്ക്‌ ഒരാളെ കണ്ടപ്പോള്‍ ഒരു മുന്‍കരുതലെടുത്തതാണ്‌, ഇത്രയും നേരം അയാളെയും കുടുംബത്തെയും പുറത്ത്‌ നിര്‍ത്തിയത്‌ ശരിയായില്ല, മാത്രമല്ല തന്നെ കുമാരേട്ടന്‍ മാത്രമെ ജാനു എന്ന് വിളിക്കാറുള്ളു.&lt;br /&gt;&lt;br /&gt;"ഉമ്മറത്തെക്ക്‌ കയറിയിരിക്കു, ഞാനിതാ വരുന്നു" അയാളുടെ പ്രാതികരണത്തിന്‌ കാത്തു നില്‍ക്കാതെ ജാനു കതകു തുറന്ന് പുറത്തേക്ക്‌ ചെന്നു.&lt;br /&gt;അയാള്‍ ഗയിറ്റിലേക്ക്‌ ചെന്ന് ഭാര്യയേയും മകളേയും കൂട്ടി വരുന്നത്‌ ആദ്യമായി ഒരു ആദിഥേയയുടെ പ്രസന്നതയുമായി ജാനു അവരെ എതിരേറ്റു.&lt;br /&gt;&lt;br /&gt;"ക്ഷമിക്കണം ഞാന്‍ തീരെ പരിചയമില്ലാത്തൊരാളെ കണ്ടിട്ട്‌...."&lt;br /&gt;&lt;br /&gt;"ഏയ്‌ അതൊന്നും സാരല്ല്യ" ഭാര്യയാണ്‌ പറഞ്ഞത്‌,&lt;br /&gt;"ചില നേരത്ത്‌ ഇവര്‌ വീട്ടില്‍ വന്നാല്‍ ഞാനും അങ്ങിനെ തന്നെയാണ്‌, കണ്ടാല്‍ ഒരു വില്ലനേപോലുണ്ടെങ്കിലും ആള്‌ പാവാ" ചിരിച്ചു കൊണ്ട്‌ അവരുള്ളിലേക്ക്‌ കയറി.&lt;br /&gt;&lt;br /&gt;"അപ്പോള്‍ ഇത്‌ സ്ഥിരമായി നടക്കാറുണ്ടല്ലെ" അവരുടെ നര്‍മ്മം ജാനുവിനും പിടിച്ചു&lt;br /&gt;&lt;br /&gt;അയാളും കൂടെ മോളെയും കൂട്ടി ഉള്ളിലേക്ക്‌ കയറിയിരുന്നു."ഇത്‌ ഗിരിജ, എന്റെ ഭാര്യ"&lt;br /&gt;പിന്നെ മകളെ കാണിച്ച്‌ "ഇതു ഞങ്ങളുടെ മകള്‍ ജാനകി, ഇവളെ ഞങ്ങള്‍ ജാനു എന്നാണ്‌ വിളിക്കാറ്‌"&lt;br /&gt;&lt;br /&gt;"അത്‌ ശരി അപ്പോള്‍ നമ്മടെ രണ്ടാളടേം പേരൊന്നാണല്ലെ" കുട്ടിയുടെ കവിളില്‍ നുള്ളികൊണ്ട്‌ ജാനു ചോദിച്ചു&lt;br /&gt;&lt;br /&gt;"പിന്നെ എന്റെ പേര്‌ രവി, ഞാന്‍ ഇവിടെ KSEBയില്‍ എഞ്ജിനീയറാണ്‌.&lt;br /&gt;&lt;br /&gt;"ഉള്ളിലേക്ക്‌ കയറിയിരിക്കാം, ഉമ്മറത്ത്‌ നല്ല ചൂടായിരിക്കും" ജാനു അവരെ അകത്തേക്കാനയിച്ചിരുത്തി&lt;br /&gt;&lt;br /&gt;"കുമാരേട്ടന്‍ എനിക്ക്‌ അച്ഛനും ഗുരുനാഥനും എല്ലാമാണ്‌"&lt;br /&gt;&lt;br /&gt;"അറിയാം കുമാരേട്ടന്‍ എല്ലാം പറഞ്ഞിട്ടുണ്ട്‌, സ്വന്തം മകളേക്കാളധികം എന്നു തന്നെ വേണമെങ്കില്‍ പറയാം" ഗിരിജ പറഞ്ഞു.&lt;br /&gt;"ഞങ്ങളെകദേശം ഒരാഴ്ച്ച കൂടെയുണ്ടായിരുന്നു, ദിവസവും വൈകീട്ട്‌ കാണും, പിന്നെ കവിതയായി, കഥയായി, ചിലപ്പോളൊക്കെ തീര്‍ഥാടനമല്ല സുഖവാസമാണെന്നു വരെ തോന്നിയിരുന്നു, പിന്നെ ഞങ്ങള്‍ക്കിത്‌ രണ്ടും കൂടിയുള്ള ഒരു ട്രിപ്പായിരുന്നു താനും"&lt;br /&gt;&lt;br /&gt;"അതെ കുമാരെട്ടന്‌ എപ്പോഴും അങ്ങിനെയായിരുന്നു എന്നും. ജീവിതം ഒന്നെങ്കില്‍ തീര്‍ഥാടനതിനം അല്ലെങ്കില്‍ സുഖവാസം, അതായിരുന്നു പതിവ്‌. ഈ യാത്രയും അങ്ങിനയേ ആവുള്ളു എന്ന് പോകുമ്പാള്‍ തന്നെ പറഞ്ഞിരുന്നത്രെ"&lt;br /&gt;&lt;br /&gt;സംസാരിച്ചു കൊണ്ടിരിക്കെ ജാനു അവര്‍ക്ക്‌ കാപ്പിയും പലഹാരങ്ങളും എടുത്ത്‌ വച്ചു.&lt;br /&gt;&lt;br /&gt;"മോളടെ പേര്‌ വിളിക്കുന്നത്‌ കേട്ടിട്ടാവണം ജാനുവിനെ പറ്റി പറയാന്‍ തുടങ്ങിയത്‌, പിന്നെ അങ്ങോട്ട്‌ ഈ ആളടെ കേമത്തം തന്ന്യായിരുന്നു ദിവസവും, സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ എഴുതിയ കവിതകളേം കഥകളേം പറ്റി, റാങ്കു കിട്ടിയപ്പോള്‍ ആദ്യമായി ചെന്ന് കുമാരേട്ടന്റെ അനുഗ്രഹം വാങ്ങിയതും. പിന്നെ എതിര്‍പ്പുകള്‍ മാനിക്കാതെ എഞ്ജിനീയറിംഗ്‌ പഠിത്തം നിര്‍ത്തി തന്റെ സ്വപ്നങ്ങളെ പിന്‍തുടര്‍ന്ന് പഠനവും പര്യടനവുമായി ഇന്ത്യ മുഴുവന്‍ ചുറ്റാനിറങ്ങിത്തിരിച്ചതും എല്ലാം. ജാനുവിനെ കുമാരേട്ടന്‌ വാത്സല്ല്യം മാത്രമല്ല നല്ല ബഹുമാനവുമുണ്ട്‌ എന്ന് കഥകള്‍ കേട്ടാല്‍ തന്നെ അറിയാം"&lt;br /&gt;&lt;br /&gt;കാപ്പി കുടിച്ചു കൊണ്ട്‌ അവരോരോന്നായി വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;അതെ ജീവിതത്തില്‍ വളരെയേറെ യാത്ര ചെയ്തും, വായിച്ചും, ലോകം വളരെ വലുതാണെന്ന് ഒരു ചെറുപ്രായത്തിലെ മനസ്സിലാക്കിയ തനിക്ക്‌ ഇന്ന് താന്‍ സ്വയം സൃഷ്ടിച്ച ഈ ചെറിയ ലോകത്തില്‍ സംതൃപ്തയാകുവാനുള്ള പ്രേരണയും കുമാരേട്ടന്‍ തന്നെയാണ്‌ നല്‍കിയത്‌.&lt;br /&gt;&lt;br /&gt;പത്തൊന്‍പതാം വയസ്സില്‍ കോളേജ്‌ പഠിത്തം നിര്‍ത്തി ഊരു ചുറ്റാനായിറങ്ങിയിട്ട്‌ ആദ്യ താവളം കുമാരേട്ടന്‍ കല്‍ക്കട്ടയിലായിരുന്ന കാലത്ത്‌ താമസിച്ചു പഠിചിരുന്ന മുഖര്‍ജിയുടെ മകള്‍ കലാവതിയുടെ കൂടെ. അവിടെ സ്വന്തമായി ഒരു ആര്‍ട്ട്‌ ഷോപ്പ്‌ നടത്തുകയായിരുന്നു അന്നവര്‍. അവരുടെ കൂടെ നിന്നിട്ടാണ്‌ താന്‍ ആദ്യമായി നിറങ്ങളുടെ ലോകം പുറത്തു നിന്നും അകത്തു നിന്നും വളരെ വ്യത്യസ്ഥമാണെന്നു മനസ്സിലാക്കിയത്‌. അനേകം നിറങ്ങളെ കൊണ്ട്‌ പല കഥകളും പറയുന്ന പെയിന്റിങ്ങുകള്‍, പുറം ലോകം കാണുന്ന കലയുടെ ബാഹ്യരൂപം ഒരു വശത്ത്‌, പിന്നെ ജീവിതത്തിലെ ഒരോ നിമിഷത്തേയും കാന്‍വാസിലെ നിറങ്ങളിലൂടെ പൂര്‍ണ്ണ സംതൃപ്തിയോടെ പുനര്‍ജീവിക്കുന്ന കലയുടെ ആന്തരിക രൂപം മറുവശത്ത്‌.&lt;br /&gt;&lt;br /&gt;ഈ ആന്തരിക രൂപം ലോകം എപ്പോഴെങ്കിലും കണ്ടിരുന്നൊ എന്നറിയില്ല എങ്കിലും നിറങ്ങളില്‍ ലൊകം കണ്ട കഥകള്‍ക്ക്‌ അനേകം സഹൃദയരുണ്ടായി, പുരസ്കാരങ്ങള്‍ കലയേ തേടിയെത്തി, ലോക പര്യടനം വന്നപ്പോള്‍ അസിസ്റ്റന്റായി അവര്‍ ജാനുവിനേയും കൂടെ കൂട്ടി, ആദ്യം ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ പിന്നെ യൂറൊപ്പ്‌, യു.എസ്‌, എന്നിങ്ങനെ ഒന്നൊന്നായി പല പേരുകേട്ട ആര്‍ട്ട്‌ ഷോകളിലും മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരത്തിന്റെയും രാഷ്ട്രീയ ചിന്തകളുടേയും വര്‍ണ്ണപൂരിതമായ ലോകത്തിലൂടെ രണ്ടു വര്‍ഷം.&lt;br /&gt;&lt;br /&gt;അങ്ങിനെ കലാവതി മുഖര്‍ജിയുടെ കൂടെ അവരുടെ ആര്‍ട്ട്‌ ഷോകളുടെ ഭാഗമായി ലോകം മുഴുവന്‍ ചുറ്റി നടന്നപ്പോള്‍ താന്‍ നാലു വര്‍ഷം എഞ്ജിനീയറിംഗ്‌ പഠിച്ചാല്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത ജീവിതാഭ്യാസം നേടിയിരുന്നു.തിരിച്ചു കല്‍ക്കട്ടയില്‍ വന്നിട്ട്‌ അവരുടെ കൂടെ ആര്‍ട്ട്‌ ഷോപ്പ്‌ അല്‍പം കൂടി വിപുലീകരിക്കുന്നതില്‍ ഒരു വര്‍ഷം. ആയിടക്കാണ്‌ കുമാരേട്ടന്‍ കല്‍ക്കട്ടയില്‍ വരുന്നത്‌, ഫൊണ്‍ ചെയ്‌തറിയിക്കുകയാണുണ്ടായത്‌.&lt;br /&gt;&lt;br /&gt;സ്റ്റേഷനിലേക്ക്‌ കലാവതിയും വന്നിരുന്നു. വീട്ടിലെത്തി കുളികഴിഞ്ഞ്‌ ഭക്ഷണം കഴിക്കാന്‍ നേരത്ത്‌ കുമാരേട്ടന്‍ ചോദിച്ചു.&lt;br /&gt;"എന്താ ജാനു ഇനി നാട്ടിലേക്കൊന്നും ഇല്ല എന്നുണ്ടൊ. ഇവിടെ മോശമാണെന്നല്ല, എങ്കിലും നാടിനോടും നാട്ടുകാരോടും ദേഷ്യമൊന്നും ഇല്ലല്ലൊ അല്ലെ."&lt;br /&gt;&lt;br /&gt;"കല, യൂ ഷുഡ്‌ റ്റെല്‍ ഹര്‍ റ്റു ഫൈന്റ്‌ ഹര്‍ വേ ഇന്‍ ലൈഫ്‌, ഐ ഗെസ്സ്‌ ഷീ ഹാസ്‌ ഗ്രൊണ്‍ റ്റു ബി ഓണ്‍ ഹര്‍ ഓണ്‍ ആന്‍ഡ്‌ ഹാസ്‌ ലേര്‍ണ്‍ഡ്‌ മച്‌ മോര്‍ ഫോര്‍ ഹേര്‍ ഏജ്‌, ഡോണ്‍ട്‌ യൂ എഗ്രീ"&lt;br /&gt;&lt;br /&gt;"യെസ്‌ ഭൈയ്യ, ഐ ഹാവ്‌ ബീന്‍ ടെല്ലിംഗ്‌ ഹേര്‍ റ്റു വിസിറ്റ്‌ കേരള ആന്‍ഡ്‌ സീ ഫോര്‍ ഹര്‍ സെല്‍ഫ്‌, മേ ബി ദി നെക്സ്റ്റ്‌ പാര്‍ട്ട്‌ ഒഫ്‌ ഹര്‍ ഡ്രീംസ്‌ വില്‍ ഗെറ്റ്‌ ഫുള്‍ഫില്‍ഡ്‌ ദെയര്‍"&lt;br /&gt;&lt;br /&gt;"അതെ ജാനു നീ കുറേ യാത്ര ചെയ്തില്ലെ, ആരെതിര്‍ത്തപോഴും ഈ കുമാരേട്ടന്‍ നിന്റെ കൂടെ ഉണ്ടായിരുന്നു, കാരണം നീ നിന്റെ സ്വപ്നങ്ങളെ പലരേയും പോലെ അടച്ചു വയ്‌ക്കരുതെന്ന് എനിക്കുണ്ടായിരുന്നു.കുമാരേട്ടന്‍ തുടര്‍ന്നു&lt;br /&gt;"എല്ലാവരും സ്വപ്നം കാണാറുണ്ട്‌, പക്ഷെ ചിലരെ അത്‌ നടന്നു കാണാന്‍ വേണ്ടിയുള്ള ആദ്യത്തെ കാല്‍വെയ്പ്പെടുത്ത്‌ വയ്‌ക്കാറുള്ളു. എഞ്ജിനീയറിംഗ്‌ പഠിത്തം നിര്‍ത്തുന്നതിനു മുന്‍പെ നീ എന്നോടു ചോദിച്ചിരുന്നെങ്കില്‍ പലരേയും പോലെ ഞാനും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു, നിന്റെ കഴിവില്‍ വിശ്വാസക്കുറവുണ്ടായിട്ടല്ല, പക്ഷെ ഒരു സ്വപ്നത്തില്‍ വിശ്വസിക്കാന്‍ അവനവനേ കഴിയൂ. നീ എന്നെ അന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി നിനക്കു നിന്നില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്ന്. പിന്നെ വളരെ വിശ്വസ്ഥമായ കൈകളിലേക്ക്‌ നിന്നേ ചെന്നെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കലയുടെ കൂട്ടിനേക്കാള്‍ നല്ലൊരു സ്ഥലം മനസ്സിലും തോന്നിയില്ല."&lt;br /&gt;&lt;br /&gt;തന്റെ പേരു കേട്ടപ്പോള്‍ കലയും ചിരിച്ചു&lt;br /&gt;"ഡൊണ്ട്‌ യൂ തിങ്ക്‌ യുവര്‍ അസോസ്സിയേഷന്‍ വോസ്‌ ഏ ഗുഡ്‌ തിങ്ക്‌ ഫോര്‍ ഹേര്‍"&lt;br /&gt;&lt;br /&gt;"വൈ ഹേര്‍ എലോണ്‍, ഷീ ഹാസ്‌ ബീന്‍ ആന്‍ ഇന്‍സ്പിരേഷന്‍ റ്റു മീ ആന്‍ഡ്‌ മൈ ആര്‍ട്ട്‌"&lt;br /&gt;&lt;br /&gt;"ജാനു ഇപ്പോഴും എഴുതാറുണ്ടോ"രവിയുടെ ചോദ്യം ജാനുവിനെ തന്റെ ഓര്‍മ്മകളില്‍ നിന്ന് തിരിച്ചു കൊണ്ടു വന്നു.&lt;br /&gt;&lt;br /&gt;"കുമാരേട്ടന്‍ പറഞ്ഞിരുന്നു, ജാനു ഇപ്പോഴും എഴുതാറുണ്ടെന്ന്‌."&lt;br /&gt;&lt;br /&gt;ജാനു ചിരിച്ചു "ഇപ്പോള്‍ കുറേയായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്‌, പിന്നെ സ്കൂളും അതിന്റെ തിരക്കുമായി സമയം കിട്ടാറില്ല"&lt;br /&gt;&lt;br /&gt;"അതു ശരിയാണ്‌ കുമാരേട്ടന്‍ പറഞ്ഞിരുന്നു നാട്ടിലേക്ക്‌ തിരിച്ച്‌ വരാനുള്ള തിരുമാനം ഒരു ദോശ തിന്നുന്ന സമയം കൊണ്ടാണ്‌ ജാനു എടുത്തതെന്ന്"&lt;br /&gt;&lt;br /&gt;അതെ തന്നൊടു നാട്ടിലേക്ക്‌ ചെല്ലുന്നതിനെ പറ്റി പറഞ്ഞപ്പോള്‍ അതിലൊരു തിരുമാനമെടുക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കലയുടെ കൂടെ പങ്കിട്ട സമയം വളരെയേറെ പഠിക്കാന്‍ കഴിഞ്ഞിരുന്നു. എങ്കിലും പുതിയ സംരംഭങ്ങളും, ആര്‍ട്ട്‌ ഷോകളുടെയും, പബ്ലിസിറ്റിക്കും ശേഷം ആ ജീവിതത്തിലേക്കും ഒരു വ്യാപാരത്തിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായത്‌ തന്നില്‍ മടുപ്പുളവാക്കിയിരുന്നു. താനും ഒരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതായിരുന്നു സത്യം. കുമാരേട്ടന്റെ ചോദ്യം ആ മാറ്റത്തിനൊരു ദിശ നല്‍കി, നാട്‌, താന്‍ തന്നെ വിട്ടുപോന്ന തന്റെ നാട്ടിലേക്കൊരു മടക്ക യാത്ര.&lt;br /&gt;&lt;br /&gt;"ശരി കുമാരേട്ടാ, എപ്പോഴാ ഇറങ്ങേണ്ടത്‌"&lt;br /&gt;&lt;br /&gt;കുമാരെട്ടനും കലയും ഒന്നിച്ചു തന്നെ നോക്കിയത്‌ ഇന്നും ഓര്‍ക്കുന്നു, ഇത്രയും വേഗം താന്‍ ഒരു തിരുമാനമെടുക്കും എന്നവരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;"താറ്റ്‌ വോസ്‌ റ്റൂ ഫാസ്റ്റ്‌"കുമാരേട്ടന്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;"ലുക്സ്‌ ലൈക്‌ യൂ ഹാവ്‌ ബീന്‍ തിങ്കിംഗ്‌ എബൌട്ട്‌ ദിസ്‌ ഏര്‍ളിയര്‍" കലയും ചിരിച്ചു കൊണ്ടു പറഞ്ഞു.&lt;br /&gt;&lt;br /&gt;കലയാണ്‌ ആര്‍ട്ട്‌ സ്കൂളിന്റെ കാര്യം സൂചിപ്പിച്ചത്‌, കച്ചവടത്തിനോട്‌ തനിക്കുള്ള മടുപ്പ്‌ മനസ്സിലാക്കിയിട്ടാവണം, ഒരു ആര്‍ട്ട്‌ ഷോപ്പിനു പകരം ആര്‍ട്ട്‌ സ്കൂളിനെ പറ്റി പറഞ്ഞത്‌.&lt;br /&gt;"ആന്‍ ആര്‍ട്ട്‌ സ്കൂള്‍ വില്‍ സൂട്ട്‌ യു വെല്‍, യൂ കാന്‍ ബ്ലെണ്ട്‌ യുവര്‍ ക്രിയേറ്റിവിറ്റി വിത്ത്‌ ദി ഡ്രീംസ്‌ ഓഫ്‌ പീപ്പ്‌ള്‍ ലൈക്‌ യു."&lt;br /&gt;&lt;br /&gt;"യൂ ആര്‍ റൈറ്റ്‌ കല, നൌ ഷീ കാന്‍ ബി ദി മെന്റര്‍ റ്റു മെനി ലൈക്‌ യൂ വേര്‍ റ്റു ഹേര്‍" കുമാരേട്ടനും യോജിച്ചു&lt;br /&gt;&lt;br /&gt;"കുമാരേട്ടനായിരുന്നല്ലെ സ്കൂളിന്റെ ഉത്ഘാടനം" രവി ചോദിച്ചു.&lt;br /&gt;&lt;br /&gt;"അതെ, ഉത്ഘാടനം മാത്രമല്ല ആറു മാസത്തോളം ഇവിടെ തന്നെ നിന്ന് പല കാര്യങ്ങളും നോക്കിയത്‌ കുമാരേട്ടനായിരുന്നു. പിന്നെ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ അടുത്താഴ്ച്ച പോവുന്നെന്നും പറഞ്ഞു, എന്താ എന്നു ചോദിച്ചപ്പോള്‍ ജാനൂന്‌ ഇനി എന്റെ ആവശ്യല്ല്യ എന്നും പറഞ്ഞു"&lt;br /&gt;&lt;br /&gt;"അത്‌ കുമാരേട്ടന്‍ തന്നെ, പെട്ടെന്നാണ്‌ തിരുമാനങ്ങള്‍ ഉണ്ടാവുന്നതും മാറുന്നതും" രവി ചിരിച്ചു കൊണ്ടു പറഞ്ഞു.&lt;br /&gt;"ഋഷികേഷിലേക്ക്‌ ഒരുമിച്ച്‌ പോകാം എന്ന് തിരുമാനിച്ചിരുന്നതാ, പക്ഷെ പോകുന്ന ദിവസം തനില്ലെന്നും ഞങ്ങളോട്‌ പോയിട്ടു വരാനും പറഞ്ഞു. ഞങ്ങള്‍ പോയി തിരിച്ചെത്തിയപ്പോഴേക്ക്‌ ഒരു കത്തും എഴുതി വച്ച്‌ കുമാരേട്ടന്‍ ഋഷികേഷിലേക്‌ പോകുകയും ചെയ്തു. ഞങ്ങള്‍ ജാനുവിനെ കാണുമെന്ന് ഉറപ്പിച്ചതു കൊണ്ടായിരിക്കണം കത്തില്‍ ഇയാള്‍ക്കും പ്രസാദം കൊടുക്കണം എന്ന് എഴുതിയിരുന്നു. ഇതാ..." കൊണ്ടുവന്നിരുന്ന പൊതി നീട്ടി കൊണ്ട്‌ രവി പറഞ്ഞു.&lt;br /&gt;"തീര്‍ഥാടനം കഴിഞ്ഞ്‌ ഇങ്ങോട്ടാണെന്നും പറഞ്ഞിരുന്നു"&lt;br /&gt;&lt;br /&gt;"അതെ കുമാരേട്ടനെ ഞാന്‍ കുറേയായി വിളിക്കുന്നു, പക്ഷെ ഓരോ ഒഴിവു പറഞ്ഞ്‌ മാറുകയാണ്‌ പതിവ്‌. ഏതായാലും ഇക്കുറി വരും എന്ന് ഉറപ്പിച്ച്‌ പറഞ്ഞിരുന്നു. ഈ സ്കൂള്‍ തുടങ്ങിയിട്ടിപ്പോള്‍ അടുത്ത പതിനഞ്ചിനു രണ്ടു വര്‍ഷം തികയും. അതും പ്രമാണിച്ചായിരിക്കും കുമാരേട്ടന്റെ വരവ്‌. കഴിഞ്ഞ തവണ ഫോണില്‍ സംസാരിച്ചപ്പോള്‍ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു, പിന്നെ തീര്‍ഥാടനം കഴിഞ്ഞ്‌ ഈ വഴി വന്നിട്ട്‌ നേരിട്ട്‌ പറയാം എന്നും പറഞ്ഞു"&lt;br /&gt;&lt;br /&gt;"കഴിഞ്ഞാഴ്ച്ച തന്നെ വരണം എന്ന് കരുതിയതാണ്‌ ഏതായാലും കുമാരേട്ടന്‍ വരുന്നതിനു മുന്‍പെ വന്ന് പ്രസാദം തരാന്‍ പറ്റിയല്ലോ" ഗിരിജ പറഞ്ഞു&lt;br /&gt;&lt;br /&gt;"ഞങ്ങളിറങ്ങട്ടെ ഇനി കുമാരേട്ടന്‍ വന്നിട്ടാവാം, അതിനിനിയും ഒരു മാസമുണ്ടല്ലോ അല്ലെ. ആ വഴിക്ക്‌ ഇറങ്ങുകയാണെങ്കില്‍ വീട്ടില്‍ കയറണം, പിന്നെ മോളെയും ആര്‍ട്ട്‌ സ്കൂളില്‍ ചേര്‍ത്താല്‍ കൊള്ളാമെന്നുണ്ട്‌" രവി മോളെ നോക്കി പറഞ്ഞു.&lt;br /&gt;&lt;br /&gt;"അതിനെന്താ എപ്പോഴാണെന്നു വച്ചാല്‍ പറഞ്ഞാല്‍ മതി. ഇന്ന് നിങ്ങളെ കണ്ടപ്പോള്‍ കുമാരേട്ടനെ കണ്ട പോലെയായി"&lt;br /&gt;&lt;br /&gt;"ഞങ്ങള്‍ക്കും ജാനൂനെ നേര്‍ത്തേ തന്നെ അറിയുന്ന പോലെയാണ്‌ കുമാരേട്ടന്‍ അത്രക്ക്‌ പറഞ്ഞിട്ടുണ്ട്‌" ഗിരിജ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്നാല്‍ പിന്നെ ഞങ്ങള്‍ വൈകിക്കുന്നില്ല, ജാനൂന്‌ വൈകീട്ടാണ്‌ ക്ലാസ്സ്‌ തുടങ്ങുക എന്നറിയാം."&lt;br /&gt;&lt;br /&gt;അവര്‍ ഇറങ്ങി പോകുന്നത്‌ ജാനു ഉമ്മറത്തു നിന്ന് നോക്കി കണ്ടു.&lt;br /&gt; "കുമാരേട്ടന്‍ പ്രസാദം കൊടുത്തയക്കാന്‍ മറന്നില്ലല്ലോ" ജാനു മനസ്സില്‍ ഓര്‍ത്തു&lt;br /&gt;അവരുടെ കാറ്‌ തിരിവു കഴിഞ്ഞപ്പോള്‍ ജാനു അകത്തു ചെന്ന് രവി തന്ന പൊതി എടുത്ത്‌ നോക്കി.&lt;br /&gt;തങ്ങള്‍ നാട്ടിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി വച്ചതിന്റെ പങ്കാണെന്ന് തോന്നുന്നു പൊതിയില്‍. ഒരു ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ വച്ച ചന്ദനവും, പൂക്കളും മധുരവും. കവര്‍ തുറക്കുമ്പോള്‍ പൊതിഞ്ഞിരുന്ന പേപ്പറില്‍ കണ്ണുകള്‍ തങ്ങി നിന്നു. തീര്‍ത്തും വ്യത്യസ്ഥമായ ഒരു പരസ്യം.&lt;br /&gt;&lt;br /&gt;                                                    Obituary of an unknown Friend&lt;br /&gt;This is to inform anyone who might know this friend of mine. I have been blessed beyond words by this enlightened soul to the extent that I never asked his whereabouts when he left us all for the heavenly abode. please contact me if you could recognize the person in the photo&lt;br /&gt;Contact: S.K Sharma&lt;br /&gt;&lt;br /&gt;മുകളിലായി കുമാരേട്ടന്റെ ചിത്രം, പിരികത്തിനു മുകളിലായി പേപ്പര്‍ കീറിയിരിക്കുന്നു, പക്ഷെ ആളെ തിരിച്ചറിയാന്‍ ജാനുവിന്‌ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.&lt;br /&gt;എന്തെങ്കിലും പ്രതികാരിക്കാനാവുന്നതിനു മുന്‍പ്‌ അതേ പേപ്പറില്‍ മറ്റ്‌ ചില വരികള്‍ കണ്ണില്‍ പെട്ടു..&lt;br /&gt;&lt;br /&gt;This is ongoing, have faith in you. My life ends here but not my dreams they live with you and so will yours even after you.&lt;br /&gt;&lt;br /&gt;ജാനു വീണ്ടും ആ വരികള്‍ വായിച്ചു, കുമാരെട്ടന്‍ തന്നോടു പറയാന്‍ ശ്രമിക്കുന്ന പോലെ.&lt;br /&gt;&lt;br /&gt;തന്നിലൂടെ സ്വന്തം സ്വപ്നങ്ങളെ സഫലമായിക്കാണാന്‍ ആഗ്രഹിക്കുന്നു എന്നല്ലെ...&lt;br /&gt;&lt;br /&gt;തന്റെ കാലശേഷവും സ്വപ്നങ്ങള്‍ മരിക്കില്ലെന്നല്ലെ.....&lt;br /&gt;&lt;br /&gt;സ്വപ്നങ്ങളുടെ തേരിന്‌ മറ്റൊരു സാരഥിയുണ്ടാവുമെന്നല്ലെ....&lt;br /&gt;&lt;br /&gt;ജാനു ഫോണിനടുത്തേക്ക്‌ ചെന്നു നമ്പര്‍ കറക്കി..."മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു...."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114767527148586160?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114767527148586160/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114767527148586160&amp;isPopup=true' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114767527148586160'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114767527148586160'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/05/blog-post.html' title='&quot;മിസ്റ്റര്‍ ശര്‍മ്മ, തിസ്‌ ഇസ്‌ ജാനു&quot;'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114488227733440232</id><published>2006-04-12T15:50:00.000-07:00</published><updated>2006-04-12T15:51:17.366-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>വീണ്ടും ബ്ലോഗട്ടെ</title><content type='html'>ഒരു മാസമായി ബ്ലോഗിയിട്ടില്ല, ദിവസങ്ങളില്‍ തനിക്കു മാത്രം മണിക്കൂറുകള്‍ കുറഞ്ഞോ എന്നൊരു സംശയം. ടേ ലൈറ്റ്‌ സേവിങ്ങ്സ്‌ വഴി ഒരു മണിക്കൂര്‍ ഒരാഴ്ച്ച മുന്‍പെ നഷ്ടപ്പെട്ടു എന്നോര്‍മ്മയുണ്ട്‌, കാര്യം അതല്ല 24 മണിക്കൂറില്‍ ചെയ്‌തിരുന്ന കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാന്‍ 15 മണിക്കൂറെ കിട്ടുന്നുള്ളു എന്നൊരു തോന്നല്‍. കഴിഞ്ഞ മാസം ലൈബ്രറിയില്‍ നിന്നെടുത്ത തരൂരിന്റെ ഇന്ത്യയിലൂടെ ആദ്യത്തെ 200 പേജുകള്‍ ഓടിത്തീര്‍ത്ത വേഗതയില്‍ ഇപ്പോള്‍ ഓടാന്‍ കഴിയുന്നില്ല. കൂടെയെടുത്ത പല പുസ്തകങ്ങളും ഡ്യൂ ഡെയിറ്റ്‌ കഴിഞ്ഞിട്ടും തുറക്കാതെയും മറക്കാതെയും ടേബിളില്‍ തന്നെ കിടക്കുന്നുണ്ട്‌ താനും, നാളെ പുതുക്കിയില്ലെങ്കില്‍ അവിടെയും ഫൈന്‍ നഷ്ടം.&lt;br /&gt;&lt;br /&gt;നഷ്ടപ്പെട്ടത്‌ സമയം മാത്രമല്ല ജീവിതത്തിലേ തന്നെ പലതും കുറിച്ചിടേണ്ട വിലപ്പെട്ട ഏടുകളാണെന്ന് പിന്നീടറിയുന്നതിലും നല്ലത്‌ ഇന്നു തന്നെ വീണ്ടും ബ്ലോഗുന്നതല്ലെ&lt;br /&gt;&lt;br /&gt;ഈ എഴുതിയത്‌ വീണ്ടുമൊരു തുടക്കം കിട്ടാന്‍ വേണ്ടി മാത്രം....&lt;br /&gt;&lt;br /&gt;എഴുത്തിന്‌ ഒരു വാലും തലയുമില്ല എന്നു തോന്നിയാല്‍ ക്ഷമിക്കണം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114488227733440232?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114488227733440232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114488227733440232&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114488227733440232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114488227733440232'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/04/blog-post.html' title='വീണ്ടും ബ്ലോഗട്ടെ'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114255245614171955</id><published>2006-03-16T15:08:00.000-08:00</published><updated>2006-03-16T15:40:56.156-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>താഴുന്ന തിരശ്ശീല</title><content type='html'>ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും&lt;br /&gt;പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ&lt;br /&gt;കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും&lt;br /&gt;പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ&lt;br /&gt;&lt;br /&gt;നിറക്കൂട്ടുമായ്‌ ലോകത്തിലേക്കയച്ചിട്ടു പിന്നെന്തിന്‌&lt;br /&gt;വര്‍ണ്ണചിത്രങ്ങളരുതെന്ന്‌ വിലക്കുന്നു നീ എന്നെ&lt;br /&gt;സ്വപ്നങ്ങള്‍ കാണുവാന്‍ അനുമതി നല്‍കിയിട്ടെന്തിന്‌&lt;br /&gt;വീണ്ടും സമയബന്ധസ്ഥനാക്കുന്നു നീ എന്നെ&lt;br /&gt;&lt;br /&gt;ഈ ലോകമിന്നെന്റെ മുന്നില്‍ വിടരുന്നതേയുള്ളു&lt;br /&gt;അതിന്റെ മധു നുകരാന്‍ അനുവദിക്കണം എന്നെ&lt;br /&gt;സൌഹൃതം, സ്നേഹം എല്ലാം അറിഞ്ഞു തുടങ്ങുന്നെയുള്ളു&lt;br /&gt;മതിയാകുവോളം അനുഭവിക്കാന്‍ അനുവദിക്കണം എന്നെ&lt;br /&gt;&lt;br /&gt;വാര്‍ദ്ധക്യം, നീയെന്നെ കാണിക്കയില്ലെന്ന് ശഠിച്ചാലും&lt;br /&gt;യൌവ്വനം ആടിത്തിമര്‍ക്കാന്‍ അനുവദിക്കൂ എന്നെ&lt;br /&gt;ഒരു കൂടിക്കാഴ്ച്ചയത്‌ നിശ്ചിതമാണെന്നിരിക്കിലും&lt;br /&gt;അതിനെ അര്‍ഥവത്താക്കാന്‍ അനുവദിക്കൂ എന്നെ&lt;br /&gt;&lt;br /&gt;ഈ യാമങ്ങളുടെ ദൈര്‍ഖ്യം കൂട്ടുമോ, അല്‍പമെങ്കിലും&lt;br /&gt;അനുഭവങ്ങളെക്കൊണ്ടു നിറക്കട്ടെ എന്റെയീ മടിശ്ശീല&lt;br /&gt;നാളെയീ ലോകത്തോട്‌ വിടപറയേണ്ടി വന്നാലും&lt;br /&gt;വര്‍ണ്ണപൂരിതമാകുമല്ലോ ആ താഴുന്ന തിരശ്ശീല&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114255245614171955?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114255245614171955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114255245614171955&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114255245614171955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114255245614171955'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/03/blog-post_16.html' title='താഴുന്ന തിരശ്ശീല'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114235768666190329</id><published>2006-03-14T09:28:00.000-08:00</published><updated>2006-03-14T09:34:46.673-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഒരു തുള്ളി മഴ</title><content type='html'>ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും&lt;br /&gt;എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ&lt;br /&gt;ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ&lt;br /&gt;മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ&lt;br /&gt;&lt;br /&gt;(ഒരു വിശ്വാസം)&lt;br /&gt;ഓരൊ വര്‍ഷവും മഴ കാത്തു നില്‍ക്കാറുണ്ടിന്നും&lt;br /&gt;മഴത്തുള്ളിയായെന്നെങ്കിലും ഈ കൈകളിലേക്ക്‌ പൊഴിയും നീ&lt;br /&gt;&lt;br /&gt;(നിന്റെ പേരില്‍ ഞാനിന്നലെ ഒരു മാവിന്‍ തൈ നട്ടു)&lt;br /&gt;തുള്ളികളായി ഈ മണ്ണില്‍ വീണ്ടും ലയിച്ചു ചേരട്ടെ നീ&lt;br /&gt;നിന്റെ പ്രതീകമായി കണ്മുന്‍പില്‍ പൂക്കട്ടെ ഈ മാവങ്ങിനെ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114235768666190329?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114235768666190329/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114235768666190329&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114235768666190329'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114235768666190329'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/03/blog-post_14.html' title='ഒരു തുള്ളി മഴ'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114219040720771955</id><published>2006-03-12T10:53:00.000-08:00</published><updated>2006-03-12T11:06:47.226-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌</title><content type='html'>"നീ ഇവിടെ കഴിയേണ്ടവനല്ല, ഈ കൈ നോക്കിയാല്‍ ഏത്‌ പേരെടുത്ത കൈനോട്ടക്കാരും ഇതേ പറയു, ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ നീ ഇവിടം വിടും"&lt;br /&gt;&lt;br /&gt;"സംശയമുണ്ടെങ്കില്‍ നീ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയ ആ രാമസ്വാമിയുടെ അടുത്ത്‌ ചെന്ന്‌ ചോദിക്ക്‌"&lt;br /&gt;&lt;br /&gt;തന്റെ മുഖത്തെ പരിഹാസം കണ്ടിട്ട്‌ അജയന്‍ അല്‍പം അരിശത്തോടെ പറഞ്ഞു. അവന്‌ ഈ ശാസ്ത്രം വശമുണ്ട്‌ എന്ന അഭിപ്രായക്കാരനാണ്‌ താന്‍,പക്ഷെ നടക്കാത്ത കാര്യം ഇവനല്ല സാക്ഷാല്‍ രാംസ്വാമി പറഞ്ഞാലും തന്റെ മുഖത്തില്ലെങ്കിലും മനസ്സിലെങ്കിലും ഇതേ വികാരമുണ്ടാകുമായിരുന്നു. രാമസ്വാമിക്ക്‌ തന്നെ അറിയില്ല എന്നത്‌ കൊണ്ട്‌ അയാളുടെ കഴിവിനെ താന്‍ പരിഹസിക്കാന്‍ വഴിയില്ല, പക്ഷെ ഇവനാകട്ടെ കഴിഞ്ഞ ആറു വര്‍ഷമായി കോളേജിലും പുറത്തും തന്നെ അടുത്തറിഞ്ഞിട്ട്‌ തന്നോട്‌ തന്നെ ഇങ്ങനെ കയറി തള്ളുന്നത്‌ ഒന്നെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതായിരിക്കും അല്ലെങ്കില്‍ അവന്‍ തന്നെ ഒന്ന് ഉസ്ത്തുന്നതായിരിക്കും.&lt;br /&gt;&lt;br /&gt;"നീ സ്വയം കരകയറാന്‍ നോക്ക്‌, ഇങ്ങനെ ജനങ്ങളുടെ കൈ പിടിച്ച്‌ വാചകമടിച്ചെങ്കിലും രക്ഷപ്പെടുമെന്നാ ഞാന്‍ കരുതിയത്‌, ഈ നിലക്ക്‌ നീ കാലുപിടിച്ചാലും രക്ഷപ്പെടില്ല" അവന്‍ ഉസ്ത്തിയതാണൊ എന്ന ചിന്ത തന്നേയും അല്‍പം അരിശപ്പെടുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;"ഇല്ല മോനെ പീറ്ററെ, നേരാ, ഇത്‌ നോക്ക്‌ നീ" അവന്‍ കൈയ്യെടുത്ത്‌ തനിക്കും കൂടി കാണാന്‍ പാകത്തില്‍ വച്ചിട്ട്‌ പേനയെടുത്ത്‌ ഉള്ളം കൈയ്യിലെ രേഖകളിലൂടെ വരയാന്‍ തുടങ്ങി"&lt;br /&gt;&lt;br /&gt;ഇത്‌ കണ്ടില്ലെ ഇതാണ്‌ ഞാന്‍ പറഞ്ഞത്‌" ഒരു മീനിന്റെ ആകൃതിയില്‍ വരകള്‍ക്കിടയില്‍ക്കൂടി പേനയോടിച്ച്‌ അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"എന്താ മക്കളെ ഞാമ്പോയപ്പേക്കും ങള്‌ ബടര്‌ന്നൊര്‌ പിടീം വലീം, അജയാ ഈയ്യ്‌ മ്പളെ നസ്രാണിചെക്കനെ ബെറ്‌തെ ബിടടൊ, ഇയ്യ്‌ പെണ്ണ്‍ങ്ങളെ വിട്ട്‌ ഇപ്പം ആണ്‌ങ്ങള കൈയ്യും നോക്കന്തൊടങ്ങ്യൊ"&lt;br /&gt;പിന്നിലത്തെ വാതിലും കടന്ന്‌ വന്ന മജീദ്‌ അടുത്തേക്ക്‌ വന്ന് അജയനെ നോക്കി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഉമ്മറത്ത്‌ ഇരുത്തീട്ട്‌ ഇപ്പോള്‍ വരാം എന്നും പറഞ്ഞ്‌ ഉള്ളിലേക്ക്‌ വലിഞ്ഞിട്ട്‌ ഇപ്പോഴാ വരവ്‌, കുളി കഴിഞ്ഞ്‌ കൈലിയും ബനിയനും മാറ്റി ഡബ്‌ളുടുത്ത്‌, ഷര്‍ട്ടും ഇട്ട്‌ സെന്റും പൂശിയാണ്‌ വരവ്‌.&lt;br /&gt;&lt;br /&gt;"ഇവന്‍ വൈകാതെ പറക്കും മജീദെ, നമ്മളൊന്നും പിടിച്ചാലിനി നില്‍ക്കില്ല" അജയന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"പോയൂട്‌ ചങ്ങായ്യേ, അനക്ക്‌ കാറ്റാ.., ഓനല്ലേലെ പിരാന്ത, ഇനിയ്യുംകൂടി ചേര്‍ന്നോനെ കിനാവ്‌ കാണിക്കണ്ട. സമയമ്പോണ്‌, നേരത്തിന്‌ സ്റ്റെല്ലേന്റെ പൊരേലെത്തീല്ലെങ്കില്‌ ഓള്‌വനെ കരിപൂറ്‌ന്നല്ല നിന്നോടത്ത്‌ന്നന്നെ പറത്തിക്കും. ഇയ്യ്‌ ഓന്‍ പറയണത്‌ കേക്കണ്ട പീറ്ററെ, ന്റ കാര്‍ന്നോര്‌ ബര്‌ന്നേനം മുമ്പ്‌ മ്പക്ക്‌ സലം കാല്യാക്കാ."&lt;br /&gt;"ഇയ്യ്‌ ബര്‌ണ്ടടോ ബലാലെ"&lt;br /&gt;&lt;br /&gt;"ഇത്ര നേര്‍ത്തെ വേണോ, ഇവന്‍ പോട്ടെ നമ്മക്ക്‌ രണ്ടടിച്ചിട്ട്‌ അങ്ങെത്താം, അല്ലെങ്കിലും സ്റ്റെല്ലക്ക്‌ ഇവനെത്തിയാല്‍ മതി. ഇങ്ങനാണേല്‍ അവര്‍ക്ക്‌ ഒറ്റക്ക്‌ എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കേം ചെയ്യാം."&lt;br /&gt;&lt;br /&gt;"ന്താ പീറ്ററെ ന്നാ ഞാളാട്ടെത്തിയാ മത്യോ, ഇയ്യ്‌ പൊയ്‌ക്കൊ, ന്ന്‌ട്ട്‌ ഓളെ രണ്ട്‌ തമാശ്യൊക്കെ പറഞ്ഞ്‌ ചിരിപ്പിച്ചൊ, പിന്നെ ഇബനേ മാതിരി കൈയ്യ്‌മ്മ കേറി പിടിക്കാനൊന്നും പോണ്ട"&lt;br /&gt;&lt;br /&gt;"ശരി അധികം വൈകാതങ്ങെത്തണം" താന്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;"ഇബനെ ഞാന്നോക്കാം, ഇയ്യ്‌ ബേജാറാവണ്ട"എന്നും പറഞ്ഞ്‌ മജീത്‌ അകത്തേക്ക്‌ വിളിച്ചു പറഞ്ഞു&lt;br /&gt;"കദീജൂ ഞാള്‌ പോണ്‌, ഇയ്യീ വാതിലാട്ട്‌ ചാരിക്ക"&lt;br /&gt;&lt;br /&gt;അജയനും മജീദും ഗേറ്റ്‌ കടന്ന് മറയുന്നത്‌ വരെ ഉമ്മറത്ത്‌ തന്നെ ഇരുന്നു, എഴുന്നേറ്റപ്പോള്‍ കദീജ പുറത്തേക്കെത്തിയിരുന്നു.&lt;br /&gt;"സ്റ്റെല്ലേച്ചീനോട്‌ ന്റന്ന്വേഷണം പറയീ"&lt;br /&gt;&lt;br /&gt;"പറയാം" ബീഡിക്കെട്ട്‌ കീശയിലിട്ട്‌ തീപ്പെട്ടിയെ വിരളുകള്‍ക്കുള്ളില്‍ ഇറുക്കി കളിച്ച്‌ താനും ഇറങ്ങി.&lt;br /&gt;&lt;br /&gt;മജീദിന്റെ വീടിറങ്ങി വലത്തോട്ടു തിരിഞ്ഞ്‌ അല്‍പം നടന്നാല്‍ നായരുടെ പലചരക്ക്‌ കട. പരീക്ഷക്കാലമായതു കൊണ്ട്‌ കടയില്‍ നായരുടെ മോനും ഉണ്ടാവും, തന്റെ മുന്‍പിലിരുത്തി പഠിപ്പിച്ചാലേ നായര്‍ക്ക്‌ തൃപ്ത്തിയാവു. മാത്രമല്ല മകന്‍ പഠിക്കുന്നത്‌ കേട്ട്‌ തന്റെ ലോകവിവരവും മെച്ചപ്പെടുത്താം. അതുവഴി പോകുമ്പോഴൊക്കെ നായരോട്‌ കുശലം പറയാറുണ്ട്‌, മാത്രമല്ല അപ്പച്ചനുമായിട്ടും നല്ല കൂട്ടയിരുന്നു നായര്‍ക്ക്‌. നായരുടെ കട തുറന്നിട്ടില്ല, പതിവില്ലാത്തതാണ്‌. ഇനി ചരക്ക്‌ വാങ്ങാന്‍ അങ്ങാടിയില്‍ പോയതായിരിക്കും.&lt;br /&gt;&lt;br /&gt;കടയുടെ പുറത്തു നിന്നാല്‍ സ്റ്റെല്ലയുടെ ഗേറ്റ്‌ പിടിപിച്ച ബിത്തിയിലെ പരുന്തിന്റെ പ്രാതിമ കാണാം. റോഡരികിലായി വളര്‍ന്നു നിന്നിരുന്ന മരം ഇപ്പോള്‍ വീടു മൊത്തം മറച്ചിരുന്നു. പണ്ട്‌ വീടും സ്റ്റെല്ലയുടെ മുറിയുടെ ജനാലയും കാണാമായിരുന്നു. നായരോട്‌ സല്ലപിച്ച്‌ സ്റ്റെല്ലയെ ദൂരെ മുറിയില്‍ ഇരിക്കുന്നത്‌ കാണാന്‍ വേണ്ടി വീട്ടിലേക്കുള്ള പലചരക്കു വാങ്ങല്‍ കുറേകാലം താന്‍ സ്വയം ഏറ്റെടുത്തിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് മരം വളര്‍ന്ന് താഴെയുള്ള കലുങ്ക്‌ പൊട്ടിക്കാന്‍ തക്കവണ്ണം ആയിരിക്കുന്നു. സംരക്ഷണക്കാര്‍ എതിര്‍ത്തിട്ടാണ്‌ അല്ലെങ്കില്‍ ഇന്നും സ്റ്റെല്ലയുടെ മുറിയിലെ ബള്‍ബുകള്‍ തനിക്കു വേണ്ടി മിന്നി കളിക്കുമായിരുന്നു. അതായിരുന്നു അവളുടെ സിഗ്നല്‍. ഏഴുമണിയാകുമ്പോള്‍ അവള്‍ മുറിയിലെത്തും പിന്നെ സിഗ്നല്‍ തരും. സ്റ്റെല്ലയുടെ മുറിയുടെ ജനാലുകള്‍ക്കു തൊട്ടുള്ള മതിലില്‍ തനിക്കും അവള്‍ക്കും മാത്രമറിയാവുന്ന ഇഷ്ടികകൊണ്ടു മറക്കാന്‍ പാകത്തില്‍ ഒരു പൊത്തുണ്ടായിരുന്നു. സിഗ്നല്‍ കണ്ടാല്‍ നായരുടെ പറ്റു പുസ്തകത്തില്‍ കണക്കും എഴുതി സ്റ്റെല്ലയുടെ ജനാല മുന്നിലുള്ള മതില്‍നടുത്ത്‌ പോയി ഇഷ്ടിക നീക്കും എന്നിട്ട്‌ നായരുടെ അടുത്തു നിന്നും വാങ്ങിയ മിഠായിപൊതി ഒരു വടിയില്‍ കെട്ടി ജനലിനുള്ളിലേക്ക്‌ നീട്ടും, അവള്‍ തിരിച്ച്‌ അതേ പൊതിയില്‍ അന്നത്തെ എന്തെങ്കിലും പലഹാരം പൊതിഞ്ഞു കെട്ടും. മിഠായിയിലുള്ള കമ്പമല്ല, പലഹാരത്തിനോടുള്ള ആര്‍ത്തിയുമല്ല, ഒരു രസം, രണ്ടു പേരും ഒരുപോലെ രസിച്ചിരുന്ന ഒരു വിനോദം.&lt;br /&gt;&lt;br /&gt;ഇത്‌ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്താണ്‌, പിന്നെ താന്‍ കോളേജിലെക്ക്‌ പോയപ്പോള്‍ മിഠായിയും പലഹാരങ്ങളും എല്ലാം നിന്നു. പുതിയ സുഹൃത്തുക്കളും, ലോകവും, വിദ്ധ്യാര്‍ത്തി രാഷ്ട്രീയവുമായുള്ള പരിചയപ്പെടലും തന്നില്‍ മാറ്റങ്ങളുണ്ടാക്കിയിരിക്കണം. മനസ്സില്‍ മൊട്ടിട്ടിരുന്ന പ്രണയത്തിന്‌ പിന്നീട്‌ പ്രാധാന്യം കുറഞ്ഞിരിക്കണം. കണ്ടു മുട്ടിയ ചില വേളകളില്‍ സ്റ്റെല്ല അത്‌ സൂചിപ്പിച്ചിട്ടുമുണ്ട്‌. പിന്നെ ക്രമേണ ആ കണ്ടുമുട്ടലുകളും കുറഞ്ഞു, ചെറുപ്പത്തിലുണ്ടയിരുന്ന ഇഷ്ടം പാടെ മാഞ്ഞു പോയില്ലെങ്കിലും, രണ്ടു പേരും അതിനെ കുറച്ച്‌ പറയാതായി. അപൂര്‍വ്വം വല്ലപ്പോഴും കാണുമ്പോള്‍ ചിരിക്കും, സംസാരിക്കും അന്വേഷണങ്ങള്‍ കൈമാറും അത്രമാത്രം.&lt;br /&gt;&lt;br /&gt;സ്റ്റെല്ലയുടെ അപ്പന്‍ ഗ്രാമീണ്‍ ബാങ്കിലെ ക്ലര്‍ക്കായിട്ട്‌ കഴിഞ്ഞ വര്‍ഷമാണ്‌ പിരിഞ്ഞത്‌. പിരിഞ്ഞപ്പോള്‍ കിട്ടിയ പണത്തില്‍ നിന്നെടുത്ത്‌ സ്റ്റെല്ലയുടെ അനിയന്‍ തോമസ്സിനെ കോയമ്പത്തൂര്‌ എഞ്ജിനീറിംഗ്‌ പാഠിക്കാനയച്ചു. പഠിത്തം കഴിഞ്ഞാല്‍ ഗള്‍ഫിലേക്ക്‌ വിസ തരപ്പെടുത്താം എന്ന് സെല്ലയുടെ ഗള്‍ഫിലുള്ള അമ്മാമന്‍ വാക്കും കൊടുത്തിട്ടുണ്ട്‌. ആയിടക്ക്‌ താനും കോളേജ്‌ കഴിഞ്ഞ്‌ വീട്ടില്‍ കുത്തിയിരിപ്പായി, കൂട്ടിന്‌ അജയനും മജീദുമുണ്ടായിരുന്നു. റിട്ടയര്‍മന്റ്‌ ജീവിതം നയിക്കുന്ന സ്റ്റെല്ലയുടെ അപ്പനായും അടുത്തിടപിഴകാന്‍ തുടങ്ങി, കൂടെ കൂടെ അവിടെ പോയി സംസാരിച്ചിരിക്കും. മതിലിലെ പൊത്തിലുടെ വടി നീട്ടി പണ്ട്‌ പൊതിഞ്ഞു കിട്ടിയിരുന്ന അതേ പലഹാരങ്ങള്‍ കൈ നീട്ടി മുന്‍വാതിലിലൂടെ പ്ലേറ്റില്‍ കിട്ടിത്തുടങ്ങി.&lt;br /&gt;&lt;br /&gt;എവിടെയോ നിര്‍ത്തിവച്ചിരുന്ന ആ പ്രണയഗാഥക്ക്‌ അധ്യായങ്ങള്‍ ഒന്നൊന്നായി കൂടി തുടങ്ങി. ബീച്ച്‌, പാര്‍ക്ക്‌, ലൈബ്രറി എന്നീയിടങ്ങളില്‍ പ്രണയത്തിന്റെ പേരില്‍ പലതും ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യം, സ്നേഹം, രാജ്യ സ്നേഹം, രാഷ്ട്രീയം, സിനിമ, കവിത, പുസ്തകം, പുരാണം, ബൈബിള്‍, ഖുറാന്‍, ഇതിഹാസം, ലോകമഹായുദ്ധം, മതം, മനുഷ്യന്‍ എന്നിങ്ങനെ നഷ്‌ടപെട്ട ദിനങ്ങള്‍ വീണ്ടെടുക്കാന്‍ തങ്ങള്‍ ഇരുവരും ഇക്കാലമത്രയും കൈവരിച്ച അറിവും അനുഭവങ്ങളും അന്യോന്യം പങ്കു വച്ചു.&lt;br /&gt;&lt;br /&gt;മതിലിന്റെ കിളിവാതിലിലൂടെ അപ്പുറത്തു കണ്ടിരുന്ന സ്റ്റെല്ല അവളുടെ ഗ്രാമീണ ചിന്തകളില്‍ നിന്നും വളരെയേറെ വളര്‍ന്നിരുന്നു. അവളുടെ അറിവ്‌ മതിലുകളും, നാടുകളും, മതങ്ങളും കടന്ന് പുതിയ മേഖലകളില്‍ ചെന്നെത്തിയിരിക്കുന്നു. ഏത്‌ വിഷയത്തിലും ഒരെപോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന അധികം പേരെ താന്‍ കണ്ടിട്ടില്ല. ഇവിടെ താല്‍പര്യം മാത്രമല്ല, പലതിലും വളരെ ഗഹനമായ അറിവും വ്യക്തമായ അഭിപ്രായവുമുണ്ട്‌.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഞായറാഴ്‌ച്ച ബസ്സ്റ്റോപ്പില്‍ നിന്നും നടന്നു വരുന്ന വഴി അവള്‍ ചോദിച്ചു.&lt;br /&gt;"പീറ്റര്‍ എന്താണ്‌ ഭാവി പരിപാടി"&lt;br /&gt;പലതും ചര്‍ച്ച ചെയ്തെങ്കിലും ഒരിക്കലും ഭാവിയെ പറ്റി സംസാരിച്ചിട്ടില്ല.&lt;br /&gt;സത്യം പറഞ്ഞാല്‍ ഒന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;എന്തെങ്കിലും പറയുന്നതിനു മുന്‍പെ അവള്‍ തുടര്‍ന്നു&lt;br /&gt;"ഞാന്‍ വിഷമിപ്പിക്കാന്‍ ചോദിച്ചതല്ല പീറ്ററിന്റെ കുഴപ്പമല്ല ഇത്‌. ഇന്നത്തെ നമ്മുടെ തലമുറയുടെ പ്രശ്നമാണ്‌. ഹൂമണിസ്റ്റുകള്‍ കന്‍ഫൂസ്ഡാകുന്നു. പറയാന്‍ എല്ലാമുണ്ട്‌, പഠിത്തം, ജോലി സാധ്യത, സൊഫ്റ്റ്‌വേറിലും ഇലക്ട്രോണിക്സിലും പുതിയ മാനങ്ങളിലേക്ക്‌ എത്തിപിടിച്ച്‌ ലോകത്തില്‍ വച്ച്‌ തന്നെ ഏറ്റവും അധികം നോളേജ്‌ വര്‍ക്കേര്‍സ്സുള്ള ഇന്ത്യാ മഹാരാജ്യത്തെ പൌരന്‍. എങ്കിലും എന്തോ ഒരു കുറവ്‌, അത്‌ പണത്തിന്റേയും, പവറിന്റേയും എന്നും കരുതി അതു നേടാന്‍ വീണ്ടും മുന്നോട്ടോടുന്നവരാണ്‌ ഒട്ടുമുക്കാലും. അവിടെ പീറ്ററിനെ പോലെ ചിലര്‍ കണ്‍ഫ്‌യൂസ്ഡായി നില്‍കുന്നു, പിന്നീട്‌ ഫേയിലിയര്‍സായി മുദ്രകുത്തപ്പെടാന്‍. പീറ്ററിനെ കണ്‍ഫ്‌യൂസ്ഡാക്കുന്നത്‌ സ്വന്തം മനുഷ്യത്വം തന്നെയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, അങ്ങിനെ ചിന്തിച്ചാല്‍... അല്ല ചിന്തിച്ചു നോക്കു."&lt;br /&gt;&lt;br /&gt;"ചിന്തിച്ചാല്‍..... ചിന്തിച്ചാല്‍.....&lt;br /&gt;&lt;br /&gt;"ഹണീ... ഹണീ...." ഞേട്ടി തിരിഞ്ഞു കണ്ണുകള്‍ തിരുമ്മി നോക്കി.&lt;br /&gt;&lt;br /&gt;"ആര്‍ യൂ സ്ലീപ്പിംഗ്‌, ദി സെക്രെട്ടറി ആന്‍ഡ്‌ വൈഫ്‌ ഇസ്‌ റെഡി ലെറ്റ്‌ അസ്‌ ഗോ"&lt;br /&gt;&lt;br /&gt;മാര്‍ത്ത, കഴിഞ്ഞ ഇരുപതു വര്‍ഷമായി തന്റെ നിഴലായി ലോകം മുഴുവന്‍ ചുറ്റി തിരിയുന്ന തന്റെ ജിപ്സി വൈഫ്‌. ന്യൂയോര്‍ക്കില്‍ തമ്പടിച്ചിരുന്ന തങ്ങളെ വീട്ടിലേക്ക്‌ ക്ഷണിക്കാന്‍ അവിടത്തെ ഇന്ത്യന്‍ അസ്സോസിയേഷന്‍ സെക്ര്ട്ടറി (സം ക്രീപ്പ്‌) അയാളുടെ ഭാര്യയേയും കൊണ്ട്‌ താഴെ നില്‍പ്പുണ്ടത്രെ. ഇതിലും ഭേദം ഓര്‍മ്മകള്‍ വീര്‍പ്പുമുട്ടിക്കുന്ന അതേ ലോകത്തിലേക്ക്‌ തിരിച്ചു പോകുന്നതായിരിക്കും സ്റ്റെല്ല, അജയന്‍, മജീദ്‌, അപ്പച്ചന്‍, നായര്‍ അങ്ങിനെ എത്ര മുഖങ്ങള്‍.&lt;br /&gt;&lt;br /&gt;അജയന്‍, അവനാളു മിടുക്കനാണ്‌, അവന്‍ പറഞ്ഞപോലെ നാടു വിട്ടിട്ട്‌ ഇപ്പോള്‍ വര്‍ഷം ഇരുപത്തഞ്ചായി. മലയാളം പഠിക്കാന്‍ വന്ന മാര്‍ത്തയെന്ന സ്വിറ്റ്‌സര്‍ലാണ്ടുകാരിയെ കണ്ടുമുട്ടുന്നത്‌ തൊട്ട്‌ ഇന്നു വരെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സ്വന്തമെന്നല്ല ഒരു നാട്ടിലും നിന്നിട്ടില്ല.&lt;br /&gt;&lt;br /&gt;പഴയ ഓര്‍മ്മകള്‍ എവിടെ നിന്ന് തുടങ്ങിയാലും എന്നും സ്റ്റെല്ലയുടെ ആ വാക്കുകളില്‍ ചെന്നേ നിന്നിട്ടിള്ളു. അതിനു ശേഷം നടന്ന സംഭവങ്ങളില്‍ തനിക്ക്‌ കുറ്റബൊധം ഉണ്ടോ, അതുകൊണ്ട്‌ മനപ്പൂര്‍വം ഒര്‍മ്മിക്കാത്തതാണോ. സ്റ്റെല്ലയുടെ വാക്കുകള്‍ തന്റെ മനസ്സിനെ പല വഴികളിലും സഞ്ചരിപ്പിച്ചു. തന്റെ ഹ്യുമണിസ്റ്റ്‌ ചിന്തകളുടെ പേരില്‍ നാളെ ഈ ലോകത്തില്‍ ഒരു തോല്‍വിയുടെ പ്രതീകമായി കഴിയേണ്ടി വരുന്നതിനെ പറ്റി അലോചിച്ച്‌ വളരെയേറെ ഭയന്നു എന്നതാണ്‌ സത്യം. ആ ഭയം തന്നെ പലതില്‍ നിന്നും അകറ്റി, താന്‍ വളരേ അധികം മനസ്സിനോട്‌ അടുപ്പിച്ച്‌ വച്ച എല്ലാത്തില്‍ നിന്നും താന്‍ അകന്നു, സ്റ്റെല്ലക്കായിരുന്നു ആദ്യം ആ അകല്‍ച്ച മനസ്സിലായത്‌. അതിനെ കുറിച്ച്‌ സംസാരിക്കാന്‍ തന്നെയായിരിക്കണം തന്നെയും കൂട്ടുകാരേയും അന്ന് അത്താഴത്തിന്‌ ക്ഷണിച്ചത്‌. സ്റ്റെല്ലയുടെ വീടിനു മുന്‍പില്‍ ആ ജീവനില്ലാത്ത പരുന്തിന്റെ പ്രതിമക്കു മുന്‍പില്‍ അല്‍പനേരം നിന്നിട്ട്‌, സ്റ്റെല്ല പറഞ്ഞതു പോലെ തന്റെ ഉള്ളിലെ ആ കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റിനേ ആ പ്രതിമയെ പോലെ നിര്‍ജീവമാക്കി തിരിഞ്ഞു നടന്നതാണ്‌.&lt;br /&gt;&lt;br /&gt;തന്നില്‍ നിന്നു തന്നെയാണ്‌ അന്ന് താന്‍ തിരിഞ്ഞു നടന്നത്‌, പിന്നെ ട്രേയിനില്‍, കാറില്‍, വിമാനത്തില്‍ അങ്ങനെ നില്‍ക്കാതെ യാത്ര ചെയ്തു. ഒരിക്കലും ചെയ്യരുതെന്ന്‌ കരുതിയ പലതും ചെയ്തു, പല രാജ്യങ്ങളുടെയും "മോസ്റ്റ്‌ വാണ്ടഡ്‌ ലിസ്റ്റില്‍" പേരു വന്നു. കോളേജില്‍ പണ്ടുണ്ടായ ഒരു പോലിസ്‌ കേസുകാരണം പാസ്പ്പോര്‍ട്ട്‌ കിട്ടില്ലെന്നറിയാവുന്നത്‌ കൊണ്ടാണ്‌ അജയന്‍ പറഞ്ഞപ്പോള്‍ പരിഹസിച്ച്‌ തള്ളി കളഞ്ഞത്‌. ഇന്നിതാ പല പേരുകളിലും, രൂപങ്ങളിലും, പല രാജ്യങ്ങളുടെ മുദ്ര കുത്തിയ പസ്പോര്‍ട്ടുകളുടെ ശേഖരം തന്നെയുണ്ട്‌. താനിപ്പോള്‍ പീറ്ററല്ല, കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ലണ്ടന്‍ നഗരത്തിലെ അറിയപ്പെടുന്ന വ്യവസായിയാണ്‌ പേര്‌ ലക്ഷ്മണന്‍ നായര്‍. മലയാളി സമാജത്തിനും ഇന്ത്യന്‍ അസ്സോസിയേഷനും വാരിക്കോരി സംഭാവന കൊടുക്കുന്ന ഏറ്റവും അഡ്‌മയര്‍ഡ്‌ ഡോണര്‍.&lt;br /&gt;&lt;br /&gt;മനുഷ്യത്ത്വം കൈവെടിയാതെ ജീവിതത്തില്‍ മുന്നേറിയാല്‍ തോല്‍വിയെന്ന് ലോകം മുദ്രകുത്തിയാലും, താന്‍ ഒരു വിജയമായിരിക്കും എന്ന് പറയാനായിരിക്കണം സ്റ്റെല്ല ശ്രമിച്ചത്‌.&lt;br /&gt;&lt;br /&gt;"പീറ്ററിനെ കണ്‍ഫ്‌യൂസ്ഡാക്കുന്നത്‌ സ്വന്തം മനുഷ്യത്ത്വം തന്നെയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...." എന്ന്‌ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും സ്റ്റെല്ലയുടെ മനസ്സ്‌ പിന്നീട്‌ പീറ്ററിന്റെ ഇങ്ങനെയൊരു പരിണാമം പ്രതീക്ഷിച്ചിരിക്കില്ല.&lt;br /&gt;&lt;br /&gt;ലോകം മുഴുവന്‍ കാണുന്ന വിജയശ്രീലാളിതനായ ലക്ഷ്മണന്‍ നായരുടെ ഉള്ളില്‍ എന്നോ പരാജിതനായ പീറ്റര്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114219040720771955?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114219040720771955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114219040720771955&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114219040720771955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114219040720771955'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/03/blog-post.html' title='കണ്‍ഫ്‌യൂസ്ഡ്‌ ഹ്യൂമണിസ്റ്റ്‌'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-114109336126282344</id><published>2006-02-27T18:01:00.000-08:00</published><updated>2006-02-27T18:22:41.283-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കണ്‍ഫൈഡ്‌</title><content type='html'>എഞ്ചിനീറിംഗ്‌ കഴിഞ്ഞു നില്‍ക്കുന്ന കാലം. ഒരു അകന്ന ബന്ധുവിന്റെ വിവാഹം. പ്രോട്ടോക്കോള്‍ പ്രകാരം അച്ഛനാണ്‌ പോകേണ്ടത്‌, പക്ഷെ വേറേയും രണ്ടിടത്ത്‌ മുഖം കാണിക്കേണ്ടതുണ്ട്‌ അനിയന്‌ റ്റ്യുഷനുമുണ്ട്‌, നറുക്ക്‌ ഇതവണ ഈ ഹതഭാഗ്യന്റെ പേരിലായിരുന്നു. പഠിപ്പ്‌ കഴിഞ്ഞതില്‍ പിന്നെയാണ്‌ ആളുകള്‍ (പരിചിതരായ ആളുകള്‍) കൂടുന്നിടത്ത്‌ പോക്ക്‌ നിര്‍ത്തിയത്‌&lt;br /&gt;&lt;br /&gt;"റിസള്‍റ്റ്‌ വന്നോ" "ഇനി എന്താ പരിപാടി" "ബാങ്ക്ലൂരില്‍ പോയിക്കൂടെ" "കമ്പ്യൂട്ടറ്‌ പഠിച്ചു കൂടെ" "ഒന്നും ആയിട്ടില്ല അല്ലെ" "പഠനത്തില്‍ അത്ര താല്‍പര്യമില്ല അല്ലെ" " എന്നിങ്ങനെ റിസള്‍ട്ടില്‍ നിന്ന്‌ തുടങ്ങി തന്റെ ഇല്ലാത്ത പ്രശ്നങ്ങള്‍ക്കു പ്രിസ്ക്രിപ്ഷന്‍ എഴുതാനെത്തുന്ന ജനക്കൂട്ടത്തെ വെറുപ്പോടെ നോക്കികണ്ട കാലം. ഇന്നിതാ അവരുടെ മുന്‍പിലേക്ക്‌ ഒരു ദയയുമില്ലാതെതന്നെ എറിഞ്ഞു കൊടുത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;തന്റെ തടി രക്ഷിക്കാന്‍ പോകുന്നിടത്തെ ജോഗ്രഫി മനസ്സിലാക്കുന്നത്‌ നല്ലതാവും. അമ്മയോടു ചോദിച്ച്‌ കുറച്ചൊക്കെ മനസ്സിലാക്കി. നമ്മുടെ പാര്‍ട്ടി വധുവിന്റെ പാര്‍ട്ടി, വരന്റെ പാര്‍ട്ടി ബാങ്ക്ലൂരില്‍ നിന്നെത്തുന്നു. വരന്‍ അവളടെ കൂടെ ജോലിചെയ്യുന്ന ആളാണ്‌ തമിഴ്‌നാട്ടുകാരന്‍ ഒരു ശെല്‍വം. വലിയ സാമ്യതകളില്ലാത്ത രണ്ടു ജനക്കൂട്ടം കൂടുന്നിടവും, ഒരു പ്രേമത്തിന്റെ സാക്ഷാത്‌കാരം ദര്‍ശിക്കുന്നതിലുള്ള ത്രില്ലും കാരണം തന്നെ ശ്രദ്ധിക്കാന്‍ സാദ്ധ്യത നന്നേ കുറവ്‌. കുറച്ചു വൈകി ചെന്നാലും മതി, പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ക്ക്‌ അപ്പിറ്റൈസര്‍ ആവുകയും വേണ്ടല്ലൊ.&lt;br /&gt;&lt;br /&gt;ഏതായാലും വരന്റെ പാര്‍ട്ടി എത്തുന്നതിന്റെ മുന്‍പ്‌ മണ്ഡപത്തില്‍ എത്തി. വധുവിന്റെ അച്ഛനേയും അമ്മയേയും കണ്ട്‌ അറ്റെന്റന്‍സ്‌ കൊടുത്തു. ബാങ്ക്ലൂര്‍ ഗ്രൂപ്പ്‌ വരാറായി,സ്വീകരിക്കാന്‍ വിങ്ങി പൊട്ടുന്ന ചിലരുടെ വാതിലിനടുത്തേക്കുള്ള തള്ളലില്‍ കണ്ണടച്ച്‌ തുറക്കുന്നതിനുള്ളില്‍ വധുവിന്റെ അച്ഛന്റെ കൂടെ മുന്‍നിരയില്‍ താനും എത്തി.&lt;br /&gt;&lt;br /&gt;ബാങ്ക്ലൂര്‍ സേലം റൂട്ടിലോടുന്ന ഒരു ലക്ഷുറി ബസ്സ്‌, മുരുകന്‍ ട്രാവെല്‍സ്‌ എന്ന്‌ വലിയ അക്ഷരത്തില്‍ മുന്‍പില്‍ എഴുതി വെച്ചിട്ടുണ്ട്‌, ഉള്ളില്‍ നിന്നും ഏതോ തമിഴ്‌ ടപ്പാംകുറ്റി പാട്ടും കേള്‍ക്കാം. ഏസി ബസ്സായതു കാരണം ഉള്ളിലേക്ക്‌ കാണാനും പറ്റില്ല, എല്ലാവരും വാതില്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന തമിഴ്‌മക്കളെ കാത്ത്‌ അക്ഷമരായി നിന്നു. വാതില്‍ സ്ലൈഡ്‌ ചെയ്ത്‌ ആദ്യം പുറത്തെക്ക്‌ ചാടിയത്‌ കിളിചെക്കനായിരുന്നു,പിന്നങ്ങൊട്ട്‌ ഒരു കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;കിറ്റെക്സ്‌ ലുങ്കിയെ ഓര്‍മിപ്പിക്കുന്ന ഷര്‍ട്ടും പാവാട പോലത്തെ നീല പാന്റും ധരിച്ച പ്രഭുദേവമാര്‍, കണ്ണുപൊട്ടരെ പോലെ കൂളിംഗ്‌ ഗ്ലാസ്സിട്ട്‌ ത്രിവര്‍ണ്ണ പതാകയുടെ സില്‍ക്‌ ഷര്‍ട്ട്‌ തുന്നിച്ചിട്ട്‌ ഇന്ത്യയുടെ ബ്രാണ്ട്‌ അമ്പസഡറായി തോന്നിക്കുന്ന വരന്റെ അമ്മാവന്‍. സിംറാനാവാന്‍ ഒരുങ്ങിക്കെട്ടി ഖുശ്ബുവിന്റെ പ്രേതമായി രൂപാന്തരപ്പെട്ടുപോയ അമ്മച്ചിമാര്‍, അങ്ങിനെ നിര നിരയായി തമിഴകത്തിന്റെ സിനിമയും രാഷ്ട്രിയവും ചെര്‍ത്തുള്ള മിശ്രണം സേവിച്ചും, പുരട്ടിയും, ഉടുത്തും വന്ന ബന്ധുസദസ്സിന്റെ കൂടെ കമലാഹാസനെ പോലെ ശെല്‍വവും. പതിനാറു വയതിനിലെ കമലാഹാസനെ സകലകലാവല്ലഭനിലെ കോസ്റ്റ്യൂമണിയിച്ച പോലെ. പരീക്ഷക്ക്‌ പഠിക്കാതെ പരിഹസിക്കാന്‍ മാത്രം പഠിച്ച പല വിദ്വാന്മാര്‍ക്കും ഈ ദ്രശ്യം നന്നെ പിടിച്ചു. അടക്കി അടക്കി തമ്മില്‍ പറയാനും തുടങ്ങി.&lt;br /&gt;&lt;br /&gt;വന്നവരുടെ സ്റ്റെയിലും ആഥിതെയരുടെ കൂട്ടത്തിലെ പരിഹാസം കലര്‍ന്ന നോട്ടവും അടക്കിയുള്ള കമന്റുകളും കൌതുകത്തോടെ നൊക്കി കാണുകയായിരുന്നു&lt;br /&gt;&lt;br /&gt;"ഹലൊ ഹൌ ആര്‍ യു?" തിരിഞ്ഞു നോക്കി.&lt;br /&gt;&lt;br /&gt;"ഐ ആം ചോപ്ര, ഷെല്‍വംസ്‌ ഫ്രണ്ട്‌ ഫ്രം ബാങ്ക്ലൂര്‍, വീ വര്‍ക്ക്‌ റ്റുഗെതര്‍"&lt;br /&gt;&lt;br /&gt;ഹീറോവിന്റെ കൂടെയുള്ള സപ്പോര്‍ട്ട്‌ റോളാണ്‌, ബോളീവുഡില്‍ റോളില്ലാതെ താമിഴകത്ത്‌ എത്തിപ്പെട്ട ഒരു പാവം ഉത്തരെന്ത്യന്‍ നടനെ ഓര്‍മിപ്പിക്കുന്ന രൂപം.&lt;br /&gt;&lt;br /&gt;"ഐ ആം ജയ്‌, ഷീലാസ്‌ കസിന്‍""എ ടിസ്റ്റന്റ്‌ കസിന്‍" കൂടുംബത്തിനേ പറ്റി കൂടുതല്‍ ചോദിക്കുന്നതിനു മുന്‍പെ പറയുന്നതാണ്‌ ബുദ്ധി.&lt;br /&gt;&lt;br /&gt;"ടിസ്റ്റന്റ്‌? വെരി ഗുഡ്‌, ദെന്‍ ഐ കാന്‍ റ്റ്രസ്റ്റ്‌ യു മോര്‍ ഓവര്‍ യൂ ലുക്ക്‌ ക്വയറ്റ്‌ സെന്‍സിബിള്‍"&lt;br /&gt;&lt;br /&gt;ചിരിച്ചു "ടെല്‍ മീ ഹൌ കാന്‍ ഐ ഹെല്‍പ്‌ യു"&lt;br /&gt;&lt;br /&gt;"ഐ നീട്‌ റ്റു ഹാവ്‌ സം ടൊടി ബിഫോര്‍ തി പാര്‍ട്ടി ലീവ്‌സ്‌. ഓള്‍സോ സം ഗുഡ്‌ ഫിഷ്‌ ഫ്രൈ"&lt;br /&gt;തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷമായിരുന്നു ചോപ്രക്ക്‌. റിസ്കില്ലാതെ കാര്യം സാധിക്കാന്‍ വധുവിന്റെ ഗ്രൂപ്പിലെ ഒരകന്ന കോണ്ട്ടക്റ്റിനെ തന്നെയാണ്‌ അയാളും അന്വേഷിച്ചു നടന്നത്‌. കല്യാണവീട്ടില്‍ അകന്ന ബന്ധുക്കള്‍ അകന്നു നില്‍കാറില്ല എന്ന സത്യം അയാള്‍ക്കറിയാമായിരുന്നു, വേണ്ടപ്പെട്ടവരായി തോന്നിക്കാന്‍ കൂടുതല്‍ ഇടപെഴകുകയാണ്‌ പതിവ്‌. ഇതിനു വിപരീതമായി മാറി നിന്ന് ആളുകളെ വീക്ഷിക്കുന്നത്‌ കണ്ടിട്ടാവാം തന്റടുത്ത്‌ തന്നെ വന്ന് മുട്ടിയത്‌. ഡിസ്റ്റന്റ്‌ എന്ന് സ്വയം പ്രഖ്യാപിച്ചതു കൊണ്ട്‌ ചോപ്രക്ക്‌ അധികം ബുദ്ധിമുട്ടെണ്ടി വന്നില്ലതാനും.&lt;br /&gt;&lt;br /&gt;"യൂ വാണ്ട്‌ ഇറ്റ്‌ നൌ ബിഫോര്‍ തി ലഞ്ച്‌ ?"&lt;br /&gt;&lt;br /&gt;ചോപ്ര കുലുങ്ങി ചിരിച്ചു"ക്യാ യാര്‍ ലഞ്ച്‌ കാന്‍ വൈറ്റ്‌ ലെറ്റ്‌ അസ്‌ ടാഷ്‌"&lt;br /&gt;&lt;br /&gt;ഷീലയുടെ അച്ഛന്‌ ബൊധമുണ്ട്‌ മണ്ഡപത്തില്‍ നിന്ന്‌ അധികം ദൂരമില്ലാതെ തന്നെ ഒരു ബാറുണ്ട്‌, അവിടെ ചോപ്രക്ക്‌ ഐസെട്‌ ട്ടോടിയും കിട്ടും. അന്യ നാട്ടുകാരെ സാദാ കള്ളുഷാപ്പില്‍ കൊണ്ടുപോകുന്നത്‌ താന്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതുപോലെ ഒരുത്തനെ കൊണ്ടു പോയിട്ട്‌ അവിടുത്തെ വൃത്തി പോരാ എന്നും പറഞ്ഞുണ്ടാക്കിയ പുകില്‌ ചില്ലറയൊന്നുമല്ല.&lt;br /&gt;&lt;br /&gt;"ദെയര്‍ ഇസ്‌ എ പ്ലേസ്‌ നിയര്‍ ബൈ, ഇറ്റ്‌ ഈസ്‌ എ ബാര്‍, ബട്ട്‌ യൂ ഗെറ്റ്‌ ടോടി ഓള്‍സൊ"&lt;br /&gt;"വൈ വെയ്റ്റ്‌ ലെറ്റ്‌ അസ്‌ ഗൊ, ലെറ്റ്‌ ദി കിഡ്‌സ്‌ ഗെറ്റ്‌ മാരീഡ്‌"&lt;br /&gt;&lt;br /&gt;ഉള്ളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിരുന്നു, മെല്ലെ പുറത്തേക്ക്‌ വലിഞ്ഞ കേന്ദ്രപ്രതിനിധി വടക്കനേയും സഹായിയായ മലയാളിയേയും ആരും ശ്രദ്ധിച്ചില്ല. അല്‍പം മാറി ഒരു ഓട്ടോ പിടിച്ച്‌ ത്രിവേണി ലക്ഷ്യമാക്കി നീങ്ങി.&lt;br /&gt;&lt;br /&gt;ട്രിവേണി ബാര്‍ മുന്‍പ്‌ നൂര്‍ ഹോട്ടലായിരുന്നു, മലബാര്‍ സ്റ്റയിലന്‍ ബിരിയാണിയും കോഴി പൊരിച്ചതുമായിരുന്നു അറ്റ്രാക്ഷന്‍. ഫുഡ്‌ ഇന്‍സ്പെക്ടറുടെ ഭാര്യയും അനിയനും വന്നൊരു ദിവസം മലബാര്‍ സ്റ്റയിലന്‍ ബിരിയാണിയില്‍ മുട്ടയോടൊപ്പം ഒരാണിയും കിട്ടി. പൈസ കൊടുത്ത്‌ കേസ്‌ പിന്‍വലിപ്പിച്ചെങ്കിലും "ബിരിയാണിയില്‍ ആണി വേണോ?" എന്ന കൌതുകമുള്ള ചോദ്യം കാര്‍ത്തികം പത്രം ഉന്നയിച്ചപ്പോള്‍ വിവരം നാട്ടില്‍ പാട്ടായി,അങ്ങിനെ ക്രമേണ നൂര്‍ ഹോട്ടല്‍ പൂട്ടി നടത്തിപ്പുകാരന്‍ സൂപ്പി പൊന്നാനിക്ക്‌ പോയി. കഴിഞ്ഞ വര്‍ഷമാണ്‌ ത്രിവേണി തുറന്നത്‌. രണ്ടടിച്ചാല്‍ പിന്നെ ആണിയാണെങ്കിലും നല്ല എരുവു വേണം എന്നു മാത്രം ആവശ്യപ്പെടുന്ന ശരാശരി കുടിയന്‍മാരെക്കൊണ്ട്‌ ത്രിവേണി ഇന്നും നടന്നു പോകുന്നു.&lt;br /&gt;&lt;br /&gt;"എന്താ സാറെ ഇന്ന് പതിവില്ലാതെ ഈ സമയത്ത്‌" ബാറില്‍ കയറാന്‍ നേരം ബെയറര്‍ പയ്യന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"ജയ്‌ ആര്‍ യൂ എ റെഗുലര്‍ ഹിയര്‍" പയ്യന്റെ പരിചയപ്രകടനം കണ്ടിട്ട്‌ ചോപ്ര ചോദിച്ചു.&lt;br /&gt;&lt;br /&gt;"വണ്‍സ്‌ ഇന്‍ എ വൈല്‍, ബട്ട്‌ നെവര്‍ അറ്റ്‌ ദിസ്‌ ടൈം ഓഫ്‌ ദി ടേ" ബെയറര്‍ പയ്യന്‍ ഇരിക്കുന്നിടത്തേക്ക്‌ വന്നു എന്നിട്ട്‌ ചോദിച്ചു"എന്താ സര്‍ എടുക്കേണ്ടത്‌"&lt;br /&gt;&lt;br /&gt;"ഒരു കൂള്‍ ട്ടോടി, ഒരു കിംഗ്‌ ഫിഷര്‍, പിന്നെ മീന്‍ ഏതാ"&lt;br /&gt;&lt;br /&gt;"കരിമീന്‍ വറുത്തതെടുക്കട്ടെ സര്‍"&lt;br /&gt;&lt;br /&gt;"ശരി, പെട്ടെന്നു വേണം"&lt;br /&gt;&lt;br /&gt;ബെയറര്‍ പയ്യന്‍ അധികം വൈകാതെ ട്ടോടിയും ബീയറും കൊണ്ടുവന്നു&lt;br /&gt;"മീന്‍ ഒന്നുമതിയോ സര്‍"&lt;br /&gt;"മതി, രണ്ടു മസാല പപ്പടവും എടുത്തൊ"&lt;br /&gt;&lt;br /&gt;ബെയറര്‍ ബിയറും ട്ടോടിയും ഗ്ലാസ്സിലേക്ക്‌ ഒഴിച്ചു തന്നിട്ട്‌ പപ്പടം എടുക്കാനായി പോയി.&lt;br /&gt;ഗ്ലാസ്സ്‌ കൈയ്യിലേന്തി "ചിയെര്‍സ്‌"&lt;br /&gt;&lt;br /&gt;"ചിയെര്‍സ്‌ റ്റു യു ജയ്‌, ലെറ്റ്‌ തിസ്‌ ബീ ദി ബിഗിന്നിംഗ്‌ ഒഫ്‌ എ ന്യു ഫ്ര്ണ്ട്ഷിപ്പ്‌"&lt;br /&gt;&lt;br /&gt;അതും പറഞ്ഞ്‌ ചോപ്ര തന്റെ ഗ്ലാസ്സില്‍ നിന്നും ഒരു കവിള്‍ മോന്തി.&lt;br /&gt;&lt;br /&gt;ചോപ്രയുടെ മുഖത്ത്‌ ഒരു ചിരിയായി മായാതെ നിന്നിരുന്ന തന്നോടുള്ള നന്ദി, വാക്കുകളുടെ രൂപത്തില്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി&lt;br /&gt;&lt;br /&gt;"ജയ്‌, യൂ ടോണ്ട്‌ നോ ഹൌ ബിഗ്‌ ഏ ഫേവര്‍ തിസ്‌ ഹാസ്‌ ബീന്‍, ഐ ഹാവ്‌ ബീന്‍ ലോങ്ങിംഗ്‌ ഫോര്‍ എ കമ്പനി"&lt;br /&gt;&lt;br /&gt;നന്ദിയില്‍ തുടങ്ങി ചോപ്ര ക്രമേണ തന്റെ ജീവചരിത്രത്തിലേക്ക്‌ നീങ്ങി. അയാളുടെ അച്ഛന്‍, അമ്മ, പെങ്ങള്‍, കൂട്ടുകാര്‍, സ്കൂള്‍, കോളേജ്‌, ജോലി, ബാങ്കളുര്‍ ജീവിതം എന്നിങ്ങനെ ഒരോ അദ്യായങ്ങള്‍ അയാള്‍ മാറി മാറി തന്റെ മുന്‍പില്‍ തുറന്നു കാട്ടി.അയാളുടെ കഥയില്‍ മുഴുകി സമയം പോയത്‌ താനും അറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;ബെയറര്‍ കൊണ്ടുവന്ന കരിമീനും, ഒരു കവിള്‍ മോന്തിയ ട്ടോടിയും അതെ പോലെ കിടക്കുന്നത്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌.അത്‌ പറയാന്‍ തുടങ്ങിയപ്പോള്‍ കഥക്ക്‌ വിരാമമിടാനെന്നമട്ടില്‍ ചോപ്ര ചോദിച്ചു&lt;br /&gt;"കാന്‍ ഐ കണ്‍ഫൈട്‌ ഇന്‍ യൂ ജയ്‌"&lt;br /&gt;&lt;br /&gt;ഇന്നു കണ്ട തന്നില്‍ എന്താണിയാള്‍ക്ക്‌ രഹസ്യം സൂക്ഷിക്കാനുള്ളതെന്ന് മനസ്സിലായില്ല എങ്കിലും പറഞ്ഞു "ടെല്‍ മീ ചോപ്ര ഇറ്റ്‌ വില്‍ ബി ബിറ്റ്‌വീന്‍ മീ, യു ആന്‍ഡ്‌ ദിസ്‌ ഫിഷ്‌. ആന്‍ഡ്‌ ടോണ്ട്‌ വറി എബൌട്ട്‌ ദി ഫിഷ്‌, ഇറ്റ്‌ ഈസ്‌ ഓള്‍റെടി ഫ്രൈഡ്‌"&lt;br /&gt;&lt;br /&gt;തമാശ വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി.&lt;br /&gt;&lt;br /&gt;"ശെല്‍വം ഈസ്‌ ഏ നൈസ്‌ ഗയ്‌ ആന്‍ഡ്‌ വെരി ലക്കി റ്റു ഹാവ്‌ ഷീല ആസ്‌ ഹിസ്‌ വൈഫ്‌, ആന്‍ഡ്‌ സം അദേര്‍സ്‌ ആര്‍ ലൈക്‌ മീ, ദി ലൂസര്‍ ഹൂ ഗെറ്റ്‌സ്‌ റ്റു അറ്റെന്റ്‌ ദി ലോസ്റ്റ്‌ ലൌസ്‌ മാരേജ്‌"&lt;br /&gt;&lt;br /&gt;"വാട്ട്‌ ഡു യൂ മീന്‍" അയാളുടെ കഥയില്‍ അങ്ങിനെ ഒരു വഴിത്തിരിവ്‌ തീരെ പ്രതീക്ഷിച്ചില്ല. മാത്രമല്ല ഒരു പരാജിതനായ പ്രണയ നായകന്റെ കദന കഥക്ക്‌ കേള്‍വിക്കാരനാകാന്‍ ഒട്ടും താല്‍പര്യമില്ല&lt;br /&gt;&lt;br /&gt;"ഐ നോ ഇറ്റ്‌ സൌണ്ട്‌സ്‌ വെരി സ്ട്രേഞ്ജ്‌ ഫോര്‍ യു, വീ ഹാര്‍ഡ്‌ലി നോ ഈച്ച്‌ അദര്‍, ബട്ട്‌ ഐ വാണ്ടഡ്‌ റ്റു ട്ടെല്‍ സംവണ്‍ ആന്‍ഡ്‌ ഓള്‍സൊ വാണ്ടഡ്‌ റ്റു ബി എവെ വെന്‍ ദേ ട്ടൈ ദി നൊട്ട്‌"&lt;br /&gt;&lt;br /&gt;"പക്ഷെ, ബട്ട്‌ ദെന്‍ വൈ ഡിഡ്‌ യൂ അറ്റെന്റ്‌ ദി ഫങ്ങ്ഷന്‍" ആവശ്യമില്ലാത്തിടത്ത്‌ വലിഞ്ഞു കയറി വന്ന് പിന്നെ മുങ്ങാന്‍ നില്‍ക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലായില്ല&lt;br /&gt;&lt;br /&gt;"ദേ ആര്‍ ബോത്ത്‌ മൈ ക്ലോസ്സ്‌ ഫ്രണ്ട്സ്‌ ആന്‍ഡ്‌ ആന്‍ഡ്‌ ഷീല ഡസ്‌ നോട്ട്‌ നോ എബൌട്ട്‌ മൈ എഫെക്ഷന്‍" ചോപ്ര പറഞ്ഞതും അയാള്‍ കുടിക്കാതെ വച്ച കള്ളെടുത്ത്‌ അയാളുടെ മുഖത്തേക്കെറിയാനാണ്‌ തോന്നിയത്‌. അവള്‍ക്കും അറിയില്ല, ചോപ്രയേ അറിയുന്ന ആര്‍ക്കും അറിയില്ല, എന്നിട്ടും ഈ പൊട്ടന്‍ ഇപ്പോള്‍ തന്നൊട്‌ എന്തിന്‌ ഇതോക്കെ വിളമ്പി എന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.&lt;br /&gt;&lt;br /&gt;അയാളോടു തന്നെ ചോദിച്ചു"വൈ ഡൂ യൂ ട്ടെല്‍ ദിസ്‌ റ്റു മീ നൌ"&lt;br /&gt;&lt;br /&gt;അല്‍പം ഫിലോസഫിക്കലായി ചോപ്ര തന്നോടു ഇതു പറഞ്ഞതിന്റെ പൊരുള്‍ പറഞ്ഞു തന്നു. തനിക്ക്‌ അയാളുടെ കാരണങ്ങള്‍ ബോധിച്ചോ എന്നും ചോദിച്ചില്ല, ഒരഭിപ്രായം അയാള്‍ പ്രതീക്ഷിച്ചിരിക്കില്ല&lt;br /&gt;&lt;br /&gt;"സോ ജയ്‌ ഐ തിങ്ക്‌ ദി സെറിമോണി വില്‍ ബി ഓവര്‍ നൌ, ലെറ്റ്‌ അസ്‌ ഗോ ബിഫൊര്‍ ദേ ലീവ്‌" എന്നും പറഞ്ഞ്‌ ചോപ്ര പയ്യന്‍ തന്ന ബില്‍ സ്ലിപ്പിന്റെ പുറത്ത്‌ കാശും വെച്ച്‌ എഴുന്നെറ്റു&lt;br /&gt;&lt;br /&gt;ബാറില്‍ നിന്നിറങ്ങി ചോപ്രയെ മണ്ഡപത്തിന്റെ മുന്‍പില്‍ കൊണ്ടുവിട്ടു. ബാങ്ക്ലൂര്‍ പാര്‍ട്ടി പോകാനൊരുങ്ങുന്നെ ഉള്ളു. വീണ്ടും അകത്തോട്ട്‌ കയറേണ്ട ആവശ്യമില്ലാത്തതു കൊണ്ട്‌ ചോപ്രയെ അവിടെതന്നെ യാത്രയയച്ചു.&lt;br /&gt;&lt;br /&gt;"യൂ ഷുഡ്‌ കം റ്റു ബാങ്ക്ലൂര്‍ ആന്‍ഡ്‌ വീ ഷുഡ്‌ ഗെറ്റ്‌റ്റുഗെതെര്‍ എഗേയിന്‍"&lt;br /&gt;&lt;br /&gt;"വില്‍ സീ, ആന്‍ഡ്‌ യൂ ഹാവ്‌ എ സേഫ്‌ ട്രിപ്പ്‌ ബാക്ക്‌"&lt;br /&gt;&lt;br /&gt;കൈ കൊടുത്ത്‌ പിരിഞ്ഞപ്പോഴും വീട്ടില്‍ വന്ന് കിടക്കയില്‍ കിടന്നപ്പോഴും പരാജിതമായ പ്രെമത്തിന്‌ ചോപ്ര കൊടുത്ത ഫിലോസഫിക്കല്‍ ആങ്കിളായിരുന്നു മനസ്സില്‍.&lt;br /&gt;&lt;br /&gt;"ഇഫ്‌ യു കാണ്ട്‌ കൊണ്‍വേ ഇറ്റ്‌ റ്റു ഹേര്‍ ആന്‍ഡ്‌ ദി മുമന്റ്‌ സ്ലിപ്പ്‌സ്‌ ഓഫ്‌, ബീ ഇറ്റ്‌ യുവര്‍ ലാസ്റ്റ്‌ ആന്‍ഡ്‌ ഒണ്‍ളി ചാന്‍സ്‌, സ്റ്റില്‍ ലൈഫ്‌ ഹാസ്‌ ടു മൂവ്‌ ഓണ്‍ ആന്‍ഡ്‌ ഫോര്‍ താറ്റ്‌ യൂ നീഡ്‌ വണ്‍ അനദര്‍ സോള്‍ റ്റു നോ യുവര്‍ സീക്രറ്റ്‌ സോ താറ്റ്‌ യൂ ഡോന്‍ഡ്‌ റീലിവ്‌ താറ്റ്‌ മുമന്റ്‌ ഒഫ്‌ ഡിസ്പെയര്‍ എലോണ്‍ ആന്‍ഡ്‌ താറ്റ്‌ ട്രൂത്ത്‌ വില്‍ ഷെഡ്‌ ലൈറ്റ്‌ ഓണ്‍ യുവര്‍ ലൈഫ്‌ എഹെഡ്‌"&lt;br /&gt;&lt;br /&gt;തനിക്കു തന്റെ പ്രണയം എന്നെന്നെക്കുമായി നഷ്ടപ്പെടുന്ന നിമിഷം അടുത്തു വരുമ്പോള്‍ ആ സത്യം അറിയുന്ന താനല്ലാതെ മറ്റൊരു ആത്മാവെങ്കിലും ഈ ലൊകത്തുണ്ടായിരിക്കണം, തന്റെ വികാരങ്ങള്‍ മനസ്സിലാക്കി ആ മുഹുര്‍ത്തത്തെ തനിക്കൊപ്പം തരണം ചെയ്യാന്‍.പിന്നിടെന്നെങ്കിലും ആ മുഹൂര്‍ത്തത്തെ പുനര്‍ജീവിക്കേണ്ടി വന്നാല്‍ താനും തന്റെ സത്യവും ഒറ്റക്കല്ല ഈ ലോകത്ത്‌ എന്നുള്ള അറിവു ജീവിതത്തിന്‌ മുന്‍പോട്ടുള്ള വഴി കാണിക്കും.&lt;br /&gt;&lt;br /&gt;ചോപ്ര മദ്യപിക്കാറില്ല, വെജിറ്റേറിയനുമായിരുന്നു, കള്ളും മീനും കഥപറച്ചിലിനു വേദിയൊരുക്കാന്‍ വേണ്ടി മാത്രമായിരുന്നത്രെ.&lt;br /&gt;ചോപ്ര് പറഞ്ഞതിനോട്‌ താന്‍ യോജിക്കണം എന്നയാള്‍ക്കുണ്ടയിരുന്നൊ?&lt;br /&gt;&lt;br /&gt;എല്ലാ പ്രശ്നങ്ങള്‍ക്കും വഴിമുട്ടലുകള്‍ക്കുമിടയിലും ജീവിതത്തെ മുന്‍പോട്ട്‌ കൊണ്ടുപോകാന്‍ പലരും ജീവിതത്തിന്‌ അവരവരുടെ വ്യാഖ്യാനങ്ങളും, കാഴ്ച്ചപ്പാടും, രൂപവും, ഭാവവും നല്‍കുന്നു, ഒറ്റപ്പേടാതിരിക്കന്‍ കൂട്ടിനായി അറിയാത്തവരുമായി അല്‍പനേരത്തേക്കെങ്കിലും പുതിയ ചങ്ങാത്തങ്ങള്‍ തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;ചോപ്രയും അയാളുടെ ജീവിതത്തിലെ അയാള്‍ മാത്രം അറിഞ്ഞിരുന്ന ആ വലിയ സംഭവത്തെ മറികടന്ന്‌ മുന്നോട്ട്‌ ജീവിക്കാന്‍ തന്നെയും അയാളുടെ വ്യാഖ്യനങ്ങളിലെ ഒരു കണ്ണിയാക്കിയെന്നതാണ്‌ സത്യം.&lt;br /&gt;അത്രയേ താനും അറിയേണ്ടു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-114109336126282344?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/114109336126282344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=114109336126282344&amp;isPopup=true' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114109336126282344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/114109336126282344'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/02/blog-post_27.html' title='കണ്‍ഫൈഡ്‌'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-113937734656230798</id><published>2006-02-07T21:34:00.000-08:00</published><updated>2006-02-08T09:23:49.013-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കോവാലനും കാലനും - തുടരുന്നു</title><content type='html'>മര്‍ത്ത്യന്റെ ജനനം&lt;br /&gt;&lt;br /&gt;ചെടികള്‍ക്കിടയില്‍ കുരുങ്ങി കിടന്ന ഒരു കയറ്‌ അതിന്മെല്‍ അല്‍പം ദൂരെയായി ആരൊ വലിച്ചു കളിക്കുന്നത്‌ പോലെ. കഴിഞ്ഞ ദിവസം മൊയിദീന്റെ അടുത്ത്‌ നിന്നും കുഞ്ഞമ്മാമന്‍ പാടത്ത്‌ പൂട്ടാന്‍ വേണ്ടി ഒരു നല്ലയിനം പോത്തിനെ വാങ്ങിയിരുന്നു. LPസ്കൂളിന്റെ അല്‍പം പടിഞ്ഞാറോട്ട്‌ മാറി അല്‍പസ്വല്‍പം കൃഷിയും നടത്തി പോന്നിരുന്നു. ലോകം ആധുനികതയുടെ വലയില്‍ കുരുങ്ങുംപ്പോളും, ഓഫിസില്‍ ഇരുന്ന്‌ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പണിയുംപ്പോഴും കുഞ്ഞമ്മാമനു പ്രിയം മണ്ണിനൊടായിരുന്നു. ഭൂമിയും സ്വന്തം സമ്പാദ്യമാണ്‌. കൂട്ടുകാരും സഹപ്രവര്‍ത്തകരും പുരയിടമോ ഫ്ലാറ്റോ മെടിക്കുമ്പൊള്‍ കുഞ്ഞമ്മാമന്‍ വാങ്ങിയത്‌ അല്‍പം ഭൂമി, പിന്നെ വൈകാതെ അതിന്മേല്‍ കസറത്തും തുടങ്ങി. ചൊദിക്കാന്‍ ചെന്ന അമ്മയൊട്‌ പറയുന്നതും കേട്ടു "സോഫ്റ്റ്‌വെയര്‍ ഞങ്ങളൊക്കെയല്ലെ പണിയുന്നത്‌, അതു പലതും കാലാകാലം നില്‍ക്കില്ല, എന്തെങ്കിലും സ്വന്തമായി വേണമെങ്കില്‍ എന്നും മനുഷ്യന്‌ മണ്ണെ ഉണ്ടാവു" അല്‍പം പഴഞ്ചനാണെങ്കിലും എതിര്‍ക്കാനൊ തിരുത്താനൊ അമ്മ പോയില്ല. ആല്ലെങ്കിലും വീട്ടില്‍ ഏറ്റവും പടിത്തമുള്ള ആളായിരുന്നു. 25 കഴിയും മുന്‍പെ തന്നെ ഒരു വര്‍ഷം അമെരിക്കയിലും യൂറോപ്പിലുമൊക്കെ പോയി നാടും ലോകവും കണ്ടവന്‍, അവനറിയും നല്ലത്‌ എന്ന്‌ അമ്മയും കരുതി കാണും.&lt;br /&gt;&lt;br /&gt;ഇന്നലെ പൂട്ടാന്‍ കൊണ്ടുപോയിട്ടു പിന്നെ വൈകീട്ട്‌ തൊഴുത്തില്‍ കെട്ടാന്‍ അമ്മാമന്‍ പറഞ്ഞതായിരുന്നു, തന്റെ കഥയില്ലായ്മയ്ക്ക്‌ വളപ്പില്‍ തന്നെ കെട്ടിയിട്ടു, ഇപ്പൊള്‍ കയറും പൊട്ടിച്ച്‌ ആശാന്‍ രാത്രി സവാരിക്കിറങ്ങിയതണ്‌. ഏതായാലും ഈ സമയത്‌ മൂത്രം ഒഴിക്കാന്‍ തോന്നിയത്‌ നന്നായി. കോവാലന്‍ പതിയെ ചെന്ന്‌ കയറില്‍ പിടിച്ച്‌ ചെടികളില്‍ നിന്ന്‌ കുരുക്ക്‌ മാറ്റി മെല്ലെ വലിച്ചു. അപ്പുറത്തെ അനക്കം പെട്ടന്നു നിന്നു.&lt;br /&gt;&lt;br /&gt;കോവാലന്‍ അല്‍പനേരം സംശയിച്ചു നിന്നു, പിന്നെ അനക്കം കാണാത്തപ്പോള്‍ മെല്ലെ കയറും പിടിച്ച്‌ ഇളക്കം കണ്ട ഭാഗത്തേക്ക്‌ നടന്നു.ഇരുട്ടായിരുന്നതു കൊണ്ട്‌ വലിയ വ്യക്തമല്ലായിരുന്നു, അടുത്തെത്താറായാപ്പൊള്‍ മരത്തിനോട്‌ ചേര്‍ന്ന്‌ അപ്പുറത്തേക്ക്‌ തിരിഞ്ഞ്‌ ഒരു രൂപം നില്‍ക്കുന്നത്‌ കണ്ടു. ആദ്യം ഒന്ന്‌ ഞെട്ടിയെങ്കിലും അടുത്തേക്കു തന്നെ നടന്നു&lt;br /&gt;&lt;br /&gt;"ആാരാ" കോവാലന്‍ മെല്ലെ ചോദിച്ചു&lt;br /&gt;"ഞാനാ" മുഖം കാണിക്കാതെ രൂപം പറഞ്ഞു&lt;br /&gt;&lt;br /&gt;ആടുത്ത്‌ ചെന്നപ്പോള്‍ പേടി മാറി. തന്നോളം തന്നെ വലുപ്പവും തടിയും ഉള്ള ഒരു പയ്യന്‍.&lt;br /&gt;&lt;br /&gt;"ആരാന്നാ ചോദിച്ചെ" കോവാലന്‍ വീണ്ടും ആവര്‍ത്തിച്ചു.&lt;br /&gt;രൂപം തിരിഞ്ഞു നിന്നു.&lt;br /&gt;&lt;br /&gt;"ഹമ്മേ..." അതും പറഞ്ഞ്‌ കോവാലന്‍ മലര്‍ന്ന്‌ വീണു. ചാടി എഴുന്നേറ്റ്‌ കണ്ണുകള്‍ തുടച്ച്‌ വീണ്ടും നോക്കി. വിശ്വാസം വന്നില്ല. കയ്യില്‍ നുള്ളി നോക്കി, ഉറക്കത്തിലല്ല. തന്റെ അതേ രൂപം, അതേ മുഖം, അതേ കണ്ണ്‌, മൂക്ക്‌ എല്ലാം. എന്തിന്‌ വേഷം പോലും താന്‍ ഇട്ടിരിക്കുന്ന ലുങ്കിയും ടീഷര്‍ട്ടും.&lt;br /&gt;&lt;br /&gt;ഇതെന്ത്‌ വിദ്യ, ഞാനറിയാതെ എനിക്കൊരിരട്ടയൊ, ഇനി അച്ഛന്‌ വല്ല അബദ്ധവും, ഇവനെന്ത്‌ വേണം. സിനിമ ഇഷ്ട്ടമായിരുന്നെങ്കിലും സിനിമാ സ്റ്റയ്‌ലില്‍ ഒരു ജീവിതം തീരെ പ്രതീക്ഷിച്ചില്ല, ഓര്‍ത്തപ്പോള്‍ ഒരല്‍പം പേടിയും തോന്നി.&lt;br /&gt;&lt;br /&gt;ആലോചിച്ചും പകച്ചും നില്‍ക്കെ രൂപം വീണ്ടും പറഞ്ഞു, "ഞാനാടൊ, മനസ്സിലായില്ലെ"&lt;br /&gt;&lt;br /&gt;"ഇല്ല ഞാനല്ല എന്നേ മനസിലായുള്ളു" കോവാലന്‍ ഉത്തരം നല്‍കി.&lt;br /&gt;&lt;br /&gt;രൂപം ചിരിച്ചു "ഞാന്‍ നിന്റെ കാലനാണ്‌, സ്പെഷ്യല്‍ ടെപ്യുട്ടേഷന്‍"&lt;br /&gt;&lt;br /&gt;"കാലനൊ?... പക്ഷെ ഞാന്‍ പത്ത്‌ പാസ്സായിട്ടില്ല" കോവാലന്‍ പറഞ്ഞു. അപ്പോള്‍ അതാണ്‌ പറയാന്‍ തോന്നിയത്‌.&lt;br /&gt;&lt;br /&gt;രൂപം വീണ്ടും ചിരിച്ചു, തന്റെ അതേ ചിരി, ആദ്യമായിട്ടണ്‌ തന്റെ ചിരിക്ക്‌ ഒരു കൊലചിരിയുടെ സാദൃശ്യം ഉണ്ടെന്ന്‌ തോന്നിയത്‌&lt;br /&gt;&lt;br /&gt;"പേടിക്കണ്ട" രൂപം പറഞ്ഞു "ഞാന്‍ യമപുരിയിലെ സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സിന്റെ ഭാഗമാണ്‌ സാക്ഷാല്‍ യമദേവനല്ല, അദ്ദെഹം ഇപ്പോള്‍ വളരെ ബിസിയാണ്‌, അനിയന്‍ പേപ്പര്‍ വായിക്കാറില്ലെ? ലോകമൊട്ടാകെ മനുഷ്യന്‍ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കുന്ന വാര്‍ത്ത അനിയന്‍ അറിഞ്ഞില്ലെ? ഇത്‌ തുടരുകയാണെങ്കില്‍ സത്യം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാകുമെന്നു അദ്ധേെഹം മനസ്സിലാക്കി. അങ്ങനെ കഴിഞ്ഞ പ്രാവശ്യത്തെ ജെനെറല്‍ ബോടിയില്‍ സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സിന്‌ രൂപം നല്‍കി. ഞാന്‍ ഇന്നലെയാണ്‌ ട്രായിനിംഗ്‌ കഴിഞ്ഞ്‌ ഇറങ്ങിയത്‌"&lt;br /&gt;&lt;br /&gt;എക്‌സ്പീരിയെന്‍സ്‌ ഇല്ലാത്ത ഒരാളെ തന്റെ മരണം നടപ്പിലാക്കാന്‍ അയച്ചതില്‍ അല്‍പം ദെഷ്യം തോന്നിയെങ്കിലും അത്‌ കാണിക്കാതെ കോവാലന്‍ ചോദിച്ചു " അപ്പൊള്‍ ചേട്ടാ ഇത്‌ 'ഓണ്‍ ധി ജോബ്‌' ട്രായിനിംഗ്‌ ആണൊ"&lt;br /&gt;&lt;br /&gt;രൂപം വീണ്ടും ചിരിച്ചു "സ്പെഷ്യല്‍ ടാസ്ക്‌ ഫോര്‍സിന്റെ ജനനത്തോടെ 'പ്രോഗ്രാം-മരണ'ത്തിലും അല്‍പം മാറ്റങ്ങള്‍ സ്വാഭാവികം"&lt;br /&gt;&lt;br /&gt;"എന്ത്‌ മാറ്റങ്ങല്‍" കോവാലന്‍ അല്‍പം ഈര്‍ഷ്യത്തൊടെ ചോദിച്ചു, തന്റെ മരണ കര്‍മ്മം ഔട്ട്‌സോര്‍സ്‌ ചെയ്തത്‌ കോവാലന്‌ ഒട്ടും സുഖിച്ചില്ല.&lt;br /&gt;&lt;br /&gt;രൂപം തുടര്‍ന്നു " യമദേവനും സീനിയര്‍ മെമ്പേര്‍സും മനുഷ്യന്റെ ഈ നരവേട്ടയിലും സത്യത്തെ രക്ഷിക്കനുള്ള ദൌത്യവുമായി മുന്നോട്ടു പോകുമ്പൊള്‍, ഞങ്ങള്‍ ജൂനിയര്‍സ്‌ പുതിയൊരു മനുഷ്യനെ അധവാ മര്‍ത്ത്യനെ സൃഷ്ടിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. നിന്നെ സംബന്ധിച്ചിടത്തോളം ഒന്നും മാറിയിട്ടില്ല, നിന്റെ മരണമല്ല ഭാവി ജീവിതമാണ്‌ ഇന്നും നിന്റെ മുന്‍പില്‍. ഒരല്‍പം അടീഷണല്‍ ഹെല്‍പ്പുണ്ടെന്നെ ഉള്ളു"&lt;br /&gt;&lt;br /&gt;"മനസിലായില്ല" കോവാലന്‍ പരഞ്ഞു&lt;br /&gt;&lt;br /&gt;രൂപം അടുത്ത്‌ വന്ന്‌ തോളില്‍ കൈ വെച്ചു പറഞ്ഞു "ഇന്ന്‌ നിന്റെ ഭൂതകാലത്തിന്റെ മരണമാണ്‌ ഭാവിയുടെ ജനനവും. ഇന്ന്‌ കോവാലന്‍ മരിക്കുന്നു പകരം മര്‍ത്ത്യന്‍ ജനിക്കുന്നു."&lt;br /&gt;&lt;br /&gt;"അപ്പോള്‍ പോത്ത്‌, ഈ കയര്‍" മുഴുമിക്കാന്‍ കഴിഞ്ഞില്ല&lt;br /&gt;&lt;br /&gt;"കോവാലന്‍ മരിക്കുന്നു മര്‍ത്ത്യന്‍ ജനിക്കുന്നു"&lt;br /&gt;&lt;br /&gt;"നിനക്കു മാത്രം കാണാവുന്ന, സംസാരിക്കാന്‍ കഴിയുന്ന, നിന്റെ പ്രതിരൂപമായി ഞാനും നിന്റെ കൂടെ ഇന്നുമുതല്‍ എന്നും"&lt;br /&gt;&lt;br /&gt;മര്‍ത്ത്യന്‍ തന്റെ പ്രതിരൂപത്തെ സത്യത്തിന്റെ രൂപമായി കണ്ട്‌ നമിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു പുതിയ യാത്ര തുടങ്ങുന്നു .......&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-113937734656230798?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/113937734656230798/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=113937734656230798&amp;isPopup=true' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113937734656230798'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113937734656230798'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/02/blog-post.html' title='കോവാലനും കാലനും - തുടരുന്നു'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-113869023757796572</id><published>2006-01-30T22:47:00.000-08:00</published><updated>2006-01-30T22:50:37.586-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കോവാലനും കാലനും</title><content type='html'>കൊവാലന്റെ ജനനം കൊടുങ്ങല്ലൂര്‌ ഒരു വലിയ സംഭവമായിരുന്നില്ല. എന്തിന്‌ പറയുന്നു, കോവാലന്റെ വീട്ടില്‍ പോലും അന്ന്‌ പതിവുപോലെ പത്രം വന്നു , പാല്‌ വന്നു, പോസ്റ്റ്മാന്‍ പരമന്‍ പതിവുപോലെ പടിക്കല്‍ വഴുതി വീണു. പത്ത്‌ മാസം ചുമന്നു നടന്ന കോവാലന്റമ്മ ജാനകി പോലും അടിച്ചുതളിച്ചത്‌ പോരാത്തതിന്‌ വേലക്കാരിയെ ശപിച്ചു. എല്ലാം പഴയതിലും സാധാരണമായി നടന്നു നീങ്ങി. ജനനം പോലെ തന്നെ നാട്ടിലും വീട്ടിലും ഒരു കോളിളക്കവും സൃഷ്ടിക്കാതെ കൊവാലനും വളര്‍ന്നു.&lt;br /&gt;&lt;br /&gt;കോവാലനില്‍പരം സാധാരണമായ ഒരു പയ്യന്‍ കൊടുങ്ങല്ലൂരില്ലായിരുന്നു. അവറാന്‍ പടിക്കാന്‍ അതിമിടുക്കനായിരുന്നു, സുഗുണന്‍, പെരിനെ പറയിക്കാന്‍ മാത്രം പോന്ന തെമ്മടിയായിരുന്നു, ലളിത കൊടുങ്ങലൂരിലെ ഗാനകോകിലം എന്നറിയപെട്ടിരുന്നു, മാധവനു ചെറുപ്പത്തിലേ മീശ മുളച്ചിരുന്നു, റഷീദിനു അവന്റെ വാപ്പയുടെയല്ല ഗുള്‍ഫുകാരന്‍ ഹൈദ്രൊസിന്റെ ഛായയായിരുന്നു, സുല്‍ഫത്തിനു ദിവസവും മുടി കൂടിവരുമത്രെ, എന്തിനു പറയണം, കുറിയന്തൊട്‌ ആന്തോണിക്ക്‌ പോലും ഉണ്ടായിരുന്നു അവന്റെതായി ഒരു വിശെഷണം "വലിയന്‍ ആന്തോണി" ചെറുപ്പതില്‍ തുടങ്ങിയതാ ആസ്ത്മ. ഇവര്‍ക്കിടയില്‍ സധാരണക്കാരില്‍ സാധരണക്കാരനായി കോവാലനും വളര്‍ന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ സാധാരണക്കാരനും ഒരു അസധാരണത്ത്വം സംഭവിക്കാനിരിക്കുന്നെ ഉള്ളു. പത്തിലെ പരീെക്ഷക്കാലം, രാത്രി പടിത്തത്തിനിടയില്‍, മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുക പതിവായിരുന്നു, അല്‍പം കാറ്റും കൊള്ളാം കൂട്ടത്തില്‍ മൂത്രവും നടക്കും. ആങ്ങനെ ഇറങ്ങിയ ഒരു ദിവസം, ദൂരെ എന്തോ ഒന്ന് അനങ്ങുന്ന പോലെ, സൂക്ഷിച്ചു നോക്കിയപ്പൊള്‍ എന്തൊ വാലുള്ള സംഭവമാണെന്ന് മനസിലായി, അടുത്ത്‌ ചെന്നപ്പോളാണ്‌ കാര്യം പിടികിട്ടിയത്‌ ...... തുടരും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-113869023757796572?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/113869023757796572/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=113869023757796572&amp;isPopup=true' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113869023757796572'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113869023757796572'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/01/blog-post_30.html' title='കോവാലനും കാലനും'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-20438971.post-113857491327740264</id><published>2006-01-29T14:46:00.000-08:00</published><updated>2006-01-30T16:38:26.516-08:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>മര്‍ത്ത്യനും മാതൃഭാഷയും</title><content type='html'>"എടാ നീ അറിഞ്ഞൊ" രാഘവന്‍ കൂകി വിളിച്ചു പടിക്കലെക്ക്‌ ഓടിവരുന്നത്‌ സ്റ്റടിയില്‍ നിന്നു നൊക്കി കാണാന്‍ എന്നും തനിക്കു കൌതുകമായിരുന്നു. എന്നും എന്തെങ്കിലും പുതിയ വിവരവും കൊണ്ടായിരിക്കും വരവ്‌. ചെറുപ്പത്തില്‍ അവന്‍ ഓടി വന്നിരുന്നത്‌ കാവിലെ ഉത്സവതിനു മിമിക്രിയൊ യെശുദാസിന്റെ ഗാനമേളയൊ ഉണ്ടെന്നു അറിയിക്കാനൊ ജയന്റെ പുതിയ സിനിമ റിലീസായതു പറയാനോ ആയിരിക്കും.&lt;br /&gt;&lt;br /&gt;ഇന്നു ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ രഘവനും ഈമെയിലിലാണറിയിപ്പ്‌, പിന്നെയെന്താണാവൊ ഇന്ന് പണ്ടത്തെ പോലെ ഉമ്മര്‍ത്ത്‌ നിന്ന് കൂവുന്നത്‌."ഇതാ വരുന്നു" മോന്‍ ഉറക്കത്തിലായിരുന്നു അല്ലെങ്കില്‍ തിരിച്ചും ഒന്നു കൂവാമായിരുന്നു. "എടാ, ഇനി നമ്മക്ക്‌ മലയാളത്തിലും ഇമെയില്‍ അയക്കാം, ബ്ലൊഗ്‌ ചെയ്യാം" അവന്‍ ആവേശത്തില്‍ പറഞ്ഞു തീര്‍ത്തു. "വാരമൊഴി എന്നൊരു സോഫ്റ്റുവെയെര്‍" എന്നും കൂട്ടിചേര്‍ത്തു.&lt;br /&gt;&lt;br /&gt;"വാരമൊഴി" ഞാന്‍ ചിരിച്ചു. അതിന്റെ പിന്നില്‍ എന്റെ ചില പരിചയക്കാരും ഉണ്ട്‌, പക്ഷെ ഇതുവരെ അതിനുള്ള സമയവും സന്ദര്‍ഭവും ഉണ്ടായില്ല. ഇന്നിതാ വാരമൊഴി എന്റെ വാതില്‍ക്കലും വന്നിരിക്കുന്നു, രാഘവനിലൂടെ കൂവി ചൊദിക്കുന്നു "എടാ മര്‍ത്ത്യ നീ മാതൃഭാഷ മറന്നൊട". ഇനി അധികം വൈകിക്കണ്ട ഇന്നന്നെ തുടങ്ങാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/20438971-113857491327740264?l=kalalayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kalalayam.blogspot.com/feeds/113857491327740264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=20438971&amp;postID=113857491327740264&amp;isPopup=true' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113857491327740264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/20438971/posts/default/113857491327740264'/><link rel='alternate' type='text/html' href='http://kalalayam.blogspot.com/2006/01/blog-post.html' title='മര്‍ത്ത്യനും മാതൃഭാഷയും'/><author><name>Vinod</name><uri>http://www.blogger.com/profile/10670698035745820822</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry></feed>
